Try GOLD - Free
ചാക്കോച്ചന്റെ വഴി വേറിട്ട വഴി
Manorama Weekly
|September 24, 2022
പ്രായം മാറുന്നതിനനുസരിച്ചുള്ള റൊമാൻസ് നമ്മുടെ ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളിലും സംഭവിക്കും

മലയാള സിനിമയിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നടനായി നിൽക്കുക എന്നത് അത്ര എളുപ്പമല്ല. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ്' എന്ന ഫാസിൽ ചിത്രത്തിൽ ഒരു രാജമല്ലി വിടരുന്ന പോലെ...' എന്ന് പാടി ഒരു പ്ലെൻഡർ ബൈക്കുമോടിച്ച് കുഞ്ചാക്കോ ബോബൻ കയറിക്കൂടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ചാക്കോച്ചൻ എന്നു മലയാളികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു. ആദ്യ കാലത്ത് ചോക്ലേറ്റ് നായകൻ എന്നായിരുന്നു കുഞ്ചാക്കോ ബോബനു വി ളിപ്പേര്. ജീവിതത്തിലും സിനിമയിലും ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയി, ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നു തന്നെ മാറി നിന്ന ചാക്കോച്ചൻ പിന്നീടു തിരിച്ചുവന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടാണ്. അനിയത്തിപ്രാവിലെ സുധിയെയും നക്ഷത്രത്താരാട്ടി'ലെ സുനിലിനെയും നിറത്തിലെ എബിയെയും അവതരിപ്പിച്ച അത്ര തന്നെ സ്വാഭാവികമായി അഞ്ചാംപാതിര'യിലെ അൻവർ ഹുസൈനായും നായാട്ടി'ലെ പ്രവീൺ മൈക്കിളായും പട'യിലെ രാകേഷ് കാഞ്ഞങ്ങാടായുമെല്ലാം കുഞ്ചാക്കോ ബോബൻ വേഷപ്പകർച്ച നടത്തി. പ്രണയിക്കാൻ മാത്രമല്ല, പ്രതികാരം തീർക്കാനും തനിക്കറിയാം എന്നു ചാക്കോച്ചൻ കഥാപാത്രങ്ങൾ തെളിയിച്ചു. സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോടു മനസ്സു തുറക്കുന്നു.
കുഞ്ചാക്കോ ബോബൻ സിനിമയിൽ
ആദ്യകാലത്ത് വിജയങ്ങളും പിന്നീട്
പരാജയങ്ങളും നേരിട്ടു. ഇപ്പോൾ വീണ്ടും
വിജയത്തിന്റെ വഴിയിൽ.
ജയപരാജയങ്ങളെ എങ്ങനെ കാണുന്നു?
വിജയങ്ങളെയും പരാജയങ്ങളെയും ഏറക്കുറെ സമചിത്തതയോടെ തന്നെയാണു ഞാൻ അഭിമുഖീകരിച്ചിട്ടുള്ളത് എന്നാണ് എനിക്കു തോന്നുന്നത്. പരാജയങ്ങളിൽനിന്നു പാഠങ്ങൾ പഠിക്കുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുന്നു. മുന്നോട്ടു പോകാനുള്ള ഊർജമാക്കി മാറ്റാനായി ശ്രമിക്കുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി. വിജയങ്ങൾ കൂടുതൽ ഉത്തരവാദിത്തം നൽകുന്നതായാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വിജയങ്ങളിൽ അമിതമായി സന്തോഷിക്കുകയോ പരാജയങ്ങളിൽ ഒരുപാടു ദുഃഖിക്കുകയോ ചെയ്യാറില്ല എന്നതാണു സത്യം.
അഞ്ചാം പാതിരയ്ക്കു ശേഷം വലിയ മാറ്റമാണ് ചാക്കോച്ചന്റെ കരിയറിൽ നടന്നത്. ഇത് ബോധപൂർവം എടുത്ത തീരുമാനമായിരുന്നോ?
This story is from the September 24, 2022 edition of Manorama Weekly.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Manorama Weekly

Manorama Weekly
നായ്ക്കളും നേത്രരോഗങ്ങളും
പെറ്റ്സ് കോർണർ
1 min
September 27,2025

Manorama Weekly
മധുരപ്രണയത്തിന്റെ നിത്യഹിറ്റുകൾ
ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്നത് സംഗീതസംവിധായകന്റെയും പ്രൊഡ്യൂസറുടെയും സംവിധായകന്റെയുമൊക്കെ തീരുമാനമാണല്ലോ. ആ തീരുമാനത്തിന് കൈലാസ് മേനോനോടും സാന്ദ്ര തോമസിനോടും സ്വപ്നേഷ് നായരോടും എനിക്കു നന്ദിയുണ്ട്. അവരുടെ ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
4 mins
September 27,2025

Manorama Weekly
ഇറക്കിക്കെട്ടൽ
കഥക്കൂട്ട്
1 mins
September 27,2025

Manorama Weekly
കഥയുടെ നരിവേട്ട
വഴിവിളക്കുകൾ
1 min
September 27,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്
1 mins
September 20, 2025

Manorama Weekly
നായ്ക്കളും ഉറക്കവും
പെറ്റ്സ് കോർണർ
1 min
September 20, 2025

Manorama Weekly
സാഹിത്യക്കേസുകൾ
കഥക്കൂട്ട്
2 mins
September 20, 2025

Manorama Weekly
പ്രണയത്തിനേറ്റ പ്രഹരമാണ് കഥ
വഴിവിളക്കുകൾ
1 mins
September 20, 2025

Manorama Weekly
ആറ് ഓണപായസങ്ങൾ
ക്യാരറ്റ് പായസം
2 mins
September 13, 2025

Manorama Weekly
ഇടത്തന്മാർ
തോമസ് ജേക്കബ്
2 mins
September 13, 2025
Translate
Change font size