Denemek ALTIN - Özgür
പുഞ്ചിരിയുടെ കുടവട്ടം
Vanitha
|November 12, 2022
ജീവിതത്തിൽ പൊടുന്നനെ കയറി വന്ന 'ഇനിയെന്ത്' എന്ന ചോദ്യത്ത “എനിക്കാകും' എന്ന ഉത്തരമാക്കി മാറ്റിയ കവിത എന്ന പെൺകുട്ടി

പെൺകുട്ടിയല്ലേ.. കല്യാണം കഴിച്ചു കൊടുക്കേണ്ടതല്ലേ. വീട്ടുജോലി എന്തെങ്കിലുമൊക്കെ ചെയ്യിക്കൂ. മുറ്റമടിക്കാനും അലക്കാനും അവളെ പഠിപ്പിക്കൂ. അപ്പോൾ ഈ നടുവേദനയൊക്കെയങ്ങു മാറും. ഇവൾക്ക് അസുഖമല്ല അഹമ്മതിയാണ്. പന്ത്രണ്ടു വർഷം മുമ്പ് കവിതയുടെ അമ്മയോട് പ്രമുഖ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞ വാക്കുകളാണിത്.
“പതിമൂന്ന് വയസ്സുള്ള കുട്ടി പഠിക്കുകയല്ലേ ഡോക്ടറേ വേണ്ടത്. കല്യാണം കഴിക്കാനൊക്കെ ഇനി കാലമെത്ര വേണം. മുറ്റമടിക്കാനും അലക്കാനും ഞാനുണ്ടല്ലോ' എന്നായിരുന്നു കവിതയുടെ അമ്മയുടെ മറുപടി.
“ഡോക്ടർ പറഞ്ഞതല്ലേ എന്നു കരുതി പിറ്റേന്ന് മുതൽ നീളം കുറഞ്ഞ ചൂല് കൊണ്ട് ഞാൻ മുറ്റമടിച്ചു തുടങ്ങി. വേദന സഹിച്ച് മുറ്റമടിക്കുമ്പോൾ കണ്ണുനീര് ഒലിച്ചിറങ്ങും. അതുകണ്ട് അമ്മയ്ക്കും സങ്കടമാകും. ഡോക്ടർ പറഞ്ഞതല്ലേ. വേദന മാറേണ്ട എന്നോർത്ത് വീണ്ടും അടിക്കും. ഡോക്ടർ പറഞ്ഞത് ശരിയായിരുന്നില്ല എന്നറിയാൻ കൊടുക്കേണ്ടി വന്നത് എന്റെ ശരീരത്തിന്റെ ചലനശേഷി തന്നെയായിരുന്നു. ''കവിതയുടെ സ്വരത്തിൽ കണ്ണീരിന്റെ നനവ്.
വിധി എന്നതിനെക്കാൾ ശരിയായ രോഗനിർണയം നടക്കാതിരുന്നതും ധൃതിയിൽ നടത്തിയ ശസ്ത്രക്രിയയുടേയും ഫലമാണ് കവിത പി. കേശവൻ എന്ന പെൺകുട്ടിയെ വീൽ ചെയറിലാക്കിയത്. കാലുകൾ തളർന്നെങ്കിലും ആത്മവിശ്വാസത്തിന്റെ ചിറകിലേറി പറക്കാൻ കവിതയെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.
കുട നിർമാണവും ഇരുന്ന് ചെയ്യാവുന്ന പല ജോലി കളും ചെയ്ത് അവൾ ഇന്ന് കുടുംബം നോക്കുന്നു. ചലനശേഷി നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകിയ സ്‌കൂട്ടറിലേറി യാത്ര ചെയ്യുന്നു. തന്നെപ്പോലെ ഇരുന്നു പോയ വർക്ക് ആത്മവിശ്വാസമേകി സ്വന്തം കാലിൽ നിൽക്കാൻ പ്രചോദിപ്പിക്കുന്നു. അവളുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് തൃശൂർ അഞ്ഞൂരിലെ കൊച്ചുവീട്ടിൽ അവളുടെ അമ്മ തങ്കമണിയും ഉണ്ട്.
“ അമ്മയും അനിയത്തി നീതുവും കുടുംബവും എന്റെ ഭാഗ്യമാണ്. എന്റെ എല്ലാ കാര്യങ്ങൾക്കും പിന്തുണ അവരാണ്. അച്ഛൻ കേശവൻ രണ്ടു കൊല്ലം മുൻപ് മരിച്ചു.
'' ഇരുന്നുപോയ നാൾ
“തറവാട് വീട്ടിലായിരുന്നു ആദ്യം ഞങ്ങൾ താമസം. പിന്നീട് ചെറിയ ഒരു വീട് വച്ചു. ഭർത്താവ് ബല്ലാരിയിൽ ഡ്രൈവറായിരുന്നു. മിക്കപ്പോഴും ഞാനും മക്കളും മാത്രമേ വീട്ടിലുണ്ടാകൂ' അമ്മ തങ്കമണി ഓർത്തു.
Bu hikaye Vanitha dergisinin November 12, 2022 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size