എവിടെയോ ഒരു പൂർവബന്ധം ഞങ്ങൾക്കിടയിൽ കെട്ടുപിണഞ്ഞു കിടന്നിരുന്നു. ഇന്നസെന്റ് എന്ന വ്യക്തിയെ ആദ്യമായി കണ്ടനാൾ കൃത്യമായി ഓർമ്മയില്ല. എന്നാൽ, ഒരായുഷ്കാലം മുഴുവൻ ഓർത്തിരിക്കാൻ ഓർമ്മകളുടെ ഒരു ചിരിക്കാലം സമ്മാനിച്ചാണ് അദ്ദേഹം കടന്നുപോയത്. ഒരുപക്ഷേ, ഒരേവഴിയിലൂടെ സഞ്ചരിച്ച സഹയാത്രികരായിരുന്നു ഞങ്ങൾ. നാൽപ്പതുവർഷത്തോളം പഴക്കമുള്ള ആത്മബന്ധം. ഒരിക്കലും നിറംമങ്ങാത്ത ഇന്നസെന്റ് കഥക ളിലെ സ്ഥിരം കഥാപാത്രങ്ങളിൽ ഒരാളായിരുന്നു ഞാൻ. ഇന്നസെന്റേട്ടനുമായി ഏറ്റവും കൂടുതൽ സിനിമകളിൽ ഒന്നിച്ചഭിനയിച്ചത് ഒരുപക്ഷേ ഞാനാകാം.
കഥപറഞ്ഞ് സൗഹൃദം
കുറേ വർഷങ്ങൾക്കുമുമ്പ് ഒരു സിനിമയുടെ ഡബ്ബിങ്ങിനു വേണ്ടി തിരുവനന്തപുരത്തെ കീർത്തി ഹോട്ടലിൽ വെച്ച് കണ്ടിരുന്നു. അന്ന് നിർമാതാവിന്റെ റോളിലായിരുന്നു അദ്ദേഹം. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളെക്കുറിച്ച് ഏറെനേരം സംസാരിച്ചു. എന്റെ അച്ഛൻ ഒ. മാധവന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം. അച്ഛന്റെ നാടകങ്ങളും സീനുകളു മൊക്കെ ചേട്ടന് മനഃപാഠമായിരു ന്നു. 'സംഗമം' എന്ന നാടകത്തിലെ എന്റെ അച്ഛന്റെ അഭിനയത്തെക്കുറിച്ചും സംഭാഷണങ്ങളെക്കുറിച്ചും നാടകത്തിൽ കമ്പമുണ്ടായിരുന്ന ഇന്നസെന്റ് എന്ന നിർമാതാവ് പറയുമ്പോൾ എന്റെയുള്ളിൽ അഭിമാനം നിറഞ്ഞു.
ഇന്നസെന്റ് സ്പീക്കിങ്...
സിദ്ദിഖ്-ലാലിന്റെ റാംജി റാവു സ്പീക്കിങ്ങി'ലെ മത്തായിച്ചേട്ടനിലേക്ക് അദ്ദേഹം എത്തിയത് അവിചാരിതമായിട്ടായിരുന്നു. അതിന് ഞാനൊരു നിമിത്തമായി മാറിയത് മറ്റൊരു സന്തോഷം. ഇന്നസെന്റേട്ടനെ മനസ്സിൽക്കണ്ടാണ് മത്തായി ച്ചേട്ടന്റെ സംഭാഷണങ്ങൾ തയ്യാറാക്കിയിരുന്നത്. എന്നാൽ, അതേ സമയത്ത് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം ചെന്നൈയിലായിരുന്നു. ഡേറ്റ് ക്ലാഷ് ഒരു പ്രശ്നമായതിനാൽ ഒടുവിൽ മറ്റൊരു നടനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
This story is from the May 2023 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 2023 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ