Try GOLD - Free
വിദ്യ പകർന്ന് ദിവ്യ
Grihalakshmi
|February 16-28, 2023
ലോകവിപണി കീഴടക്കിയ മലയാളിപ്പേരാണ് ബൈജൂസ്. അമരത്ത് വിദ്യയുടെ വെളിച്ചം പകർന്ന് ദിവ്യയുണ്ട്
12: -ാം ക്ലാസ്സിൽ ഉന്നത വിജയം നേടിയ പെൺകുട്ടി. നല്ല മാർക്ക് നേടിയാൽ എഞ്ചിനീയറിങ് എന്ന നാട്ടുനടപ്പിൽ അവളും ബി.ടെക്ക് നേടി. അതുകഴിഞ്ഞ് തുടർപഠനം വിദേശത്ത്. ഇങ്ങനെ കൃത്യമായ പ്ലാനിങ്ങിൽ മുന്നോട്ടുപോയ ജീവിതം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. പഠനത്തോടൊപ്പം പഠിപ്പിക്കാനും തുടങ്ങിയ ആ പെൺകുട്ടി ഇന്ന് ലോകം മുഴുവൻ വിദ്യാർഥികളുള്ള ഒരു അധ്യാപികയാണ്. ലോകത്തിലെ ഏറ്റവും വലിയ എഡ് ടെക് കമ്പനിയായി വളർന്ന ബൈജൂസി'ന്റെ നേതൃനിരയിൽ ഇന്ന് ബെംഗളൂരുകാരിയുണ്ട്. കേരളത്തിന്റെ മരുമകളും ബൈജുസി'ന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്. കമ്പനിയുടെ കോ ഫൗണ്ടറും ഡയറക്ടറുമാണ് ദിവ്യ.
മാറിമറിഞ്ഞ ജീവിതം
ഞാൻ ഒറ്റമകളായിരുന്നു. അച്ഛൻ ഡോക്ടർ, അമ്മ ദൂരദർശനിൽ പ്രോഗ്രാമിങ് എക്സിക്യൂട്ടീവും. ജനിച്ചതും വളർന്നതുമെല്ലാം ബെംഗളൂരുവിൽ. ആർമിയുടെ താമസസ്ഥലത്തായിരുന്നു ഞങ്ങളും. അതുകൊണ്ടു തന്നെ പലദേശത്തു നിന്നുമെത്തിയവർ സുഹൃത്തുക്കളായി. പല ഭാഷകളും സംസ്കാരവും കണ്ടു പഠിച്ചു. ആൺപെൺ ഭേദമില്ലാതെ ഞാൻ വളരണമെന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു. മൂന്ന് വയസ്സിന് ശേഷം ജിംനാസ്റ്റിക്സും നീന്തലും പഠിച്ചു. മുത്തശ്ശനും മുത്തശ്ശിയും ഞങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. അവരോടായിരുന്നു കൂടുതൽ അടുപ്പം. അച്ഛൻ ഡോക്ടറായതിനാൽ ഞാനും ഡോക്ടറാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അതു നടന്നില്ല. ഞാൻ എഞ്ചിനീയറിങ്ങാണ് തിരഞ്ഞെടുത്തത്. അടുത്ത ബന്ധു യു.എസ്സിൽ ഉണ്ടായിരുന്നു. ഉന്നത പഠനത്തിന് അവിടേക്ക് പോകാനാണ് പ്ലാനിട്ടിരുന്നത്. പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന് വേണ്ടിയാണ് ബൈജുവിന്റെ ക്ലാസ്സിലെത്തിയത്. 2007 ലായിരുന്നു അത്. ജീവിതം മാറി മറിഞ്ഞത് അവിടെ വച്ചാണ്.
ബൈജുവിന്റെ ക്ലാസ്സുകൾ
ബൈജു എത്ര ലളിതമായായിരുന്നു ക്ലാസുകൾ എടുത്തിരുന്നതെന്നോ. ആ ബഹുമാനത്തിൽ ഞാൻ ഇപ്പോഴും സർ എന്നാണ് ബൈജുവിനെ വിളിക്കുന്നത്. പഠനത്തിന്റെ ഇടവേളകളിൽ ഞാൻ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ബൈജു ലളിതമായി ഉത്തരങ്ങൾ വിവരിച്ച് മനസ്സിലാക്കിത്തരും. ഇതിനിടെയാണ് ടീച്ചിങ്ങിലേക്ക് ക്ഷണിച്ചത്. എന്തുകൊണ്ട് പഠിപ്പിച്ചു കൂടാ?' എന്ന് ബൈജു ചോദിച്ചു. കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാർക്ക് ക്ലാസ്സെടുത്തിരുന്നു. ആ അനുഭവത്തിന്റെ പിൻബലത്തിൽ ബൈജുവിനൊപ്പം ടീച്ചിങ്ങിലേക്കെത്തി.
This story is from the February 16-28, 2023 edition of Grihalakshmi.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size
