Try GOLD - Free
Yes I am Strong
Vanitha
|March 04, 2023
മരിക്കാനുറച്ച നിമിഷം മുതൽ മിസ് കേരള ബോഡി ബിൽഡിങ് വിജയം വരെയുള്ള ആരതി കൃഷ്ണയുടെ ജീവിതം
വർഷങ്ങൾക്കു മുൻപ് വിഷാദം താങ്ങാനാകാതെ ആരതി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ചായയിൽ ടോയ്ലറ്റ് ക്ലീനർ കലക്കി കുടിച്ച് അവൾ മരണം കാത്തുകിടന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഒരു വർഷത്തിനിപ്പുറം അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായ ആരതി നടക്കാൻ തുടങ്ങി മാസങ്ങൾക്കകം വീടുവിട്ടിറങ്ങി. സിനിമയിലെ ട്വിസ്റ്റുകളെ വെല്ലുന്നതായിരുന്നു ആ ജീവിതം. സ്ത്രീകളുടെ ശരീരസൗന്ദര്യ മത്സരമായ മിസ് കേരള ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ വിജയിച്ച ആരതി ഇന്നു ഫിറ്റ്നസ് ഫ്രീക്കുകളുടെ ഡ്രീം ഗേളാണ്.
ഈ വർഷത്തെ മിസ് കേരള ചാംപ്യൻഷിപ്പിനു തയാറെടുക്കുന്നതിനിടെയാണ് ആരതിയെ കണ്ടത്. കണ്ടപാടേ ചെറുചിരിയോടെ മുന്നറിയിപ്പ്, “എനിക്കു സംസാരിക്കാനൊന്നും അറിയില്ല, വേണമെങ്കിൽ ഒന്നു രണ്ടു പോസ് കാണിക്കാം... മരിക്കാൻ തീരുമാനിച്ച് ഇന്നലെകളെ മറികടന്ന്, യെസ് അയാം സ്ട്രോങ്' എന്നുറപ്പിച്ച നിമിഷം വരെയുള്ള ആരതിയുടെ കഥ കേൾക്കാം.
എന്തിനാണു മരിക്കാൻ തീരുമാനിച്ചത് ?
എട്ടാം ക്ലാസ്സു വരെ പഠിപ്പിസ്റ്റായിരുന്ന എനിക്കു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ആരുമായും ജെൽ' ആകാൻ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്കു വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ് ടു പാസ്സായത്. പറമ്പിൽ മാർ ക്രിസോസ്റ്റം കോളജിൽ ബിഎ ലിറ്ററേച്ചറിനു ചേർന്ന കാലത്ത് ഒരു നല്ല ഫ്രണ്ടിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോടു ഇമോഷനലി വളരെ അറ്റാച്ച്ഡ് ആയി. ചില കാരണങ്ങളെ തുടർന്ന് ആ സൗഹൃദം അവസാനിച്ചതാണ് അന്നത്തെ ഡിപ്രഷനു കാരണം.
ഒറ്റയ്ക്കിരിക്കുമ്പോൾ ഓരോ ചിന്തകൾ വരും. സമ്മർദവും ശൂന്യതയും സഹിക്കാനാകാതെ ചായയിൽ ടോയ്ലറ്റ് ക്ലീനർ ചേർത്തു കുടിച്ചും ഗുളികകൾ വിഴുങ്ങിയും ഞരമ്പു മുറിച്ചുമൊക്കെ മരിക്കാൻ നോക്കി. ചോര കണ്ടു തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറി കടക്കാനാണ് ഉർവശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറി. ഡിസ്റ്റന്റായി എംഎ ലിറ്ററേച്ചർ പഠിച്ചു. ആ കാലത്തു തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസിൽ എംഎസിയും ബ്രിട്ടിഷ് എംബിഎയും ചെയ്തു.
ഉർവശി എന്നു ടാറ്റു ചെയ്യുന്നതു വരെയെത്തി ആ ഇഷ്ടം. പിന്നെ, ലാബ്രഡോർ അടക്കം പല ബ്രീഡുകളിലുള്ള പത്തു പട്ടികളെ വാങ്ങി. അവയെ ബ്രീഡിങ് ചെയ്തു കിട്ടിയ കാശു കൂട്ടി വച്ചാണ് ബൈക്ക് വാങ്ങിയത്.
This story is from the March 04, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

