Try GOLD - Free
Yes I am Strong
Vanitha
|March 04, 2023
മരിക്കാനുറച്ച നിമിഷം മുതൽ മിസ് കേരള ബോഡി ബിൽഡിങ് വിജയം വരെയുള്ള ആരതി കൃഷ്ണയുടെ ജീവിതം

വർഷങ്ങൾക്കു മുൻപ് വിഷാദം താങ്ങാനാകാതെ ആരതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ചായയിൽ ടോയ്ലറ്റ് ക്ലീനർ കലക്കി കുടിച്ച് അവൾ മരണം കാത്തുകിടന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു വർഷത്തിനിപ്പുറം അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായ ആരതി നടക്കാൻ തുടങ്ങി മാസങ്ങൾക്കകം വീടുവിട്ടിറങ്ങി. സിനിമയിലെ ട്വിസ്റ്റുകളെ വെല്ലുന്നതായിരുന്നു ആ ജീവിതം. സ്ത്രീകളുടെ ശരീരസൗന്ദര്യ മത്സരമായ മിസ് കേരള ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ആരതി ഇന്നു ഫിറ്റ്നസ് ഫ്രീക്കുകളുടെ ഡ്രീം ഗേളാണ്.
ഈ വർഷത്തെ മിസ് കേരള ചാംപ്യൻഷിപ്പിനു തയാറെടുക്കുന്നതിനിടെയാണ് ആരതിയെ കണ്ടത്. കണ്ടപാടേ ചെറുചിരിയോടെ മുന്നറിയിപ്പ്, “എനിക്കു സംസാരിക്കാനൊന്നും അറിയില്ല, വേണമെങ്കിൽ ഒന്നു രണ്ടു പോസ് കാണിക്കാം... മരിക്കാൻ തീരുമാനിച്ച് ഇന്നലെകളെ മറികടന്ന്, യെസ് അയാം സ്ട്രോങ്' എന്നുറപ്പിച്ച നിമിഷം വരെയുള്ള ആരതിയുടെ കഥ കേൾക്കാം.
എന്തിനാണു മരിക്കാൻ തീരുമാനിച്ചത് ?
എട്ടാം ക്ലാസ്സു വരെ പഠിപ്പിസ്റ്റായിരുന്ന എനിക്കു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ആരുമായും ജെൽ' ആകാൻ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്കു വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ് ടു പാസ്സായത്. പറമ്പിൽ മാർ ക്രിസോസ്റ്റം കോളജിൽ ബിഎ ലിറ്ററേച്ചറിനു ചേർന്ന കാലത്ത് ഒരു നല്ല ഫ്രണ്ടിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോടു ഇമോഷനലി വളരെ അറ്റാച്ച്ഡ് ആയി. ചില കാരണങ്ങളെ തുടർന്ന് ആ സൗഹൃദം അവസാനിച്ചതാണ് അന്നത്തെ ഡിപ്രഷനു കാരണം.
ഒറ്റയ്ക്കിരിക്കുമ്പോൾ ഓരോ ചിന്തകൾ വരും. സമ്മർദവും ശൂന്യതയും സഹിക്കാനാകാതെ ചായയിൽ ടോയ്ലറ്റ് ക്ലീനർ ചേർത്തു കുടിച്ചും ഗുളികകൾ വിഴുങ്ങിയും ഞരമ്പു മുറിച്ചുമൊക്കെ മരിക്കാൻ നോക്കി. ചോര കണ്ടു തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറി കടക്കാനാണ് ഉർവശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറി. ഡിസ്റ്റന്റായി എംഎ ലിറ്ററേച്ചർ പഠിച്ചു. ആ കാലത്തു തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസിൽ എംഎസിയും ബ്രിട്ടിഷ് എംബിഎയും ചെയ്തു.
ഉർവശി എന്നു ടാറ്റു ചെയ്യുന്നതു വരെയെത്തി ആ ഇഷ്ടം. പിന്നെ, ലാബ്രഡോർ അടക്കം പല ബ്രീഡുകളിലുള്ള പത്തു പട്ടികളെ വാങ്ങി. അവയെ ബ്രീഡിങ് ചെയ്തു കിട്ടിയ കാശു കൂട്ടി വച്ചാണ് ബൈക്ക് വാങ്ങിയത്.
This story is from the March 04, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size