Versuchen GOLD - Frei
ഒരു മോഹം ബാക്കിയുണ്ട്
Vanitha
|June 22, 2024
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
ഇരുപത്തിമൂന്നു വർഷം അഭിനയരംഗത്തു നിൽക്കുക. ആളുകൾ ഓർക്കുന്ന കഥാപാത്രങ്ങൾ ചെയ്യുക... അങ്ങനെ കാണികളുടെ മനസ്സിൽ പതിഞ്ഞ മുഖമാണു കിഷോർ പീതാംബരൻ എന്ന സീരിയൽ നടന്റേത്.
അതിനിടയ്ക്കും കിഷോർ ജീവിക്കാനായി തടി പിടിക്കാനും വണ്ടിയോടിക്കാനും പാരലൽ കോളജിൽ അധ്യാപകനായും ഒക്കെ ജോലി ചെയ്തു. ആരോഗ്യമുള്ളിടത്തോളം എന്തു ജോലി ചെയ്യാനും മടിയില്ല എന്നതായിരുന്നു കിഷോറിന്റെ നിലപാട്. അങ്ങനെയിരിക്കെയാണ് ഏറ്റവും വിശ്വസിച്ചിരുന്ന ശരീരം തന്നെ ആടിയുലയാൻ തുടങ്ങിയത്.
വന്നു ചേർന്ന അഭിനയം
“അഭിനയിക്കണം എന്ന് ആഗ്രഹിച്ച് ഈ രംഗത്തേക്കു വന്ന ആളല്ല ഞാൻ. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. ജി. ശങ്കരപ്പിള്ളയുടെ ഒരു ചെറിയ നാടകമായിരുന്നു. സബ് ജില്ലാതലത്തിലും ജില്ലാ തലത്തിലും മത്സരിച്ചപ്പോൾ ഞാനായിരുന്നു മികച്ച നടൻ. അങ്ങനെ അടുത്ത വർഷവും സ്വാഭാവികമായി നാടകത്തിലേക്ക്. അകമ്പടിയായി മോണോആക്റ്റും പദ്യം ചൊല്ലലും.
അച്ഛൻ പീതാംബരൻ യുണീക് അക്കാദമി എന്ന പാരലൽ കോളജ് നടത്തിയിരുന്നു. ഡിഗ്രി വരെ അവിടെയാണു പഠിച്ചത്. അന്നൊക്കെ നാട്ടിൽ ധാരാളം അമച്വർ കലാമത്സരങ്ങളുണ്ടായിരുന്നു. അതിലൊക്കെയും പങ്കെടുത്തു. അവിടൊക്കെ മത്സരിച്ചു വിജയിക്കുന്നത് അന്ന് വലിയ കാര്യമാണ്. മത്സരത്തുകയായി 3000- 4000 രൂപയും കിട്ടും. അത്വ ളരെ വലിയ തുകയാണ്. പങ്കെടുക്കാനായി ആദ്യം 250 രൂപയൊക്കെ അടയ്ക്കണം. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ച് പോയി മത്സരിക്കും.
ഡിഗ്രി അവസാന വർഷം പഠിക്കുമ്പോൾ ഇവിടെയടുത്തു നവോദയ എന്നൊരു നൃത്ത നാടക സമിതിയുണ്ടായിരുന്നു. അവർ അന്ന് എംടിയുടെ രണ്ടാമൂഴം ആസ്പദമാക്കി ആർഷഭാരതം എന്നൊരു ബാലെ കളിക്കുന്നു. ഭീമനായി വേഷം കെട്ടിയിരുന്നയാൾ പെട്ടെന്നു ഗൾഫിലേക്കു പോയി. ആ ഒഴിവിലേക്ക് അവർ എന്നെ തിരക്കി വന്നു.
അന്നെനിക്ക് ബാലെയോടൊന്നും വലിയ താൽപര്യമില്ല. അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനം, കലാപ്രവർത്തനം, യുക്തിവാദി സംഘടന തുടങ്ങിയവയൊക്കെയുണ്ട്. പിന്നെയവർ അച്ഛനോടു പറഞ്ഞു വീണ്ടും വന്നു. ഞാൻ സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞു. ഡയലോഗ് റിക്കോർഡ് ചെയ്തു കസെറ്റിലാക്കിയിരുന്നു.
Diese Geschichte stammt aus der June 22, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
