Try GOLD - Free

പ്രമോദ് ജീവിതം പറയുന്നു

Manorama Weekly

|

January 20,2024

അമ്പലപ്പറമ്പിലെ നാടകക്കാഴ്ചകൾ

- സന്ധ്യ  കെ. പി

പ്രമോദ് ജീവിതം പറയുന്നു

ഊണിലും ഉറക്കത്തിലും കലമാത്രം സ്വപ്നം കണ്ടൊരാൾ. പ്രമോദ് വെളിയനാടിനെ അങ്ങനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനൊപ്പം ഭജനകൾക്ക് ശ്രുതിപ്പെട്ടി പിടിച്ചാണ് പ്രമോദ് തന്റെ കലാജീവിതത്തിന്റെ താളം കണ്ടെത്തിയത്.

നാടകക്കമ്പം മൂത്ത് നാടകവണ്ടി ചുമക്കുന്നതൊഴിച്ച് മറ്റെല്ലാം ചെയ്തിട്ടുണ്ടു താനെന്ന് പ്രമോദ് പറയും. 26 വർഷം നാടകവേദികളിൽ അഭിനയിച്ച് തഴക്കം വന്നാണ് പ്രമോദ് സിനിമയിലേക്കെത്തിയത്. ആ യാത്ര എളുപ്പമായിരുന്നില്ല.

"ദാരിദ്ര്യം പറയുന്ന നടനാണ് എന്നു പറഞ്ഞ് എന്നെ പലരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. ഞാൻ അനുഭവിച്ച അവസ്ഥകളിലൂടെ കടന്നുപോകുന്ന ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കിൽ, ഇതെല്ലാം കഴി ഞ്ഞ് ഒരു നല്ലകാലം വരും എന്നൊരു പ്രതീക്ഷ അവർക്കു നൽകാൻ ഈ എന്റെ അനുഭവങ്ങൾക്കു കഴിഞ്ഞാൽ, എനിക്കത്രയും മതി.

2011ൽ പുറത്തിറങ്ങിയ പാച്ചുവും കോവാലനും' ആണ് പ്രമോദിന്റെ ആദ്യ സിനിമ. പിന്നീട് സ്വർണ കടുവ, തേര്, വെള്ളരിപ്പട്ടണം, ജാനകി ജാനെ, കള, ആർക്കറിയാം, നീല വെളിച്ചം, ഭീമന്റെ വഴി തുടങ്ങി 54 സിനിമകളിൽ അഭിനയിച്ചു. തന്റെ ഗുരുക്കന്മാരായ അഭയൻ കലവൂരും അലോഷ്യസ് നയനയും ഫ്രാൻസിസ് ടി. മാവേലിക്കരയും ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും താൻ വെളിയനാട്ടെ വീടുകളുടെ കിണറുകൾക്ക് റിങ് ഇറക്കി ജീവിക്കുന്ന ഒരാൾ മാത്രം ആയേനെ എന്ന് പ്രമോദ് പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് പ്രമോദ് വെളിയനാട് മനസ്സു തുറക്കുന്നു.

അച്ഛനിൽ നിന്നു കിട്ടിയ കല

MORE STORIES FROM Manorama Weekly

Translate

Share

-
+

Change font size