ഷാംപൂവും കണ്ടീഷനറുമൊക്കെയിട്ടു ഭംഗിയായി സൂക്ഷിച്ച ചുരുൾമുടിയിഴകളാണു ഹിൻഷറ ഹബീബ് എന്ന ആലുവാക്കാരിയുടെ ഏറ്റവും വലിയ സ്വത്ത്, പണ്ട്, മുടിയുടെ പേരിൽ കൂട്ടുകാരികൾ കളിയാക്കുമ്പോൾ ആത്മവിശ്വാസക്കുറവു കൊണ്ടു പലപ്പോഴും തലകുനിഞ്ഞു പോയിട്ടുണ്ട്. പിന്നെ അതിനെയെല്ലാം ചിരിയോടെ നേരിട്ട് പൊരുതി വിജയത്തിലേക്കു കുതിച്ചു ഹിൻഷറ.
ചുരുളൻ മുടിക്കാരായ ഹിൻഷറയും കൂട്ടുകാരി മുംബൈ സ്വദേശിനി യുബ റോമിൻ ആഗയും ചേർന്നു തുടങ്ങിയ മെയ്ൻ റെയ്ൻ' എന്ന സ്റ്റാർട്ടപ്പ് ദേശീയ തലത്തിൽ ശ്രദ്ധ നേടി. വിഖ്യാത ബിസിനസ് റിയാലിറ്റി ഷോയായ "ഷാർക് ടാങ്കി'ന്റെ ഇന്ത്യൻ എഡിഷനിൽ പങ്കെടുത്ത ഈ മിടുക്കികൾ നേടിയതു 75 ലക്ഷം രൂപയുടെ ഫണ്ടിങ്ങാണ്. വിജയവഴികളെക്കുറിച്ചു ഹിൻഷറ മനസ്സു തുറക്കുന്നു.
ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?
മികച്ച സാധ്യതകളുള്ള സംരംഭകർക്കു ഫണ്ടിങ്ങും ഒപ്പം പ്രശസ്തിയും നേടാൻ സഹായിക്കുന്ന റിയാലിറ്റി ഷോയാണു ഷാർക് ടാങ്ക്. എത്ര തിരക്കുകളുണ്ടെങ്കിലും യുബ ഈ ഷോ കാണും. കോവിഡ് കാലത്തിനു മുൻപു തുടങ്ങിയ ഞങ്ങളുടെ മെയ്ൻ റെയ്ൻ' എന്ന സംരംഭത്തിന്റെ കഥ ഷാർക് ടാങ്കിലൂടെ ലോകത്തോടു പറയണമെന്ന് ആഗ്രഹിച്ചതും യുബയാണ്. കോവിഡിൽ സഹോദരനെ നഷ്ടമായതിന്റെ ആഘാതത്തിലായിരുന്നു എന്റെ കുടുംബം. അതിൽ നിന്നു കര കയറാൻ ഷാർക് ടാങ്ക് സഹായിച്ചു. ഫണ്ടിങ് കിട്ടുമെന്നു നല്ല പ്രതീക്ഷയുണ്ടായിരുന്നു. കാരണം ചുരുളൻ മുടിയുള്ളവരുടെ ചെറിയ വലിയ പ്രശ്നങ്ങൾക്കു പരിഹാരമാണു ഞങ്ങളുടെ ഉൽപന്നങ്ങൾ.
ആലുവയിൽ ഹൈകൗണ്ട് ഗ്രൂപ് മാനേജിങ് ഡയറക്ടറായിരുന്ന എം.എ. ഹബീബാണ് അച്ഛൻ. ഉമ്മ ഫാത്തിമ ഹബീബ്. ഞങ്ങൾ മൂന്നു മക്കളാണ്. പത്തു വർഷം മുൻപായിരുന്നു അച്ഛന്റെ മരണം. കോവിഡ് കാലത്തു മൂത്ത ചേട്ടൻ ഹിൻഫാസും ഞങ്ങളെ വിട്ടു പോയി. ഇളയ ചേട്ടൻ ഹിൻസാഫ് ഇപ്പോൾ ഹൈകൗണ്ട് മാനേജിങ് ഡയറക്ടറാണ്.
സംരംഭകരിൽ ഒരാൾ ആലുവയിൽ. മറ്റേയാൾ മുംബൈയിൽ. പ്രായത്തിൽ പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസം. ഒന്നിച്ചുള്ള ബിസിനസ് എന്ന തീരുമാനത്തിലേക്ക് എത്തിയതെങ്ങനെ?
Diese Geschichte stammt aus der May 13, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der May 13, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി