Try GOLD - Free
അയ്യപ്പ തിന്തക തോം...സ്വാമി തിന്തക തോം...
Vanitha
|November 12, 2022
കൊച്ചമ്പലത്തിൽ നാളികേരമുടച്ച്, വാവരുപള്ളി പ്രദക്ഷിണം ചെയ്ത്, വലിയമ്പലത്തിൽ ദണ്ഡനമസ്കാരം നടത്തി ഗായകൻ മധു ബാലകൃഷ്ണന്റെ എരുമേലി യാത്ര
നെറ്റിയിൽ കളഭം, മുഖത്ത് എപ്പോഴും തിളങ്ങുന്ന ചിരി. അങ്ങനെയല്ലാതെ മധുബാലകൃഷ്ണനെ കണ്ടിട്ടേയില്ല. പാട്ടുപോലെ മധുവിന്റെ കുടപ്പിറപ്പാണ് ഭക്തിയും തൃപ്പൂണിത്തുറയിലെ “മാധവം' വീട്ടിൽ നിന്ന് ഒരു നിമിഷം കണ്ണടച്ച് പ്രാർഥിച്ച് അദ്ദേഹം കാറിലേക്ക് കയറി. മനസ്സിലെ ശരണമന്ത്രത്തിന്റെ തുടർച്ചയെന്നോണം ചുണ്ടുകൾ മന്ത്രിച്ചു. സ്വാമിയേ, ശരണമയ്യപ്പ അഞ്ഞൂറിലേറെ സിനിമാഗാനങ്ങൾ, പല ഭാഷകളിലായി ഭക്തിഗാനങ്ങൾ ഉൾപ്പെടെ പാട്ടുകൾ പതിനായിരത്തിലധികം കാൽ നൂറ്റാണ്ടായി തുടരുന്ന സംഗീത യാത്ര. സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ മികച്ച ഗായകനുള്ള നിരവധി അവാർഡുകൾ.
ഭക്തി മാത്രമല്ല, മതസൗഹാർദവും സംഗീതം പോലെ നിലനിൽക്കുന്ന ഗ്രാമമാണ് എരുമേലി. കാർ പുറപ്പെടും മുൻപ് അരികിലേക്കെത്തിയ ഭാര്യ ദിവ്യയോടും ഇളയമകൻ മഹാദേവിനോടും കുശലം പറഞ്ഞ ശേഷം യാത്ര തുടങ്ങി. ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സഹോദരിയാണു ദിവ്യ. മൂത്തമകൻ മാധവ് ലണ്ടനിൽ വിദ്യാർഥി. എരുമേലിയിലേക്കുള്ള യാത്രയ്ക്കിടയിൽ മധു സംസാരിച്ചത് തന്റെ സംഗീതയാത്രകളെക്കുറിച്ച്. “അച്ഛൻ ബാലകൃഷ്ണനും അമ്മ ലീലാവതിയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ സംഗീതം പ്രഫഷനാക്കിയില്ല. പാട്ടുകാരൻ ആകണമെന്ന മോഹം എനിക്ക് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്കാദമിക് വിദ്യാഭ്യാസത്തിന് നൽകുന്ന അതേ പ്രാധാന്യം നൽകിയാണ് പാട്ടും പഠിച്ചത്.
അഡയാറിലെ അക്കാദമി ഓഫ് ഫിലിം ആൻഡ് ആർട്സിൽ ടി.വി. ഗോപാലകൃഷ്ണനായിരുന്നു ഗുരു. ഒരിക്കൽ ബാബു ഷങ്കർ എന്ന സംഗീതസംവിധായകൻ പുതി യൊരു ഗായകനെ അന്വേഷിച്ച് അക്കാദമിയിൽ വന്നു. ഗുരുവാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ തമിഴ്സിനിമയിലൂടെ പിന്നണി ഗായകനായി. വിജയാന്ത് നായകനായ "ഉളവ് യു' സിനിമയിലെ ചിത്രയോടൊപ്പം പാടിയ "ഉള്ളത്തെ തിരണ്ടു' എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു.
പിന്നെയുള്ളത് ചരിത്രം. സംഗീത സംവിധായകരായ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും ഒക്കെ പ്രിയഗായകനായി മധു മാറി. വിവിധ ഭാഷകളിലെ മ്യൂസിക് ഹിറ്റ് ചാർട്ടുകളിൽ മധുബാലകൃഷ്ണൻ പാട്ടുകൊണ്ട് പേരെഴുതി.
അരങ്ങിലെ ആദ്യഗാനം
“രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാടാനായി ആദ്യമായി സ്റ്റേജിൽ കയറുന്നത്. ശരദിന്ദു മലർദീപനാളം മീട്ടി... എന്ന പാട്ട് പാടിയിറങ്ങിയതോടെ സ്കൂളിലുള്ളവരെല്ലാം എന്നെ ഗായകനായി അംഗീകരിച്ചു.
This story is from the November 12, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size

