Try GOLD - Free
വെളിച്ചം
Vanitha
|March 04, 2023
കണ്ണിലെ ഇരുട്ടും മനസ്സിലെ വെളിച്ചവും തമ്മിലുള്ള മത്സരമാണ് കോളജ് അധ്യാപിക ഗിരിജയുടെ ജീവിതം. അടിമുടി ഉലച്ചു കളഞ്ഞ അനുഭവങ്ങളുടെ കനൽച്ചൂട് വേറെയും
കുന്നിൻ നെറുകയിലാണു മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്. വരാന്തയിൽ നിൽക്കുമ്പോൾ ഗിരിജ ടീച്ചറോട് അദ്ഭുതത്തോടെ ചോദിച്ചു, പെരിന്തൽമണ്ണ മദ്രസപ്പടിയിലെ വീട്ടിൽ നിന്ന് കോളജിലേക്ക് ഏതാണ്ട് 20 കിലോ മീറ്റർ ദൂരം. രണ്ടു ബസ് കയറണം. സ്റ്റോപ്പിലിറങ്ങി ഓട്ടോയിലോ നടന്നോ ഈ കുന്നു കയറണം... ഇതൊക്കെ അത്ര എളുപ്പമാണോ? ചിരിവെളിച്ചത്തിന്റെ തിരി നീട്ടിവച്ചു ഗിരിജ പറഞ്ഞു.
ഏഴുവയസ്സു മുതൽ വീടിനടുത്തുള്ള ഏറാന്തോട എഎൽപി സ്കൂളിലേക്ക് ഒറ്റയ്ക്കു പോകാൻ തുടങ്ങിയതാണു ഞാൻ. ഡിഗ്രിക്കു ഫാറൂഖ് കോളജിൽ. എംഎ കോഴിക്കോടു സർവകലാശാലയിൽ. വീട്ടിൽ നിന്നു 100 കിലോമീറ്ററിലേറെ ദൂരമുണ്ട് ഇങ്ങോട്ടെല്ലാം. അധ്യാപികയായ ശേഷം കണ്ണൂർ വിമൻസ് കോളജിലേക്കും പാലക്കാട്ടെ പത്തിരിപ്പാല ഗവൺമെന്റ് കോളജിലേക്കുമെല്ലാം ട്രെയിനിലായിരുന്നു യാത്ര. പത്തിരിപ്പാല കോളജിൽ നിന്നു തിരികെ വീട്ടിലെത്തുമ്പോൾ മിക്ക ദിവസവും രാത്രിയാകും. ആ എനിക്ക് 20 കിലോമീറ്റർ അത്ര അകലെയാണോ? ടീച്ചറിന്റെ ഉത്തരം കേട്ട് അടുത്തു നിന്ന കുട്ടികൾ ചിരിച്ചു. ക്ലാസ്സിലേക്കു പോകാനും പടികൾ കയറാനും ഇവരാണോ സഹായിക്കുക ?' എന്നു ചോദിച്ചപ്പോൾ ആ ചിരി പൊട്ടിച്ചിരിയായി. “ക്ലാസ്സെടുക്കുന്നതിനിടെ പിൻബഞ്ചിലിരുന്നു കുസൃതി കാണിച്ചാൽ പോലും കയ്യോടെ പിടി കൂടുന്ന ആളാണ്. ആ ടീച്ചർക്ക് കോണിപ്പടിയൊന്നും വിഷയമേയല്ല. ഒരു പ്രാവശ്യം നടന്നാൽ വഴി മനഃപാഠമാകും. ടീച്ചറിന്റെ മനസ്സിനു നമ്മളേക്കാൾ തെളിച്ചമുണ്ട്.'' ശരിയാണ്. ആ തെളിച്ചമുള്ളതു കൊണ്ടാണല്ലോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന എല്ലാ ഇരുട്ടിനെയും പെട്ടെന്നു മായ്ച്ചു കളയുന്നത്. മങ്കട ഗവൺമെന്റ് കോളജിലെ മലയാള വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഗിരിജ കാഴ്ച നഷ്ടമായത് രണ്ടാം വയസ്സിലാണ്.
മരത്തിൽ നിന്നു വീണ് അച്ഛൻ കൃഷ്ണൻ കിടപ്പിലായതോടെ അമ്മ ലീല കൂലിവേല ചെയ്തു വീടു മുന്നോട്ടു കൊണ്ടുപോയി. ദാരിദ്ര്യം വീട്ടിൽ അതിഥിയായിരുന്നില്ല, ഒപ്പം തന്നെ ഉണ്ടായിരുന്നു. പക്ഷേ, ഗിരിജ വാശിയോടെ പഠിച്ചു. എസ്എസ്എൽസി ഡിസ്റ്റിങ്ഷൻ. മലയാള ബിരുദത്തിൽ ഒന്നാം റാങ്ക്. ബിരുദാനന്തര ബിരുദം പൂ ർത്തിയാക്കിയ വർഷം തന്നെ ജെആർഎഫ് ലഭിച്ചു. അന്ന് കാഴ്ച പരിമിതിയുള്ളവർക്കു റിസർച്ച് സ്കോളർഷിപ് കിട്ടുന്നത് അപൂർവമാണ്. പിന്നെ കോളജ് അധ്യാപികയായി.
This story is from the March 04, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Translate
Change font size

