Intentar ORO - Gratis
അഖിലിന്റെ സ്വന്തം അഖില
Vanitha
|February 01, 2025
കോഴിക്കോടുകാരൻ അഖിലിനെയും കൊല്ലം സ്വദേശി അഖിലയെയും കൂട്ടിച്ചേർത്തത് ആർമി എന്ന ഒരൊറ്റ വാക്കാണ്
ആർമി എന്നു കേൾക്കുമ്പോൾ യുദ്ധം, രാജ്യ സുരക്ഷ, ദുരന്ത മേഖലയിൽ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നവർ തുടങ്ങി മനസ്സു പല ചിത്രങ്ങളും വരയ്ക്കാൻ തുടങ്ങും. എന്നാൽ യാതൊരു മുൻപരിചയവുമില്ലാത്ത, കേരളത്തിന്റെ രണ്ടറ്റത്തെ ജില്ലക്കാരായ രണ്ടു മനുഷ്യർ ആർമി എന്ന വാക്ക് കാരണം കല്യാണം കഴിച്ച കഥ കേട്ടിട്ടുണ്ടോ? അതാണ് കോഴിക്കോട്ടുകാരൻ അഖിലിന്റെയും കൊല്ലംകാരി അഖിലയുടെയും ജീവിതം.
തുടങ്ങിയത് പ്രൊഫൈൽ നെയിമിൽ നിന്ന് “ആർമിയിൽ പരിശീലനത്തിനിടയിൽ അപകടം സംഭവിച്ചശേഷം ആദ്യമായി ലീവിന് നാട്ടിൽ വന്ന സമയമായിരുന്നു അത്. അന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി. ഇടയ്ക്ക് അവിചാരിതമായി ആർമി ഗേൾ' എന്നൊരു പ്രൊഫൈൽ കണ്ടു കൗതുകം തോന്നി റിക്വസ്റ്റ് അയച്ചു.'' അഖിൽ അഖിലയ്ക്കൊപ്പമിരുന്ന് അവരുടെ കഥ പറഞ്ഞു തുടങ്ങി.
“ചാറ്റിങ്ങിലൂടെ ഞങ്ങൾ പരിചയപ്പെട്ടു. ഒന്നു രണ്ടു മാസം കഴിഞ്ഞ് ഒരു ദിവസം അവളെന്നോട് “എന്നാൽ പിന്നെ എന്നെ കെട്ടിക്കൂടേ?' എന്നൊരു ചോദ്യം. നീയറിയാത്ത കുറച്ചു കാര്യങ്ങളുണ്ട്. അതു പറയാമെന്നു പറഞ്ഞ് ഞാൻ അഖിലയുടെ നമ്പർ വാങ്ങി. അന്നുതന്നെ വിളിച്ച്അ പകടത്തെപ്പറ്റി തുറന്നു പറഞ്ഞു. കേട്ടു കഴിഞ്ഞതും അവൾ കരഞ്ഞ് ഫോൺ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോ വിളിച്ച് അവൾക്ക് എന്നെ തന്നെ മതി എന്ന് ഉറപ്പിച്ചു പറഞ്ഞു. അപ്പോഴാണു ഞാൻ ആദ്യമായി അവളോടു കാണണം എന്നു പറഞ്ഞത്.
അടുത്ത ലീവിനു വരുമ്പോൾ അന്നു ജോലി ചെയ്തിരുന്ന പുണെയിൽ നിന്ന് അവളുടെ നാടായ കൊല്ലത്തേക്ക് ട്രെയിൻ കയറി. അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടു, സംസാരിച്ചു. കണ്ടിട്ടും ഇഷ്ടം പോയില്ല എന്നു മനസ്സിലായി.
രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കായിരുന്നു ഇത്തിരി ബുദ്ധിമുട്ടിയത്. സാധാരണ നാട്ടിലേക്ക് ഫ്ലൈറ്റിലാണ് പോകാറ്. പക്ഷേ, അഖില കൊല്ലത്തായതു കൊണ്ട് ട്രെയിൻ ആണ് ബുക്ക് ചെയ്തത്. ഡിസേബിൾഡ് ആളുകൾക്ക് ഇവിടെ ട്രെയിൻ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. പല സ്ഥലങ്ങളും വീൽചെയർ ഫ്രണ്ട്ലി അല്ല. അന്ന് ട്രെയിൻ മിസ് ആയി. മറ്റൊരു ട്രെയിനിന് ബെംഗളൂരുവിൽ എത്തി അവിടുന്നു പുലർച്ചെ ഒന്നരയ്ക്കു നല്ല മഴയും കൊണ്ട് ബസിൽ കൊല്ലത്തേക്ക്. രണ്ടു മൂന്ന് ആളുകൾ പിടിച്ചിട്ടാണ് ബസ്സിലൊക്കെ കയറ്റിയത്.
Esta historia es de la edición February 01, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
