Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

തോരുന്നില്ലല്ലോ പെരുമഴക്കാലം

Vanitha

|

May 13, 2023

സ്നേഹനിമിഷങ്ങളിലെ മാമുക്കോയ ഓർമകൾ പങ്കിട്ട് സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ

- വി.ആർ. ജ്യോതിഷ്

തോരുന്നില്ലല്ലോ പെരുമഴക്കാലം

മാമുക്കോയ മടങ്ങുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും അഭിനയിക്കാതെ. പക്ഷേ, സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ ഇപ്പോഴും അഭിനയം തുടരുന്നു. കല്ലായി കൂപ്പിലെ മരം അളവുകാരൻ, മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, വൈക്കം മുഹമ്മദ് ബഷീറിന്റെയും എസ്.കെ. പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും സുഹൃത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ, വേഷങ്ങളും അരങ്ങും മാറുമ്പോഴും മാറ്റമില്ലാതെ മനുഷ്യ സ്നേഹം മനസ്സിൽ സൂക്ഷിച്ച പ്രിയനടൻ അദ്ദേഹവുമൊത്തുള്ള ജീവിത നിമിഷങ്ങൾ പങ്കു വെക്കുന്നു  സഹയാത്രികരായിരുന്ന മൂന്നു സംവിധായകർ.

"വരാൻ ബുദ്ധിമുട്ടില്ല, പക്ഷേ... സത്യൻ അന്തിക്കാട്

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്നസെന്റിന്റെ വീട്ടിൽ നിന്ന് എന്നെ വിളിച്ചു. മകൻ സോണറ്റാണു സംസാരിച്ചത്. മാമുക്കോയ സകുടുംബം ഇന്നസെന്റിന്റെ വീട്ടിൽ വന്നിരുന്നത്രെ. ഇന്നസെന്റ് മരിക്കുന്ന ദിവസം മാമുക്കോയ ഗൾഫിലായിരുന്നു. അന്ന് എത്താൻ കഴിയാത്തതു കൊണ്ടാണ് ഈ യാത്ര. സോണറ്റ് വലിയ സന്തോഷത്തിലാണു സംസാരിച്ചത്. കാരണം മാമുക്കോയ വളരെ ഊർജസ്വലനായിരിക്കുന്നു. പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ആ വരവ് സോണറ്റിനെയും കുടുംബത്തെയും സന്തോഷിപ്പിച്ചു എന്ന് എനിക്കു മനസ്സിലായി.

മാമുക്കോയയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാമായിരുന്ന എന്നെ സോണറ്റിന്റെ വാക്കുകൾ ആഹ്ലാദിപ്പിച്ചു. കാരണം ചിലർ പരിഹസിക്കുന്നതു പോലെ എന്റെ നാടകവണ്ടിയിൽ അവശേഷിക്കുന്നവരിൽ ഒരാളാണു മാമുക്കോയ അദ്ദേഹം ആരോഗ്യത്തോടെയിരുന്നാൽ എന്റെ ചിന്തയിൽ പുതിയ കഥാപാത്രമായി അദ്ദേഹം കടന്നുവരും.

ഇന്നസെന്റിന്റെ മരണത്തിന് ഏതാനും ദിവസം മുൻപാണു ഞാനും മാമുവും അവസാനമായി സംസാരിച്ചത്. അന്നു മാമുവിന്റെ ശബ്ദത്തിനു പതർച്ചയുണ്ടായിരുന്നു. അധികം സംസാരിക്കേണ്ട, വന്നുകാണാം എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു.

ഞാനും ഇന്നസെന്റും ദിവസവും അരമണിക്കൂറെങ്കിലും സംസാരിക്കുമായിരുന്നു. പ്രിയദർശനും ശ്രീനിവാസനുമൊക്കെ കൂടെക്കൂടെ വിളിച്ചു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. എന്നാൽ ആ ലിസ്റ്റിൽ ഉള്ള ആളായിരുന്നില്ല മാമു. വല്ലപ്പോഴും മാത്രമേ സംസാരിക്കാറുമുള്ളു. അതു കൊണ്ടുപക്ഷേ, ആ ബന്ധത്തിനു ബലക്കുറവൊന്നുമില്ല. മാത്രമല്ല, ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും മാമു എന്നെ വിളിച്ച് അറിയിക്കുകയും ചെയ്യും.

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Translate

Share

-
+

Change font size