Versuchen GOLD - Frei
അഖിലിന്റെ സ്വന്തം അഖില
Vanitha
|February 01, 2025
കോഴിക്കോടുകാരൻ അഖിലിനെയും കൊല്ലം സ്വദേശി അഖിലയെയും കൂട്ടിച്ചേർത്തത് ആർമി എന്ന ഒരൊറ്റ വാക്കാണ്
ആർമി എന്നു കേൾക്കുമ്പോൾ യുദ്ധം, രാജ്യ സുരക്ഷ, ദുരന്ത മേഖലയിൽ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നവർ തുടങ്ങി മനസ്സു പല ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങും. എന്നാൽ യാതൊരു മുൻപരിചയവുമില്ലാത്ത, കേരളത്തിന്റെ രണ്ടറ്റത്തെ ജില്ലക്കാരായ രണ്ടു മനുഷ്യർ ആർമി എന്ന വാക്ക് കാരണം കല്യാണം കഴിച്ച കഥ കേട്ടിട്ടുണ്ടോ? അതാണ് കോഴിക്കോട്ടുകാരൻ അഖിലിന്റെയും കൊല്ലംകാരി അഖിലയുടെയും ജീവിതം.
തുടങ്ങിയത് പ്രൊഫൈൽ നെയിമിൽ നിന്ന് “ആർമിയിൽ പരിശീലനത്തിനിടയിൽ അപകടം സംഭവിച്ചശേഷം ആദ്യമായി ലീവിന് നാട്ടിൽ വന്ന സമയമായിരുന്നു അത്. അന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി. ഇടയ്ക്ക് അവിചാരിതമായി ആർമി ഗേൾ' എന്നൊരു പ്രൊഫൈൽ കണ്ടു കൗതുകം തോന്നി റിക്വസ്റ്റ് അയച്ചു.'' അഖിൽ അഖിലയ്ക്കൊപ്പമിരുന്ന് അവരുടെ കഥ പറഞ്ഞു തുടങ്ങി.
“ചാറ്റിങ്ങിലൂടെ ഞങ്ങൾ പരിചയപ്പെട്ടു. ഒന്നു രണ്ടു മാസം കഴിഞ്ഞ് ഒരു ദിവസം അവളെന്നോട് “എന്നാൽ പിന്നെ എന്നെ കെട്ടിക്കൂടേ?' എന്നൊരു ചോദ്യം. നീയറിയാത്ത കുറച്ചു കാര്യങ്ങളുണ്ട്. അതു പറയാമെന്നു പറഞ്ഞ് ഞാൻ അഖിലയുടെ നമ്പർ വാങ്ങി. അന്നുതന്നെ വിളിച്ച്അ പകടത്തെപ്പറ്റി തുറന്നു പറഞ്ഞു. കേട്ടു കഴിഞ്ഞതും അവൾ കരഞ്ഞ് ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ വിളിച്ച് അവൾക്ക് എന്നെ തന്നെ മതി എന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോഴാണു ഞാൻ ആദ്യമായി അവളോടു കാണണം എന്നു പറഞ്ഞത്.
അടുത്ത ലീവിനു വരുമ്പോൾ അന്നു ജോലി ചെയ്തിരുന്ന പുണെയിൽ നിന്ന് അവളുടെ നാടായ കൊല്ലത്തേക്ക് ട്രെയിൻ കയറി. അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടു, സംസാരിച്ചു. കണ്ടിട്ടും ഇഷ്ടം പോയില്ല എന്നു മനസ്സിലായി.
രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കായിരുന്നു ഇത്തിരി ബുദ്ധിമുട്ടിയത്. സാധാരണ നാട്ടിലേക്ക് ഫ്ലൈറ്റിലാണ് പോകാറ്. പക്ഷേ, അഖില കൊല്ലത്തായതു കൊണ്ട് ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ഡിസേബിൾഡ് ആളുകൾക്ക് ഇവിടെ ട്രെയിൻ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. പല സ്ഥലങ്ങളും വീൽചെയർ ഫ്രണ്ട്ലി അല്ല. അന്ന് ട്രെയിൻ മിസ് ആയി. മറ്റൊരു ട്രെയിനിന് ബെംഗളൂരുവിൽ എത്തി അവിടുന്നു പുലർച്ചെ ഒന്നരയ്ക്കു നല്ല മഴയും കൊണ്ട് ബസിൽ കൊല്ലത്തേക്ക്. രണ്ടു മൂന്ന് ആളുകൾ പിടിച്ചിട്ടാണ് ബസ്സിലൊക്കെ കയറ്റിയത്.
Diese Geschichte stammt aus der February 01, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Listen
Translate
Change font size
