Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

നീലകടമ്പുകൾ പൂക്കുന്ന നേരം

Vanitha

|

August 20, 2022

ഇപ്പോൾ വിടർന്ന പൂവ് പോലെ ഇന്നും സുഗന്ധം പരത്തുന്ന പാട്ടുകൾ പിറന്ന കഥ പറയുന്നു കെ. ജയകുമാർ

- തയ്യാറാക്കിയത്: വി. ആർ. ജ്യോതിഷ്

നീലകടമ്പുകൾ പൂക്കുന്ന നേരം

മലയാളികൾ ഹൃദയം കൊടുത്ത് സ്വീകരിച്ച ഒരുപിടി ഗാനങ്ങളുടെ രചയിതാവാണ് കെ. ജയകുമാർ. വയൽപ്പൂവിന്റെ വൈഡൂര്യഭംഗിയും ചന്ദനലേപസുഗന്ധവും ചൂളം കുത്തുന്ന കാറ്റും തൂമഞ്ഞിൻ പരാഗവും അപൂർവരാഗം മാറിലണിഞ്ഞ സാരംഗിയും ആകാശഗംഗയ്ക്ക് അപ്പുറമുള്ള വെണ്ണക്കൽ മണ്ഡപവും സായന്തനത്തിന്റെ നിഴലും അങ്ങനെയങ്ങനെ മലയാളിയുടെ ഗൃഹാതുരതയെ വിളിച്ചുണർത്തിയ എത്രയോ കാവ്യബിംബങ്ങൾ. ഓരോ പാട്ടും പിറന്നതിനു പിന്നിൽ ഒരുപാട് അനുഭവങ്ങളുണ്ട്. ആ പിന്നാമ്പുറക്കഥകൾ കെ. ജയകുമാർ എഴുതുന്നു.

"ഗാനരചനാരംഗത്ത് ഞാൻ കടന്നുവരുന്നത് യാദൃച്ഛികമായല്ല. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.എസ്.സിക്കു പഠിക്കുമ്പോൾ എന്റെ അച്ഛൻ ശ്രീ. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത "ഭദ്രദീപം എന്ന സിനിമയിൽ ഞാനൊരു പാട്ട് എഴുതിയിട്ടുണ്ട്. “മന്ദാരമണമുള്ള കാറ്റേ...' എന്നു തുടങ്ങുന്ന ഗാനം. അമ്പതുവർഷം മുമ്പു വന്ന ആ ഗാനത്തെപ്പറ്റി പിന്നീടു വിശദമായി പറയാം. ഇവിടെ ഞാൻ എന്റെ ഗാനരചനാജീവിതത്തിലെ ചില യാദൃച്ഛിക സംഭവങ്ങൾ പറഞ്ഞു തുടങ്ങാം.

പാട്ടെഴുത്ത് ഒരു അദ്ഭുതമായാണ് അന്നും ഇന്നും തോന്നുന്നത്. പാട്ടെഴുത്തിൽ വയലാറാണ് എന്റെ മാനസഗുരു. അദ്ദേഹത്തിന്റെ പാട്ടുകൾ പഠിക്കുക എന്നത് ഒരു ശീലമായിരുന്നു. അച്ഛൻ സംവിധായകനായിരുന്നെങ്കിലും സിനിമ എന്നു പറഞ്ഞാൽ എനിക്ക് അതിലെ പാട്ടുകൾ മാത്രമായിരുന്നു.

ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വരുമ്പോൾ ഞാൻ ചോദിച്ചിരുന്നത് വയലാറിനെക്കുറിച്ചും സിനിമയിലെ പാട്ടുകളെക്കുറിച്ചുമായിരുന്നു. എന്റെ താത്പര്യം അറിയാമായിരുന്നതു കൊണ്ട് വയലാർ എഴുതിയ പാട്ടിന്റെ കൈയെഴുത്തു പ്രതികൾ എനിക്കു കൊണ്ടുതരുമായിരുന്നു. പ്രശസ്തമായ പല പാട്ടിന്റെയും കെയെഴുത്തു പ്രതി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

സായന്തനം നിഴൽ വീശിയില്ല

വയലാറിനോടുള്ള ആരാധനയും പിന്നെ ആത്മവിശ്വാസവും കൊണ്ടുമാത്രം സിനിമയിൽ ഗാനരചയിതാവായ ഒരാളാണു ഞാൻ. തുടക്കത്തിൽ ഞാൻ അങ്ങോട്ടു ചെന്ന് സിനിമയിൽ പാട്ടെഴുതാൻ അവസരം ചോദിക്കുകയായിരുന്നു. അത് മറ്റാരോടുമല്ല ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലെ പി. വി. ഗംഗാധരനോട്.

MORE STORIES FROM Vanitha

Vanitha

Vanitha

RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ

time to read

3 mins

January 17, 2026

Vanitha

Vanitha

പത്തിൽ പത്തും മധുരം

പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

ചിരിപ്രസാദം

മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു

time to read

4 mins

January 17, 2026

Vanitha

Vanitha

Pookie പൂമ്പാറ്റ

ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്

time to read

2 mins

January 17, 2026

Vanitha

Vanitha

ജിമ്മിൽ വേണോ അമിതാവേശം?

പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ

time to read

3 mins

January 17, 2026

Vanitha

Vanitha

സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?

നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...

time to read

3 mins

January 17, 2026

Vanitha

Vanitha

കിനാ കാണും സ്വരങ്ങൾ

കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ

time to read

1 min

January 17, 2026

Vanitha

Vanitha

ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ

മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി

time to read

1 mins

January 17, 2026

Vanitha

Vanitha

സ്വർഗത്തിലെ തപാലാപ്പീസ്

കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Translate

Share

-
+

Change font size