Versuchen GOLD - Frei
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha
|August 31, 2024
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
ഒത്ത ഉയരം. ബലിഷ്ഠമായ ശരീരം. എസ്ഐ സെലക്ഷൻ ലഭിച്ച, ആ ചെറുപ്പക്കാരൻ ബൈക്കിൽ ഭാവിയിലേക്ക് മുന്നേറുകയായിരുന്നു. തൊട്ടുമുന്നിൽ കെഎസ്ആർടിസി ബസ് ഇഴഞ്ഞു നീങ്ങുന്നു. വൺവേയാണ്, ഓവർടേക്ക് ചെയ്യുന്നതിനു മറ്റു തടസ്സങ്ങളൊന്നുമില്ല. ബൈക്ക് ബസിന്റെ മറവിൽ നിന്നു വലത്തോട്ടു നീങ്ങി. അടുത്ത നിമിഷം എടുത്തെറിഞ്ഞ പോലെ ആ ചെ റുപ്പക്കാരൻ റോഡിലേക്ക് തെറിച്ചു വീണു.
വൺവേ ആണെന്ന് ശ്രദ്ധിക്കാതെ അമിത വേഗത്തിൽ എതിരേ നിന്നെത്തിയ ജീപ്പ്, ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് അഴിഞ്ഞു പോയി. ചലനമറ്റ് അവൻ റോഡിൽ കിടന്നു. ഒരു ദീപം അണഞ്ഞിരിക്കുന്നു എന്നു തന്നെ എല്ലാവരും കരുതി. ഇതാണ് ഗണേശ് കൈലാസ് എന്ന ഒറ്റപ്പാലംകാരന്റെ ജീവിതം മാറിമറിഞ്ഞ നിമിഷം.
പക്ഷേ, ആ അപകടത്തിൽ ജീവന്റെ ദീപം അണഞ്ഞില്ല. ജീവിതത്തിന് ചന്ദ്രപ്രഭയുള്ളാരു സഖി കുട്ടിനെത്തി. ഇതു ഗണേശ് കൈലാസിന്റെയും ശ്രീലേഖയുടെയും കഥ. ഇരുവരും ചേർന്നു സ്നേഹത്തിന്റെ പട്ടു പോൽ തിളങ്ങുന്ന ജീവിതം നെയ്ത കഥ.
പൊലീസുകാരന്റെ മകൻ
“ചെറുതിലേ സമർഥനായ, ആർട്സിലും സ്പോർട്സിലും താൽപര്യമുള്ള കുട്ടിയായിരുന്നു ഞാൻ. കാക്കിയണിഞ്ഞു പോകുന്ന എസ്ഐ ആയ അച്ഛനായിരുന്നു മാതൃക. അച്ഛനെപ്പോലെ പൊലീസുകാരനാകുക എന്നതായിരുന്നു സ്വപ്നം.
“ആരോഗ്യമുണ്ടല്ലോ. ഞാനെന്തിനു പേടിക്കണം, പണിയെടുത്തു ജീവിക്കാമല്ലോ എന്ന ഉറച്ച ചിന്തയായിരുന്നു നയിച്ചത്.
പാലക്കാട് ചിറ്റൂർ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തു. പിജി ഒറ്റപ്പാലം എൻഎസ്എസ്കോളജിൽ എസ്ഐ സെലക്ഷൻ പരീക്ഷ എഴുതിയതിനൊപ്പം സ്വന്തം കാലിൽ നിൽക്കാനായി മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി സ്വീകരിച്ചു. കുറേക്കാലം എറണാകുളത്തും തൃശൂരും ജോലി ചെയ്തു.
തേടുകയാണിന്നും ആ മുഖം
“2006 മേയ് അഞ്ചിന് ഒറ്റപ്പാലത്തെ വീട്ടിൽ നിന്നു ജോലി സംബന്ധമായി ഡോക്ടറെ കാണാൻ പോകവേയാണ് പൂങ്കുന്നത്തു വച്ച് അപകടം സംഭവിക്കുന്നത്. അപകടം കണ്ട് ആളുകൾ പകച്ചു നിന്നപ്പോൾ എന്റെ പിന്നാലെ വന്ന മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർഥി എന്നെയെടുത്ത് 100 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചു.
പ്രത്യക്ഷത്തിൽ പരുക്കൊന്നുമില്ലാത്തതു കൊണ്ട് ഐസിയുവിൽ കാണാനെത്തിയ അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഐസിയുവിന്റെ കിളിവാതിലിലൂടെ അവർ കൈ ഉയർത്തി കാണിച്ചു.
Diese Geschichte stammt aus der August 31, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size

