Versuchen GOLD - Frei
BE കൂൾ
Vanitha
|September 27, 2025
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

കൊല്ലത്തു നടന്ന സംഭവ മാണ്. ഭാര്യയും നാലു വയസ്സുള്ള മകനുമായി സന്തോഷകര(?)മായി കഴിഞ്ഞ സുധിൻ (യഥാർഥ പേരല്ല) ഒരു ദിവസം അപ്രത്യക്ഷനായി. ഫോൺ സ്വിച്ചോഫ് എന്ന പരാതിയോടെയാണു ഭാര്യ സുഹൃത്തുക്കളെ വിളിച്ചത്. അന്വേഷണത്തിനൊടുവിൽ വാരണസിയിൽ നിന്നു സുധിനെ കണ്ടെത്തി.
തിരികെ വരുന്നില്ല എന്നറിയിച്ച് അയാൾ ഭാര്യയ്ക്ക് ഇങ്ങനെ കത്തെഴുതി, “ജോലിയിലെ സമ്മർദം താങ്ങാനാകുന്നില്ല, വീട്ടിലും സമാധാനമില്ല. ക്രെഡിറ്റ് കാർഡ് ബില്ല് പേടിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ഭാരങ്ങളെല്ലാം താങ്ങി മനസ്സു പിടിവിട്ടു പോകുന്നു, സോറി...
" മാനസികാരോഗ്യം രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിക്കു സുപ്രധാനമാണെന്ന് ഇന്ത്യൻ പാർലമെന്റ് ചർച്ച ചെയ്ത് അംഗീകരിച്ചത് അടുത്തിടെയാണ്. മാനസികാരോഗ്യം ഇത്രമാത്രം ചർച്ച ചെയ്യപ്പെടുന്ന കാലത്തും കാണാതെ പോകുന്ന സമ്മർദങ്ങളുണ്ടോ? വീടിനും ജോലിക്കും ബന്ധങ്ങളുടെ കെട്ടുകൾക്കുമിടയിൽ പെ ടാപ്പാടുപെടുകയാണോ പുരുഷൻ ? വിശദമായ മറുപടി കേൾക്കാം.
സാഹചര്യം മാറുന്നു.
ജീവിതത്തിലെ പുതുമയുള്ളതും പ്രയാസമേറിയതുമായ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ ശരീരവും മനസ്സും നടത്തുന്ന പരിശ്രമങ്ങളുടെ ആകെത്തുകയാണു സമ്മർദം. ഒരു പരിധി വരെ കാര്യക്ഷമമായ പ്രവർത്തനത്തിനു പ്രചോദനമേകുന്നതു ചില സമ്മർദങ്ങളാണ്. എന്നാൽ പരിധി വിട്ടാൽ അതു വ്യക്തിയുടെ കാര്യശേഷിയെ തകർക്കും.
സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചർച്ചകൾ എല്ലാ കാലത്തും കാണാറുണ്ട്. ഗാർഹിക ഉത്തരവാദിത്തങ്ങളിൽ സ്ത്രീപുരുഷഭേദം ഇല്ലാതെ പാചകവും കുഞ്ഞുങ്ങളെ വളർത്തലും അടക്കമുള്ളവ പങ്കാളികൾ ഒരുമിച്ചു ചെയ്യുന്ന സാഹചര്യമാണ് ഇന്ന്. സ്വാഭാവികമായും സമാനമായ മാനസിക സമ്മർദം പുരുഷനും അനുഭവിക്കുന്നു എന്നർഥം.
പുരുഷൻ എല്ലാ പ്രതിസന്ധികളും ഒറ്റയ്ക്കു നേരിടാൻ പ്രാപ്തനായിരിക്കണം എന്ന ഈ തത്വം (toxic masculinity) സാഹചര്യങ്ങളെ സങ്കീർണമാക്കുന്നു. ആരോടും സഹായം ചോദിക്കാൻ പാടില്ല, കരയാൻ പാടില്ല, വേദനിക്കുന്നു എന്നു പരാതിപ്പെടാൻ പാടില്ല, നിസ്സാര രോഗങ്ങൾക്കു ചികിത്സ തേടാൻ പാടില്ല, മാനസിക പ്രശ്നങ്ങൾക്ക് ഒരു കാരണവശാലും ചികിത്സ എടുക്കാൻ പാടില്ല എന്നിങ്ങനെ പോകുന്നു ഇതിന്റെ സിദ്ധാന്തങ്ങൾ. അവ ലംഘിച്ചാൽ “നീ ആണാണോ' എന്നു ചോദിച്ചാകും സമൂഹം കളിയാക്കുക.
Diese Geschichte stammt aus der September 27, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025

Vanitha
ഉയരങ്ങൾ തേടി പല നാടുകളിലൂടെ..
ഈ പാട്ടുവരികളിലുണ്ട് ശാന്തി ബാലചന്ദ്രന്റെ ജീവിതയാത്ര
3 mins
September 27, 2025
Listen
Translate
Change font size