പ്രതിമ വിവാദത്തിൽ മുങ്ങിയാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ വാർത്തകളിൽ നിറഞ്ഞത്. അങ്ങനെ വിവാദത്തിൽ മുങ്ങിയ പുരസ്കാര ശിൽപവുമായാണു മികച്ച നടിയായ വിൻസി അലോഷ്യസ് വനിതയുടെ കവർ ഷൂട്ടിനെത്തിയത്.
വിവാദത്തെ കുറിച്ചു തന്നെയാണ് ആദ്യം ചോദിച്ചത്. ഉറച്ച ശബ്ദത്തിൽ വിൻസി പറഞ്ഞു. “സിനിമ മോഹിച്ച കാലം മുതൽ സ്വപ്നം കണ്ടതാണ് ഈ അവാർഡ്. പുരസ്കാരത്തിന്റെ രൂപമല്ല, മൂല്യമാണു ഞാൻ നോക്കുന്നത്. മറ്റേതു പുരസ്കാരത്തേക്കാളും മാറ്റുള്ള അവാർഡാണു സംസ്ഥാന ചലച്ചിത്ര അവാർഡ്. അതിനെ ഇങ്ങനെയൊന്നും വിമർശിക്കാൻ ആകില്ല. വീട്ടിലെ സ്വീകരണമുറിയിൽ ഈ പുരസ്കാരശിൽപം കാണുമ്പോഴൊക്കെ ഇനി ദേശീയ അവാർഡു സ്വപ്നം കാണാമെന്നേ ഞാൻ ചിന്തിക്കുന്നുള്ളൂ.''
സിനിമ ആയിരുന്നോ ചെറുപ്പം മുതലേയുള്ള സ്വപ്നം
ഓണത്തിനും വിഷുവിനും ടിവിയിൽ താരങ്ങളുടെ അഭിമുഖം വരും. അതു കണ്ടിട്ടാണു സിനിമാമോഹം മനസ്സിലുണ്ടായത്. മലപ്പുറം പൊന്നാനിയിലാണു ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതും. അപ്പൻ അലോഷ്യസ് ഡ്രൈവറാണ്, അമ്മ സോണി പ്രൈമറി സ്കൂൾ ടീച്ചറും. ആദ്യമായി തിയറ്ററിൽ കണ്ട സിനിമ അരയന്നങ്ങളുടെ വീടാണ്. അതു കഴിഞ്ഞു വീട്ടിൽ വന്നു മമ്മൂക്കയുടെ മക്കളുടെ വേഷത്തിലേക്ക് എന്നെ എന്താണു വിളിക്കാത്തതെന്നോർത്തു വിഷമിച്ചിരുന്നിട്ടുണ്ട്.
പിന്നീടു സിനിമ പല തരത്തിൽ എന്നിൽ സ്വാധീനം ചെലുത്തി. വിനോദയാത്രയിലെ മീരാ ജാസ്മിന്റെ ഷോർട്ട് ഹെയർ കണ്ടു ഞാനും നീളൻ മുടി തോളൊപ്പം മുറിച്ചു കട്ടിക്കൊക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും ചുരുളൻ മുടി കുറേക്കൂടി ചുരുണ്ടു കയറി. അമ്മച്ചിയുടെ വഴക്കു കേട്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. പിറ്റേന്ന് അപ്പൻ ലോറിയിൽ ലോഡുമായി പോകുമ്പോൾ 'കിളി'യായി കൂട്ടുപോയ എന്റെ കസിനോടു പറഞ്ഞത്, "ഇച്ചിരി കുരുത്തക്കേടൊക്കെ ഉണ്ടെന്നേ ഉള്ളൂ, നാളെ അവൾ വലിയൊരാളാകും.' ആ സ്വപ്നം ഞാൻ ചേർത്തുവച്ചതു സിനിമയിലാണ്.
അമ്മച്ചിയെ ആ കാലത്തു ഞാനൊരു പ്രാർഥനപഠിപ്പിച്ചു, “വിൻസി ഒരു നടിയാകണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദൈവം അങ്ങനെ നടക്കട്ടെ...' ദിവസവും 100 വട്ടം പ്രാർഥിക്കണമെന്നു ശട്ടം കെട്ടിയെങ്കിലും അങ്ങനെ നടക്കല്ലേ എന്നാകും അമ്മച്ചി പ്രാർഥിച്ചത്. സിനിമയിലേക്കു ചുവടു വയ്ക്കുന്നു എന്നു കേട്ടപ്പോൾ അവരൊക്കെ പേടിക്കുകയും ചെയ്തു.
പിന്നെയെങ്ങനെ സിനിമയിലെത്തി ?
Diese Geschichte stammt aus der September 30, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 30, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി