Versuchen GOLD - Frei
സഫലമീ സൗഹൃദം രാഗപൂർണം
Manorama Weekly
|June 21,2025
ഈരടിയുടെ ദുന്ദുഭിയും ഈണത്തിന്റെ നിലാവും ചേർത്ത് മലയാളത്തിൽ തേന്മഴ പെയ്യിച്ച കൈതപ്രവും മോഹൻ സിതാരയും പാട്ടു തുടരുന്നു.. നാലു പതിറ്റാണ്ടു നീണ്ട സൗഹൃദത്തെപ്പറ്റി,ഒരുമിച്ചൊരുക്കിയ ഹിറ്റുകളെറ്റി ഇരുവരും സംസാരിക്കുന്നു.
ബോളിവുഡ് താരങ്ങൾ ആലിയ ഭട്ടിന്റെയും രൺ ബീർ കപൂറിന്റെയും മകൾ റാഹാ കപൂറിന് ഇഷ്ടപ്പെട്ട താരാട്ടു പാട്ട് ഏതാണ് ? അതൊരു മലയാളം പാട്ടാണ്. ആലിയ ഭട്ട് ഒരു ഇന്റർവ്യൂവിൽ അക്കാര്യം രസകരമായി വിവരിച്ചിട്ടുണ്ട്
“അവൾ ജനിച്ച കാലം മുതൽ അവളെ നോക്കുന്നത് ഒരു മലയാളിയാണ്. അവർ അവൾക്ക് ഉണ്ണീ വാവാവോ പൊന്നുണ്ണീ വാ വാവോ എന്ന പാട്ടു പാടിക്കൊടുക്കും. ആ പാട്ടും പാടിയാണ് അവളെ ഉറക്കുക. പിന്നെപ്പിന്നെ ഉറക്കം വരുമ്പോൾ അവൾ പറയും, “മമ്മീ, ഉണ്ണീ വാവാവോ... പപ്പാ ഉണ്ണീ വാവാവോ.... രൺബീർ ഇപ്പോൾ ആ പാട്ടു നന്നായി പാടും. ഞാനും ആ പാട്ടു പഠിച്ചു.
സിബി മലയിൽ സംവിധാനം ചെയ്ത, 1991ൽ പുറത്തിറങ്ങിയ "സാന്ത്വനം' എന്ന ചിത്രത്തിലെ പാട്ടാണ് അതെന്ന് ആലിയ ഭട്ടിന് അറിയുമോ എന്തോ? അറിയാനിടയില്ല. കാരണം ആ പാട്ടുണ്ടായി രണ്ടു കൊല്ലം കഴിഞ്ഞാണ് ആലിയ ജനിച്ചത്. ആ പാട്ടു പാടിയതു യേശുദാസും കെ.എസ്.ചിത്രയും എഴുതിയതു കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈണം പകർന്നതു മോഹൻ സിതാര. മലയാളചലച്ചിത്രങ്ങൾക്ക് ഒട്ടേറെ അനശ്വരഗാനങ്ങൾ സംഭാവന ചെയ്ത ജോടികളാണു കൈതപ്രവും മോഹൻ സിതാരയും. ഇവർ ഒന്നിച്ച ഗാനങ്ങളിൽ മിക്കതും ഹിറ്റുകളായി, പതിറ്റാണ്ടുകൾക്കപ്പുറവും ശ്രോതാക്കളുടെ പ്രിയ ഗാനങ്ങളായി.
എല്ലാ സന്ദർഭങ്ങൾക്കും യോജിച്ച ഗാനങ്ങളുണ്ടെങ്കിലും കാലത്തെ അതിജീവിക്കുന്ന വേറിട്ട് ഇമ്പവും അലിവും കിനിയുന്ന താരാട്ടു പാട്ടുകളുടെ കാര്യം എടുത്തു പറയേണ്ടതാണ്. മോഹൻ സിതാരയുടെ ആദ്യഹിറ്റ് ഗാനം തന്നെ ഒരു താരാട്ടു പാട്ടായിരുന്നു - രാരി രാരീരം രാരോ... 1986ൽ റിലീസ് ചെയ്ത ഒന്നു മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലേത്. കൈതപ്രവും മോഹൻ സിതാരയും ആദ്യമായി ഒന്നിച്ചപ്പോൾ ആദ്യം പിറന്നത് കുടുംബ പുരാണത്തിലെ "താലോലം താനേ താരാട്ടും' എന്ന താരാട്ടാണ് എന്നതു രസകരമായ യാദൃച്ഛികത. നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ സിനിമയ്ക്കു വേണ്ടി ഇരുവരും ഒന്നിക്കുകയാണ്. "ഓട്ടോക്കാരുടെ ശ്രദ്ധയ്ക്ക്' എന്നാണു സിനിമയുടെ പേര്.
സിനിമയിലെത്തും മുൻപേ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. സിനിമയ്ക്കു മുൻപേയുള്ള ജീവിതത്തെക്കുറിച്ചും സിനിമയെ മറികടക്കുന്ന വ്യക്തിബന്ധത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി ഇരുവരുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് :
ആകാശവാണിയുടെ പുഷ്കലകാലത്തല്ലേ നിങ്ങളുടെ കണ്ടുമുട്ടൽ?
Diese Geschichte stammt aus der June 21,2025-Ausgabe von Manorama Weekly.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Manorama Weekly
Manorama Weekly
ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.
കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്
3 mins
March 21, 2026
Manorama Weekly
പ്രണയവിലാസത്തിന്റെ എബിസിഡി
ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി
3 mins
March 21, 2026
Manorama Weekly
ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ
വഴിവിളക്കുകൾ
1 mins
March 21, 2026
Manorama Weekly
സഭാകമ്പം
കഥക്കൂട്ട്
1 mins
March 21, 2026
Manorama Weekly
"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ
പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്
4 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
മട്ടൺ പച്ചമുളക് മസാല
1 mins
March 14, 2026
Manorama Weekly
നായ്ക്കളുടെ വേനൽക്കാല പരിചരണം
പെറ്റ്സ് കോർണർ
1 min
March 14, 2026
Manorama Weekly
ഉപ്പയുടെ പാട്ടും എന്റെ കവിതയും
വഴിവിളക്കുകൾ
1 mins
March 14, 2026
Manorama Weekly
കാലക്ഷേപം
കഥക്കൂട്ട്
2 mins
March 14, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
March 07, 2026
Listen
Translate
Change font size

