Versuchen GOLD - Frei
ജീവിക്കാൻ അനുവദിച്ചൂടേ
Vanitha
|October 29, 2022
എതിർപ്പുകളുടെ കഠിനകാലം കടന്ന് ഒരുമിച്ച് ജീവിതം ആരംഭിച്ച ആദിലയും നൂറയും പങ്കുവയ്ക്കുന്ന അനുഭവങ്ങൾ

കൈ കോർത്തിരിക്കുമ്പോൾ പ്രണയത്തിന്റെ രണ്ടു ചിറകുകളാണ് അവരെന്നു തോന്നും. ആദില നസിനും നൂറ ഫാത്തിമയും. ആണിന് പെണ്ണെന്നും പെണ്ണിന് ആണെന്നും അച്ചുനിരത്തി പഠിച്ച യാഥാസ്ഥിതിക സമൂഹത്തിന് മുന്നിൽ "വീ ആർ ലെസ്ബിയൻ കപ്പിൾ' എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ച രണ്ട് പെൺകുട്ടികൾ.
ഒരുപാട് പീഡനങ്ങളും ഭീഷണികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങി. ഭീതിയുടെ നിഴലിലും തെളിയുന്ന പ്രണയപ്രകാശത്തിൽ അവർ ജീവിതം പറഞ്ഞു.
പ്രണയമെന്ന തിരിച്ചറിവ്
ആദില എല്ലാം കലങ്ങിത്തെളിയുമെന്നും സിനിമയിലേതു പോലെ ക്ലൈമാക്സിൽ 'ശുഭം' എന്ന ടൈറ്റിൽ കാർഡ് ജീവിതത്തിൽ തെളിയുമെന്നുള്ള പ്രതീക്ഷയൊക്കെ പോയി. ചേർത്തു നിർത്തണമെന്ന് ആരോടും പറയുന്നില്ല. ജീവിക്കാൻ അനുവദിച്ചാൽ മതി.
നൂറ: എനിക്കും ആദിലയ്ക്കും മനസ്സിലാകുന്ന പ്രണയത്തിലേക്ക് ഞങ്ങളുടെ കുടുംബക്കാരും സമൂഹവും നടന്നടുക്കാൻ ഇനിയും കാലങ്ങൾ വേണ്ടി വരാം. പക്ഷേ, അതുവരെയും ഞങ്ങൾക്ക് ജീവിക്കണമല്ലോ? എങ്ങനെ ഈ പ്രണയം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എപ്പോഴും ആർക്കും ഇത് സംഭവിക്കാമെന്ന തിരിച്ചറിവാണ് പ്രധാനം. ആ തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായത് പ്ലസ് ടു കാലത്താണ്.
നൂറ: ഞങ്ങളുടെ ഉപ്പമാർക്ക് സൗദിയിലായിരുന്നു ജോലി. ആദില മൂന്നാം ക്ലാസിലാണ് അവിടെയെത്തുന്നത്. “സീനിയർ പ്രവാസി ഞാനാണേ. മൂന്നു വയസ്സു മുതലേ അവിടെയുണ്ട്.
ആദില ജിദ്ദയിലെ സ്‌കൂളിൽ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ എത്തിയ സമയം. ആ ക്ലാസ്സിലേക്കാണ് നൂറയുടെ എൻട്രി. ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ഗ്യാങ്ങുണ്ട്. പഠിക്കുമ്പോഴൊക്കെ ആൺ-പെൺ വേർതിരിവില്ലാതെ എല്ലാവരെയും തരംപോലെ വായ് നോക്കാറുണ്ട്. നോക്കുമ്പോൾ അതാ ഒരു സുന്ദരിക്കുട്ടി. അപ്പോൾ മനസ്സു പറഞ്ഞു. അവളെ കെട്ടുന്നവന്റെ ഭാഗ്യം. 'നൂറ ഞങ്ങളുടെ ഗ്യാങ്ങിലേക്ക് വന്നു. എനിക്കിവളോട് എന്തോ ഒരു ക്രഷ്. ആ ആകർഷണത്തിന് ഇന്ന കാണുന്ന വിശാല അർഥമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ക്രഷ്... ദാറ്റ്സ് ഓൾ.
നൂറ: അഞ്ചു പേരടങ്ങുന്ന ഗ്യാങ്ങിൽ നിന്നു രണ്ടു പേരിലേക്ക് ചുരുങ്ങുന്ന വലിയൊരു ലോകം ഉണ്ടാകുന്നു എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഒന്നെടുത്താൽ ഒന്ന് ഫ്രീയെന്ന് പറഞ്ഞപോലെ എന്തിനും ഒരുമിച്ചായിരുന്നു ഞങ്ങൾ.
Diese Geschichte stammt aus der October 29, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size