Versuchen GOLD - Frei
ടി.നഗറിലെ കാർമേഘം
Vanitha
|October 29, 2022
മലയാളികൾക്ക് ഗൃഹാതുരതയോടെ മാത്രം ഓർക്കാൻ കഴിയുന്ന സിനിമകളെഴുതിയ, രഘുനാഥ് പലേരി ഇടവേളയ്ക്കു ശേഷം സംസാരിക്കുന്നു
ഞാൻ അല്ല... എന്റെ ഗർഭം ഇങ്ങനെയല്ല. "മേലേപ്പറമ്പിൽ ആൺവീടി'ലെ ഈ ഡയലോഗ് പറഞ്ഞ് അഭിനയിച്ച ശേഷം ജഗതി ശ്രീകുമാർ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയോട് ചോദിച്ചു. "രഘു... എവിടുന്നു കിട്ടി ഈ ഡയലോഗ്.
“മേലേപ്പറമ്പിൽ എഴുതിയതിന് എനിക്ക് കിട്ടിയ ആദ്യത്തെ അവാർഡായിരുന്നു ജഗതിയുടെ വാക്കുകൾ. “മേലേപ്പറമ്പിൽ ആൺവീട് ഒരു മാന്ത്രികപ്പെട്ടിയായിരുന്നു. ഞാനത് തുറന്നു എന്നുമാത്രം കോഴിക്കോടിനടുത്ത് മണ്ടാരത്തിൽ മുക്കിലെ രഘുനാഥ് പലേരിയുടെ വീട്ടിലെത്തുമ്പോൾ സിനിമയിലെ പലേരിക്കാലമായിരുന്നു മനസ്സിൽ. 'പിറവി' “സ്വം' 'വാനപ്രസ്ഥം എന്നീ ക്ലാസിക്കൽ മാനമുള്ള സിനിമകളിലെ സംഭാഷണങ്ങൾ.
"മൈ ഡിയർ കുട്ടിച്ചാത്തനും മഴവിൽ കാവടിയും പൊന്മുട്ടയിടുന്ന താറാവും "മേലേപ്പറമ്പിൽ ആൺവീടും പോലെ മലയാളി മറക്കാത്ത എത്ര സിനിമകളുടെ തിരകഥകൾ. കഥകളും ഓർമയെഴുത്തുമായി എത്രയോ പുസ്തകങ്ങൾ.
ഈ അടുത്ത് രഘുനാഥ് പലേരി സിനിമയിൽ നിറഞ്ഞത് തൊട്ടപ്പൻ', 'ലളിതം സുന്ദരം' കൊത്ത് 'തുടങ്ങി പതിമൂന്നു സിനിമകളിലെ അഭിനയത്തിലൂടെയാണ്. രഘുനാഥ് പലേരി സംസാരിച്ചു തുടങ്ങി;
ആദ്യസിനിമയെടുക്കാൻ വായ്പ തേടി പോയെന്ന് കേട്ടിട്ടുണ്ട്?.
സിനിമാക്കാരനാവുക ആദ്യമേയുള്ള മോഹമായിരുന്നു. വായ്പയെടുത്ത് സിനിമയെടുക്കാനായിരുന്നു പ്ലാൻ. പക്ഷേ, അച്ഛൻ വിലക്കി. ആ സമയത്താണ് കണ്ണുരിലെ മിനർവ സുഡിയോ ഉടമ നിർമൽ സിനിമയ്ക്ക് തിരക്കഥ ഒരുക്കാമോയെന്ന അന്വേഷണവുമായി വരുന്നത്. ഷെരീഫാണ് കഥയും സംവിധാനവും. അങ്ങനെയാണ് നസീമ' എന്ന സിനിമയു ണ്ടാവുന്നത്. നെടുമുടി വേണുവായിരുന്നു നായകൻ, സഹനടനായി മോഹൻലാലുമുണ്ട്. കണ്ണൂരായിരുന്നു ലൊക്കേഷൻ.
ഞാനും മോഹൻലാലും ഇടവേളകളിൽ സൈക്കിളിൽ ചുറ്റാനിറങ്ങും. വഴിയരികിൽ നിന്ന് ചായ കുടിച്ചാണ് നാടുകാണൽ സവാരി. പിന്നീട് മോഹൻലാലുമൊത്ത് സിനിമകൾ ചെയ്തെങ്കിലും ആദ്യസിനിമയുടെ ഓർമ ഞാനിപ്പോഴും ലോക്കറിൽ സൂക്ഷിക്കുന്നു. നസീമ നന്ദി.
ധാരാളം എഴുതിയിട്ടുണ്ട് മാതാപിതാക്കളെക്കുറിച്ച്? അച്ഛൻ ചേനൻ വീട്ടിൽ രാഘവൻ നായർ ലോറി ഡ്രൈവറായിരുന്നു. പക്ഷേ, അച്ഛനെ ഹോമകുണ്ഡം' എന്ന് വിശേഷിപ്പിക്കാനാണെനിക്കിഷ്ടം. മക്കളുടെ ജീവിതത്തിനായി സന്തോഷത്തോടെ സ്വയമെരിയുന്ന ജീവിതം.
Diese Geschichte stammt aus der October 29, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Translate
Change font size
