Try GOLD - Free

Art of Award

Vanitha

|

September 30, 2023

അവിചാരിതം എന്ന വാക്കിനു വിൻസി അലോഷ്യസിന്റെ ജീവിതത്തിൽ നിർണായക പങ്കുണ്ട്

- രൂപാ ദയാബ്ജി

Art of Award

പ്രതിമ വിവാദത്തിൽ മുങ്ങിയാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ വാർത്തകളിൽ നിറഞ്ഞത്. അങ്ങനെ വിവാദത്തിൽ മുങ്ങിയ പുരസ്കാര ശിൽപവുമായാണു മികച്ച നടിയായ വിൻസി അലോഷ്യസ് വനിതയുടെ കവർ ഷൂട്ടിനെത്തിയത്.

വിവാദത്തെ കുറിച്ചു തന്നെയാണ് ആദ്യം ചോദിച്ചത്. ഉറച്ച ശബ്ദത്തിൽ വിൻസി പറഞ്ഞു. “സിനിമ മോഹിച്ച കാലം മുതൽ സ്വപ്നം കണ്ടതാണ് ഈ അവാർഡ്. പുരസ്കാരത്തിന്റെ രൂപമല്ല, മൂല്യമാണു ഞാൻ നോക്കുന്നത്. മറ്റേതു പുരസ്കാരത്തേക്കാളും മാറ്റുള്ള അവാർഡാണു സംസ്ഥാന ചലച്ചിത്ര അവാർഡ്. അതിനെ ഇങ്ങനെയൊന്നും വിമർശിക്കാൻ ആകില്ല. വീട്ടിലെ സ്വീകരണമുറിയിൽ ഈ പുരസ്കാരശിൽപം കാണുമ്പോഴൊക്കെ ഇനി ദേശീയ അവാർഡു സ്വപ്നം കാണാമെന്നേ ഞാൻ ചിന്തിക്കുന്നുള്ളൂ.''

 സിനിമ ആയിരുന്നോ ചെറുപ്പം മുതലേയുള്ള സ്വപ്നം

 ഓണത്തിനും വിഷുവിനും ടിവിയിൽ താരങ്ങളുടെ അഭിമുഖം വരും. അതു കണ്ടിട്ടാണു സിനിമാമോഹം മനസ്സിലുണ്ടായത്. മലപ്പുറം പൊന്നാനിയിലാണു ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതും. അപ്പൻ അലോഷ്യസ് ഡ്രൈവറാണ്, അമ്മ സോണി പ്രൈമറി സ്കൂൾ ടീച്ചറും. ആദ്യമായി തിയറ്ററിൽ കണ്ട സിനിമ അരയന്നങ്ങളുടെ വീടാണ്. അതു കഴിഞ്ഞു വീട്ടിൽ വന്നു മമ്മൂക്കയുടെ മക്കളുടെ വേഷത്തിലേക്ക് എന്നെ എന്താണു വിളിക്കാത്തതെന്നോർത്തു വിഷമിച്ചിരുന്നിട്ടുണ്ട്.

പിന്നീടു സിനിമ പല തരത്തിൽ എന്നിൽ സ്വാധീനം ചെലുത്തി. വിനോദയാത്രയിലെ മീരാ ജാസ്മിന്റെ ഷോർട്ട് ഹെയർ കണ്ടു ഞാനും നീളൻ മുടി തോളൊപ്പം മുറിച്ചു കട്ടിക്കൊക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും ചുരുളൻ മുടി കുറേക്കൂടി ചുരുണ്ടു കയറി. അമ്മച്ചിയുടെ വഴക്കു കേട്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. പിറ്റേന്ന് അപ്പൻ ലോറിയിൽ ലോഡുമായി പോകുമ്പോൾ 'കിളി'യായി കൂട്ടുപോയ എന്റെ കസിനോടു പറഞ്ഞത്, "ഇച്ചിരി കുരുത്തക്കേടൊക്കെ ഉണ്ടെന്നേ ഉള്ളൂ, നാളെ അവൾ വലിയൊരാളാകും.' ആ സ്വപ്നം ഞാൻ ചേർത്തുവച്ചതു സിനിമയിലാണ്.

അമ്മച്ചിയെ ആ കാലത്തു ഞാനൊരു പ്രാർഥനപഠിപ്പിച്ചു, “വിൻസി ഒരു നടിയാകണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദൈവം  അങ്ങനെ നടക്കട്ടെ...' ദിവസവും 100 വട്ടം പ്രാർഥിക്കണമെന്നു ശട്ടം കെട്ടിയെങ്കിലും അങ്ങനെ നടക്കല്ലേ എന്നാകും അമ്മച്ചി പ്രാർഥിച്ചത്. സിനിമയിലേക്കു ചുവടു വയ്ക്കുന്നു എന്നു കേട്ടപ്പോൾ അവരൊക്കെ പേടിക്കുകയും ചെയ്തു.

പിന്നെയെങ്ങനെ സിനിമയിലെത്തി ?

MORE STORIES FROM Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size