Try GOLD - Free
ഇനി എഴുതണം ആത്മകഥ
Vanitha
|October 01, 2022
സിനിമയിലെ ചില സംഘടനകളുടെ ചിട്ടകൾ മാടമ്പിക്കാലത്തെ ഓർമിപ്പിക്കുന്നതാണ് : സംവിധായകൻ വിനയൻ

പത്തു വര്‍ഷത്തെ കാത്തിരിപ്പിന്റെ സന്തോഷമുണ്ട് സംവിധായകന്‍ വിനയന്. പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളെ ആവേശത്തിലാക്കുന്നതിന്റെ ഇരട്ടിമധുരം.
അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കു വാള്‍മുന കൊണ്ടു മറുപടി നല്‍കിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയ്ക്ക് വിനയന്റെ ജീവിതത്തോടു ചെറിയ സാമ്യങ്ങളുണ്ട്. അക്കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ ചിരിയോടെ വിനയന്‍ പറഞ്ഞു. സിനിമയിലെ ചില സംഘടനകളുടെ നിയമങ്ങളും ചിട്ടകളുമൊക്കെ മാടമ്പിക്കാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. സോറി പറഞ്ഞ് എല്ലാം അവസാനിപ്പിച്ച് എനിക്കു വേണമെങ്കില്‍ സിനിമ ചെയ്യാമായിരുന്നു. പക്ഷേ, മരിക്കാന്‍ കിടക്കുമ്പോള്‍ പോലും സുഖം കിട്ടില്ല. തെറ്റു ചെയ്തില്ല എന്ന ഉറപ്പായിരുന്നു എന്റെ ബലം.” സംവിധായകന്‍ വിനയനും സിനിമയിലെ കണ്ണന്‍ കുറുപ്പിനെ ഉജ്വലമാക്കിയ മകന്‍ വിഷ്ണുവും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നപ്പോള്‍.
“പത്തൊമ്പതാം നൂറ്റാണ്ടിനെ മലയാളത്തിന്റെ ബാഹുബലി” എന്നാണല്ലോ സോഷ്യത മീഡിയ വിശേഷിപ്പിക്കുന്നത്
കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സത്യത്തില്‍ യഥാര്‍ഥ ബാഹുബലിയുടെ പത്തിലൊന്നു ബജറ്റ് പോലും ഈ സിനിമയ്ക്കില്ല. അഞ്ചു വര്‍ഷത്തെ അധ്വാനമുണ്ട് ഇതിനു പിന്നില്‍. എന്റെ ആദ്യ ചരിത്ര സിനിമ ആയതുകൊണ്ട് നന്നായി ഹോംവര്‍ക് ചെയ്തു. പിന്നെ, കുറേ കാലത്തിനു ശേഷം നല്ല രീതിയില്‍ ടെക്നിക്കല്‍ ക്രൂവിനെ വച്ച് സിനിമ ചെയ്യാനുള്ള സാഹചര്യവും കൂടി ഇപ്പോള്‍ വന്നു. അത് നന്നായി ഭവിച്ചു. എന്റെ ഒരു സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാറില്ല. കൂട്ടുകാരും വീട്ടുകാരുമൊക്കെ ആദ്യ ഷോ കാണാന്‍ പോകുമ്പോള്‍ വീട്ടില്‍ ഞാന്‍ ടെന്‍ഷനടിച്ചിരിക്കും. അല്ലെങ്കില്‍ തലവഴിയേ പുതപ്പു മൂടി കിടന്നുറങ്ങും.
വിഷ്ണു: ഉറങ്ങുമെന്നു ചുമ്മാ പറയുന്നതാ. പുതപ്പിട്ടു മൂടി കിടക്കുകയേയുള്ളൂ. ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞുകേട്ടാല്‍ പതിയെ പുതപ്പു മാറ്റി എഴുന്നേറ്റു വരും.
അമ്പലപ്പുഴക്കാരനായ സംവിധായകന് ആറാട്ടുപുഴക്കാരനായ വേലായുധ പണിക്കരോട് ഇമോഷനൽ കണക്ഷനുണ്ടോ
This story is from the October 01, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size