Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 9,500+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

കാലത്തെ തടവിലാക്കിയ മാന്ത്രികൻ

Manorama Weekly

|

August 05,2023

"ഒരങ്കത്തിനുള്ള ബാല്യം ഇനിയുമുണ്ട്..'എന്ന് എംടിക്കും അറിയാം. അതിനായി നമുക്കു കാത്തിരിക്കാം.

- ഹരിഹരൻ

കാലത്തെ തടവിലാക്കിയ മാന്ത്രികൻ

ഓരോ കാലഘട്ടത്തിലും ഓരോരോ അവതാരങ്ങൾ ഉണ്ടാകാറുണ്ട്. അവർ ഇതിഹാസതുല്യരാണ്. അവർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ, സന്ദേശങ്ങൾ, സ്നേഹാദരങ്ങൾ മറ്റാർക്കും നൽകാൻ കഴിയില്ല. എംടി ആ വിഭാഗത്തിൽ പെടുന്ന ഒരു അപൂർവ വ്യക്തിത്വമാണ്. എംടി ലോകം മുഴുവൻ അറിയപ്പെടുന്ന സാഹിത്യകാരനാണ്, നോവലിസ്റ്റാണ്, തിരക്കഥാകൃത്താ ണ്, സംവിധായകനാണ്. പത്രപ്രവർത്തകനുമായിരുന്നു. കൈവച്ച മേഖലകളിലെല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുണ്ട്. വായനക്കാർ എംടിയെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നു. അതിൽ നോവലുകൾ, ചെറുകഥകൾ, ലേഖനങ്ങൾ, തിരക്ക ഥകൾ, ബാലസാഹിത്യങ്ങൾ എല്ലാമുണ്ട്. ആരാധകർ എംടിയു ടെ സിനിമകൾ ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കുന്നു. മലയാള ചലച്ചിത്രരംഗത്തെ അടിമുടി ഉടച്ചു വാർത്ത ചലച്ചിത്രകാരൻ കൂടിയാണ് എംടി.

എംടിയുടെ സാഹിത്യസൃഷ്ടികളും ചലച്ചിത്രങ്ങളും, ദേശീയ തലത്തിലും അന്തർദേശീയതലത്തിലും പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്, വിലയിരുത്തപ്പെട്ടിട്ടുണ്ട്. സാഹിത്യ കൃതികളിലായാലും തിരക്കഥകളിലായാലും, പ്രമേയങ്ങളുടെ വൈവിധ്യമാണ് എം ടിയുടെ കൈമുതൽ എന്നാണു ഞാൻ വിശ്വസിക്കുന്നത്. എന്റെ കഥയെക്കാൾ കഥയുടെ കഥകളാണെനിക്കിഷ്ടം' എന്ന് എംടി പലപ്പോഴും പറയാറുണ്ട്. അതാണതിന്റെ കാരണവും മർമവും. അദ്ദേഹത്തിന്റെ സാഹിത്യകൃതികളിലായാലും തിരക്കഥകളിലായാലും, ജീവിതത്തിന്റെ പ്രതിഫലനമാണ് നമുക്കു കാണാൻ കഴിയുക. അക്ഷരങ്ങളിലൂടെ അതവതരിപ്പിക്കുന്ന രീതിയാണെങ്കിൽ അതി വിചിത്രവും.

വായനക്കാർ "അഡിക്റ്റാവുന്നതുപോലെ തിരക്കഥാ രചനയിലും ആ മാന്ത്രികശക്തി പ്രയോഗിക്കുന്നു. അനുവാചകർ വശീകരിക്കപ്പെടുന്നു.

എംടിയുടെ ഒരു ഡസനോളം തിരക്കഥകൾക്കു ദൃശ്യാവിഷ്കരണം ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. അതിൽ എല്ലാം തന്നെ ജനപ്രീതി നേടിയവയും മിക്കതും ദേശീയതലത്തിലും അന്തർദേശീയതലത്തിലും ഒട്ടേറെ അംഗീകാരങ്ങൾ നേടിയവയുമാണ്. ഒരു സംവിധായകനെന്ന നിലയ്ക്ക് ആ ചിത്രങ്ങളിലൊക്കെത്തന്നെ, എന്റെ സംഭാവനകൾ എന്താണെന്ന്, ഇതുവരെ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും എന്നോടു ചോദിച്ചതായി ഞാനോർക്കുന്നില്ല. ഞാൻ പറഞ്ഞിട്ടുമില്ല. എന്നാൽ, എന്റെ ക്രാഫ്റ്റിനെക്കുറിച്ചും ആവിഷ്കരണരീതിയെക്കുറിച്ചും ഗാന ചിത്രീകരണത്തെക്കുറിച്ചുമൊക്കെ പലപ്പോഴും എംടി വിലയിരുത്തിയിട്ടുണ്ട്, അനുമോദിച്ചിട്ടുമുണ്ട്.

MORE STORIES FROM Manorama Weekly

Manorama Weekly

Manorama Weekly

നായ്ക്കളും നേത്രരോഗങ്ങളും

പെറ്റ്സ് കോർണർ

time to read

1 min

September 27,2025

Manorama Weekly

Manorama Weekly

മധുരപ്രണയത്തിന്റെ നിത്യഹിറ്റുകൾ

ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്നത് സംഗീതസംവിധായകന്റെയും പ്രൊഡ്യൂസറുടെയും സംവിധായകന്റെയുമൊക്കെ തീരുമാനമാണല്ലോ. ആ തീരുമാനത്തിന് കൈലാസ് മേനോനോടും സാന്ദ്ര തോമസിനോടും സ്വപ്നേഷ് നായരോടും എനിക്കു നന്ദിയുണ്ട്. അവരുടെ ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

time to read

4 mins

September 27,2025

Manorama Weekly

Manorama Weekly

ഇറക്കിക്കെട്ടൽ

കഥക്കൂട്ട്

time to read

1 mins

September 27,2025

Manorama Weekly

Manorama Weekly

കഥയുടെ നരിവേട്ട

വഴിവിളക്കുകൾ

time to read

1 min

September 27,2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്

time to read

1 mins

September 20, 2025

Manorama Weekly

Manorama Weekly

നായ്ക്കളും ഉറക്കവും

പെറ്റ്സ് കോർണർ

time to read

1 min

September 20, 2025

Manorama Weekly

Manorama Weekly

സാഹിത്യക്കേസുകൾ

കഥക്കൂട്ട്

time to read

2 mins

September 20, 2025

Manorama Weekly

Manorama Weekly

പ്രണയത്തിനേറ്റ പ്രഹരമാണ് കഥ

വഴിവിളക്കുകൾ

time to read

1 mins

September 20, 2025

Manorama Weekly

Manorama Weekly

ആറ് ഓണപായസങ്ങൾ

ക്യാരറ്റ് പായസം

time to read

2 mins

September 13, 2025

Manorama Weekly

Manorama Weekly

ഇടത്തന്മാർ

തോമസ് ജേക്കബ്

time to read

2 mins

September 13, 2025

Translate

Share

-
+

Change font size