Try GOLD - Free
ടി.നഗറിലെ കാർമേഘം
Vanitha
|October 29, 2022
മലയാളികൾക്ക് ഗൃഹാതുരതയോടെ മാത്രം ഓർക്കാൻ കഴിയുന്ന സിനിമകളെഴുതിയ, രഘുനാഥ് പലേരി ഇടവേളയ്ക്കു ശേഷം സംസാരിക്കുന്നു
ഞാൻ അല്ല... എന്റെ ഗർഭം ഇങ്ങനെയല്ല. "മേലേപ്പറമ്പിൽ ആൺവീടി'ലെ ഈ ഡയലോഗ് പറഞ്ഞ് അഭിനയിച്ച ശേഷം ജഗതി ശ്രീകുമാർ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയോട് ചോദിച്ചു. "രഘു... എവിടുന്നു കിട്ടി ഈ ഡയലോഗ്.
“മേലേപ്പറമ്പിൽ എഴുതിയതിന് എനിക്ക് കിട്ടിയ ആദ്യത്തെ അവാർഡായിരുന്നു ജഗതിയുടെ വാക്കുകൾ. “മേലേപ്പറമ്പിൽ ആൺവീട് ഒരു മാന്ത്രികപ്പെട്ടിയായിരുന്നു. ഞാനത് തുറന്നു എന്നുമാത്രം കോഴിക്കോടിനടുത്ത് മണ്ടാരത്തിൽ മുക്കിലെ രഘുനാഥ് പലേരിയുടെ വീട്ടിലെത്തുമ്പോൾ സിനിമയിലെ പലേരിക്കാലമായിരുന്നു മനസ്സിൽ. 'പിറവി' “സ്വം' 'വാനപ്രസ്ഥം എന്നീ ക്ലാസിക്കൽ മാനമുള്ള സിനിമകളിലെ സംഭാഷണങ്ങൾ.
"മൈ ഡിയർ കുട്ടിച്ചാത്തനും മഴവിൽ കാവടിയും പൊന്മുട്ടയിടുന്ന താറാവും "മേലേപ്പറമ്പിൽ ആൺവീടും പോലെ മലയാളി മറക്കാത്ത എത്ര സിനിമകളുടെ തിരകഥകൾ. കഥകളും ഓർമയെഴുത്തുമായി എത്രയോ പുസ്തകങ്ങൾ.
ഈ അടുത്ത് രഘുനാഥ് പലേരി സിനിമയിൽ നിറഞ്ഞത് തൊട്ടപ്പൻ', 'ലളിതം സുന്ദരം' കൊത്ത് 'തുടങ്ങി പതിമൂന്നു സിനിമകളിലെ അഭിനയത്തിലൂടെയാണ്. രഘുനാഥ് പലേരി സംസാരിച്ചു തുടങ്ങി;
ആദ്യസിനിമയെടുക്കാൻ വായ്പ തേടി പോയെന്ന് കേട്ടിട്ടുണ്ട്?.
സിനിമാക്കാരനാവുക ആദ്യമേയുള്ള മോഹമായിരുന്നു. വായ്പയെടുത്ത് സിനിമയെടുക്കാനായിരുന്നു പ്ലാൻ. പക്ഷേ, അച്ഛൻ വിലക്കി. ആ സമയത്താണ് കണ്ണുരിലെ മിനർവ സുഡിയോ ഉടമ നിർമൽ സിനിമയ്ക്ക് തിരക്കഥ ഒരുക്കാമോയെന്ന അന്വേഷണവുമായി വരുന്നത്. ഷെരീഫാണ് കഥയും സംവിധാനവും. അങ്ങനെയാണ് നസീമ' എന്ന സിനിമയു ണ്ടാവുന്നത്. നെടുമുടി വേണുവായിരുന്നു നായകൻ, സഹനടനായി മോഹൻലാലുമുണ്ട്. കണ്ണൂരായിരുന്നു ലൊക്കേഷൻ.
ഞാനും മോഹൻലാലും ഇടവേളകളിൽ സൈക്കിളിൽ ചുറ്റാനിറങ്ങും. വഴിയരികിൽ നിന്ന് ചായ കുടിച്ചാണ് നാടുകാണൽ സവാരി. പിന്നീട് മോഹൻലാലുമൊത്ത് സിനിമകൾ ചെയ്തെങ്കിലും ആദ്യസിനിമയുടെ ഓർമ ഞാനിപ്പോഴും ലോക്കറിൽ സൂക്ഷിക്കുന്നു. നസീമ നന്ദി.
ധാരാളം എഴുതിയിട്ടുണ്ട് മാതാപിതാക്കളെക്കുറിച്ച്? അച്ഛൻ ചേനൻ വീട്ടിൽ രാഘവൻ നായർ ലോറി ഡ്രൈവറായിരുന്നു. പക്ഷേ, അച്ഛനെ ഹോമകുണ്ഡം' എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. മക്കളുടെ ജീവിതത്തിനായി സന്തോഷത്തോടെ സ്വയമെരിയുന്ന ജീവിതം.
This story is from the October 29, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Translate
Change font size

