പ്രാണനോട് ചേർന്ന പാട്ടുകാരൻ
Star & Style
|November 2022
ഉപ്പ പോകുമ്പോൾ എനിക്ക് 13 വയസ്സേയുളളൂ. നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ പറ്റാത്ത പ്രായം. അദ്ദേഹത്തിന്റെ ഈണങ്ങളിലൂടെ ഞാനിന്നും സഞ്ചരിക്കുന്നു...", മകൻ ജബ്ബാർ
പ്രാണസഖീ ഞാൻ ഇതുവരെ വെറുമൊരു പാമരനാം പാട്ടുകാരൻ... ബാബുരാജിനെപ്പറ്റിയോർത്തപ്പോൾ ചുണ്ടിൽ വന്ന പാട്ട് കൂടൊഴിഞ്ഞു പോയിട്ടില്ല. വീണ്ടും വീണ്ടും മൂളിവന്ന ആ ഈണത്തെ കൂടെച്ചേർത്താണ് കോഴിക്കോട് മെഡിക്കൽ കോളേജ് വഴി മുണ്ടിക്ക് താഴത്ത് എത്തിയത്. അവിടെയുള്ള വാടകവീട്ടിലുണ്ട് ആ പാട്ടുകാരന്റെ പ്രാണനായ മകൻ ജബ്ബാർ. ബാബുക്കയുടെ വിരലൊന്നു തൊട്ടാൽ പാട്ടുപെട്ടി താനേ പാടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലൊന്ന് ചാരെ വെച്ചിട്ടുണ്ട് ജബ്ബാർ. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വിരലുകൾ ഹാർമോണിയത്തെ തൊട്ട് തലോടിക്കൊണ്ടിരുന്നു. എത്ര പാടിയിട്ടും മതിവരാത്ത പാട്ടു പോലെയാണ് ഉപ്പയെക്കുറിച്ചുള്ള ഓർമകളും കഥകളുമെന്ന് ജബ്ബാർ. പാട്ടിന്റെ സുൽത്താനായ പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയില്ലെങ്കിലും കോഴിക്കോട്ടെ മിക്ക സംഗീതസദസ്സുകളിലും ഹാർമോണിയവുമായി ജബ്ബാറിനെ കാണാം.
“ഉപ്പയുടെ ഓർമദിവസമായിരുന്നു ഇന്നലെ. ഉപ്പ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്. അദ്ദേഹം മരിക്കുമ്പോൾ എനിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എത്ര വലിയ സംഗീതജ്ഞനാണ് മരിച്ചുകിടക്കുന്നത് എന്നൊന്നും ചിന്തിക്കാനുള്ള ബോധമില്ലായിരുന്നു അന്ന്. കരയാൻ പോലും അറിയില്ല. വലുതായപ്പോഴാണ് ഓരോ ഘട്ടങ്ങളിലും എനിക്ക് ഉപ്പയുടെ വില മനസ്സിലാവുന്നത്. ഉപ്പയുണ്ടായിരുന്നെങ്കിൽ തീർച്ചയായും എനിക്ക് സംഗീതം പഠിക്കാൻ കഴിഞ്ഞേനെ.” ജീവിതത്തിലെ വിലമതിക്കാനാവാത്ത നഷ്ടങ്ങളെക്കുറിച്ചാണ് ജബ്ബാർ പറഞ്ഞു തുടങ്ങിയത്. ശബ്ദമിടറിയപ്പോൾ വെറുതെ ഹാർമോണിയത്തിലൂടെ വിരലോടിച്ചു. “അനുരാഗഗാനം പോലെ...” ജബ്ബാർ ഉപ്പയുടെ പാട്ടുകളോരോന്നും മാറിമാറി പാട്ടുപെട്ടിയിൽ വായിച്ചുകൊണ്ടിരുന്നു.

This story is from the November 2022 edition of Star & Style.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Star & Style
Star & Style
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
1 min
May 2023
Star & Style
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
2 mins
May 2023
Star & Style
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
2 mins
May 2023
Star & Style
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
1 min
May 2023
Star & Style
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
3 mins
May 2023
Star & Style
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
3 mins
May 2023
Star & Style
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
3 mins
May 2023
Star & Style
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
4 mins
May 2023
Star & Style
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
1 mins
April 2023
Star & Style
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ
4 mins
April 2023
Translate
Change font size

