Versuchen GOLD - Frei
പുഞ്ചിരിയുടെ കുടവട്ടം
Vanitha
|November 12, 2022
ജീവിതത്തിൽ പൊടുന്നനെ കയറി വന്ന 'ഇനിയെന്ത്' എന്ന ചോദ്യത്ത “എനിക്കാകും' എന്ന ഉത്തരമാക്കി മാറ്റിയ കവിത എന്ന പെൺകുട്ടി
പെൺകുട്ടിയല്ലേ.. കല്യാണം കഴിച്ചു കൊടുക്കേണ്ടതല്ലേ. വീട്ടുജോലി എന്തെങ്കിലുമൊക്കെ ചെയ്യിക്കൂ. മുറ്റമടിക്കാനും അലക്കാനും അവളെ പഠിപ്പിക്കൂ. അപ്പോൾ ഈ നടുവേദനയൊക്കെയങ്ങു മാറും. ഇവൾക്ക് അസുഖമല്ല അഹമ്മതിയാണ്. പന്ത്രണ്ടു വർഷം മുമ്പ് കവിതയുടെ അമ്മയോട് പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞ വാക്കുകളാണിത്.
“പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കുകയല്ലേ ഡോക്ടറേ വേണ്ടത്. കല്യാണം കഴിക്കാനൊക്കെ ഇനി കാലമെത്ര വേണം. മുറ്റമടിക്കാനും അലക്കാനും ഞാനുണ്ടല്ലോ' എന്നായിരുന്നു കവിതയുടെ അമ്മയുടെ മറുപടി.
“ഡോക്ടർ പറഞ്ഞതല്ലേ എന്നു കരുതി പിറ്റേന്ന് മുതൽ നീളം കുറഞ്ഞ ചൂല് കൊണ്ട് ഞാൻ മുറ്റമടിച്ചു തുടങ്ങി. വേദന സഹിച്ച് മുറ്റമടിക്കുമ്പോൾ കണ്ണുനീര് ഒലിച്ചിറങ്ങും. അതുകണ്ട് അമ്മയ്ക്കും സങ്കടമാകും. ഡോക്ടർ പറഞ്ഞതല്ലേ. വേദന മാറേണ്ട എന്നോർത്ത് വീണ്ടും അടിക്കും. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നില്ല എന്നറിയാൻ കൊടുക്കേണ്ടി വന്നത് എന്റെ ശരീരത്തിന്റെ ചലനശേഷി തന്നെയായിരുന്നു. ''കവിതയുടെ സ്വരത്തിൽ കണ്ണീരിന്റെ നനവ്.
വിധി എന്നതിനെക്കാൾ ശരിയായ രോഗനിർണയം നടക്കാതിരുന്നതും ധൃതിയിൽ നടത്തിയ ശസ്ത്രക്രിയയുടേയും ഫലമാണ് കവിത പി. കേശവൻ എന്ന പെൺകുട്ടിയെ വീൽ ചെയറിലാക്കിയത്. കാലുകൾ തളർന്നെങ്കിലും ആത്മവിശ്വാസത്തിന്റെ ചിറകിലേറി പറക്കാൻ കവിതയെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.
കുട നിർമാണവും ഇരുന്ന് ചെയ്യാവുന്ന പല ജോലി കളും ചെയ്ത് അവൾ ഇന്ന് കുടുംബം നോക്കുന്നു. ചലനശേഷി നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ സ്‌കൂട്ടറിലേറി യാത്ര ചെയ്യുന്നു. തന്നെപ്പോലെ ഇരുന്നു പോയ വർക്ക് ആത്മവിശ്വാസമേകി സ്വന്തം കാലിൽ നിൽക്കാൻ പ്രചോദിപ്പിക്കുന്നു. അവളുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് തൃശൂർ അഞ്ഞൂരിലെ കൊച്ചുവീട്ടിൽ അവളുടെ അമ്മ തങ്കമണിയും ഉണ്ട്.
“ അമ്മയും അനിയത്തി നീതുവും കുടുംബവും എന്റെ ഭാഗ്യമാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും പിന്തുണ അവരാണ്. അച്ഛൻ കേശവൻ രണ്ടു കൊല്ലം മുൻപ് മരിച്ചു.
'' ഇരുന്നുപോയ നാൾ
“തറവാട് വീട്ടിലായിരുന്നു ആദ്യം ഞങ്ങൾ താമസം. പിന്നീട് ചെറിയ ഒരു വീട് വച്ചു. ഭർത്താവ് ബല്ലാരിയിൽ ഡ്രൈവറായിരുന്നു. മിക്കപ്പോഴും ഞാനും മക്കളും മാത്രമേ വീട്ടിലുണ്ടാകൂ' അമ്മ തങ്കമണി ഓർത്തു.
Diese Geschichte stammt aus der November 12, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Translate
Change font size
