Prøve GULL - Gratis

തോരുന്നില്ലല്ലോ പെരുമഴക്കാലം

Vanitha

|

May 13, 2023

സ്നേഹനിമിഷങ്ങളിലെ മാമുക്കോയ ഓർമകൾ പങ്കിട്ട് സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ

- വി.ആർ. ജ്യോതിഷ്

തോരുന്നില്ലല്ലോ പെരുമഴക്കാലം

മാമുക്കോയ മടങ്ങുകയാണ്. ജീവിതത്തിൽ ഒരിക്കൽ പോലും അഭിനയിക്കാതെ. പക്ഷേ, സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സുകളിൽ ഇപ്പോഴും അഭിനയം തുടരുന്നു. കല്ലായി കൂപ്പിലെ മരം അളവുകാരൻ, മാമു തൊണ്ടിക്കോട് എന്ന നാടകനടൻ, വൈക്കം മുഹമ്മദ് ബഷീറിന്റെയും എസ്.കെ. പൊറ്റക്കാടിന്റെയും തിക്കൊടിയന്റെയും സുഹൃത്ത്. മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ, വേഷങ്ങളും അരങ്ങും മാറുമ്പോഴും മാറ്റമില്ലാതെ മനുഷ്യ സ്നേഹം മനസ്സിൽ സൂക്ഷിച്ച പ്രിയനടൻ അദ്ദേഹവുമൊത്തുള്ള ജീവിത നിമിഷങ്ങൾ പങ്കു വെക്കുന്നു  സഹയാത്രികരായിരുന്ന മൂന്നു സംവിധായകർ.

"വരാൻ ബുദ്ധിമുട്ടില്ല, പക്ഷേ... സത്യൻ അന്തിക്കാട്

ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്നസെന്റിന്റെ വീട്ടിൽ നിന്ന് എന്നെ വിളിച്ചു. മകൻ സോണറ്റാണു സംസാരിച്ചത്. മാമുക്കോയ സകുടുംബം ഇന്നസെന്റിന്റെ വീട്ടിൽ വന്നിരുന്നത്രെ. ഇന്നസെന്റ് മരിക്കുന്ന ദിവസം മാമുക്കോയ ഗൾഫിലായിരുന്നു. അന്ന് എത്താൻ കഴിയാത്തതു കൊണ്ടാണ് ഈ യാത്ര. സോണറ്റ് വലിയ സന്തോഷത്തിലാണു സംസാരിച്ചത്. കാരണം മാമുക്കോയ വളരെ ഊർജസ്വലനായിരിക്കുന്നു. പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ആ വരവ് സോണറ്റിനെയും കുടുംബത്തെയും സന്തോഷിപ്പിച്ചു എന്ന് എനിക്കു മനസ്സിലായി.

മാമുക്കോയയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാമായിരുന്ന എന്നെ സോണറ്റിന്റെ വാക്കുകൾ ആഹ്ലാദിപ്പിച്ചു. കാരണം ചിലർ പരിഹസിക്കുന്നതു പോലെ എന്റെ നാടകവണ്ടിയിൽ അവശേഷിക്കുന്നവരിൽ ഒരാളാണു മാമുക്കോയ അദ്ദേഹം ആരോഗ്യത്തോടെയിരുന്നാൽ എന്റെ ചിന്തയിൽ പുതിയ കഥാപാത്രമായി അദ്ദേഹം കടന്നുവരും.

ഇന്നസെന്റിന്റെ മരണത്തിന് ഏതാനും ദിവസം മുൻപാണു ഞാനും മാമുവും അവസാനമായി സംസാരിച്ചത്. അന്നു മാമുവിന്റെ ശബ്ദത്തിനു പതർച്ചയുണ്ടായിരുന്നു. അധികം സംസാരിക്കേണ്ട, വന്നുകാണാം എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിച്ചു.

ഞാനും ഇന്നസെന്റും ദിവസവും അരമണിക്കൂറെങ്കിലും സംസാരിക്കുമായിരുന്നു. പ്രിയദർശനും ശ്രീനിവാസനുമൊക്കെ കൂടെക്കൂടെ വിളിച്ചു സംസാരിക്കുന്ന സുഹൃത്തുക്കളാണ്. എന്നാൽ ആ ലിസ്റ്റിൽ ഉള്ള ആളായിരുന്നില്ല മാമു. വല്ലപ്പോഴും മാത്രമേ സംസാരിക്കാറുമുള്ളു. അതു കൊണ്ടുപക്ഷേ, ആ ബന്ധത്തിനു ബലക്കുറവൊന്നുമില്ല. മാത്രമല്ല, ജീവിതത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും മാമു എന്നെ വിളിച്ച് അറിയിക്കുകയും ചെയ്യും.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size