Prøve GULL - Gratis
വെളിച്ചം
Vanitha
|March 04, 2023
കണ്ണിലെ ഇരുട്ടും മനസ്സിലെ വെളിച്ചവും തമ്മിലുള്ള മത്സരമാണ് കോളജ് അധ്യാപിക ഗിരിജയുടെ ജീവിതം. അടിമുടി ഉലച്ചു കളഞ്ഞ അനുഭവങ്ങളുടെ കനൽച്ചൂട് വേറെയും
കുന്നിൻ നെറുകയിലാണു മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്. വരാന്തയിൽ നിൽക്കുമ്പോൾ ഗിരിജ ടീച്ചറോട് അദ്ഭുതത്തോടെ ചോദിച്ചു, പെരിന്തൽമണ്ണ മദ്രസപ്പടിയിലെ വീട്ടിൽ നിന്ന് കോളജിലേക്ക് ഏതാണ്ട് 20 കിലോ മീറ്റർ ദൂരം. രണ്ടു ബസ് കയറണം. സ്റ്റോപ്പിലിറങ്ങി ഓട്ടോയിലോ നടന്നോ ഈ കുന്നു കയറണം... ഇതൊക്കെ അത്ര എളുപ്പമാണോ? ചിരിവെളിച്ചത്തിന്റെ തിരി നീട്ടിവച്ചു ഗിരിജ പറഞ്ഞു.
ഏഴുവയസ്സു മുതൽ വീടിനടുത്തുള്ള ഏറാന്തോട എഎൽപി സ്കൂളിലേക്ക് ഒറ്റയ്ക്കു പോകാൻ തുടങ്ങിയതാണു ഞാൻ. ഡിഗ്രിക്കു ഫാറൂഖ് കോളജിൽ. എംഎ കോഴിക്കോടു സർവകലാശാലയിൽ. വീട്ടിൽ നിന്നു 100 കിലോമീറ്ററിലേറെ ദൂരമുണ്ട് ഇങ്ങോട്ടെല്ലാം. അധ്യാപികയായ ശേഷം കണ്ണൂർ വിമൻസ് കോളജിലേക്കും പാലക്കാട്ടെ പത്തിരിപ്പാല ഗവൺമെന്റ് കോളജിലേക്കുമെല്ലാം ട്രെയിനിലായിരുന്നു യാത്ര. പത്തിരിപ്പാല കോളജിൽ നിന്നു തിരികെ വീട്ടിലെത്തുമ്പോൾ മിക്ക ദിവസവും രാത്രിയാകും. ആ എനിക്ക് 20 കിലോമീറ്റർ അത്ര അകലെയാണോ? ടീച്ചറിന്റെ ഉത്തരം കേട്ട് അടുത്തു നിന്ന കുട്ടികൾ ചിരിച്ചു. ക്ലാസ്സിലേക്കു പോകാനും പടികൾ കയറാനും ഇവരാണോ സഹായിക്കുക ?' എന്നു ചോദിച്ചപ്പോൾ ആ ചിരി പൊട്ടിച്ചിരിയായി. “ക്ലാസ്സെടുക്കുന്നതിനിടെ പിൻബഞ്ചിലിരുന്നു കുസൃതി കാണിച്ചാൽ പോലും കയ്യോടെ പിടി കൂടുന്ന ആളാണ്. ആ ടീച്ചർക്ക് കോണിപ്പടിയൊന്നും വിഷയമേയല്ല. ഒരു പ്രാവശ്യം നടന്നാൽ വഴി മനഃപാഠമാകും. ടീച്ചറിന്റെ മനസ്സിനു നമ്മളേക്കാൾ തെളിച്ചമുണ്ട്.'' ശരിയാണ്. ആ തെളിച്ചമുള്ളതു കൊണ്ടാണല്ലോ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന എല്ലാ ഇരുട്ടിനെയും പെട്ടെന്നു മായ്ച്ചു കളയുന്നത്. മങ്കട ഗവൺമെന്റ് കോളജിലെ മലയാള വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഗിരിജ കാഴ്ച നഷ്ടമായത് രണ്ടാം വയസ്സിലാണ്.
മരത്തിൽ നിന്നു വീണ് അച്ഛൻ കൃഷ്ണൻ കിടപ്പിലായതോടെ അമ്മ ലീല കൂലിവേല ചെയ്തു വീടു മുന്നോട്ടു കൊണ്ടുപോയി. ദാരിദ്ര്യം വീട്ടിൽ അതിഥിയായിരുന്നില്ല, ഒപ്പം തന്നെ ഉണ്ടായിരുന്നു. പക്ഷേ, ഗിരിജ വാശിയോടെ പഠിച്ചു. എസ്എസ്എൽസി ഡിസ്റ്റിങ്ഷൻ. മലയാള ബിരുദത്തിൽ ഒന്നാം റാങ്ക്. ബിരുദാനന്തര ബിരുദം പൂ ർത്തിയാക്കിയ വർഷം തന്നെ ജെആർഎഫ് ലഭിച്ചു. അന്ന് കാഴ്ച പരിമിതിയുള്ളവർക്കു റിസർച്ച് സ്കോളർഷിപ് കിട്ടുന്നത് അപൂർവമാണ്. പിന്നെ കോളജ് അധ്യാപികയായി.
Denne historien er fra March 04, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

