कोशिश गोल्ड - मुक्त
സഫലമീ സൗഹൃദം രാഗപൂർണം
Manorama Weekly
|June 21,2025
ഈരടിയുടെ ദുന്ദുഭിയും ഈണത്തിന്റെ നിലാവും ചേർത്ത് മലയാളത്തിൽ തേന്മഴ പെയ്യിച്ച കൈതപ്രവും മോഹൻ സിതാരയും പാട്ടു തുടരുന്നു.. നാലു പതിറ്റാണ്ടു നീണ്ട സൗഹൃദത്തെപ്പറ്റി,ഒരുമിച്ചൊരുക്കിയ ഹിറ്റുകളെറ്റി ഇരുവരും സംസാരിക്കുന്നു.

ബോളിവുഡ് താരങ്ങൾ ആലിയ ഭട്ടിന്റെയും രൺ ബീർ കപൂറിന്റെയും മകൾ റാഹാ കപൂറിന് ഇഷ്ടപ്പെട്ട താരാട്ടു പാട്ട് ഏതാണ് ? അതൊരു മലയാളം പാട്ടാണ്. ആലിയ ഭട്ട് ഒരു ഇന്റർവ്യൂവിൽ അക്കാര്യം രസകരമായി വിവരിച്ചിട്ടുണ്ട്
“അവൾ ജനിച്ച കാലം മുതൽ അവളെ നോക്കുന്നത് ഒരു മലയാളിയാണ്. അവർ അവൾക്ക് ഉണ്ണീ വാവാവോ പൊന്നുണ്ണീ വാ വാവോ എന്ന പാട്ടു പാടിക്കൊടുക്കും. ആ പാട്ടും പാടിയാണ് അവളെ ഉറക്കുക. പിന്നെപ്പിന്നെ ഉറക്കം വരുമ്പോൾ അവൾ പറയും, “മമ്മീ, ഉണ്ണീ വാവാവോ... പപ്പാ ഉണ്ണീ വാവാവോ.... രൺബീർ ഇപ്പോൾ ആ പാട്ടു നന്നായി പാടും. ഞാനും ആ പാട്ടു പഠിച്ചു.
സിബി മലയിൽ സംവിധാനം ചെയ്ത, 1991ൽ പുറത്തിറങ്ങിയ "സാന്ത്വനം' എന്ന ചിത്രത്തിലെ പാട്ടാണ് അതെന്ന് ആലിയ ഭട്ടിന് അറിയുമോ എന്തോ? അറിയാനിടയില്ല. കാരണം ആ പാട്ടുണ്ടായി രണ്ടു കൊല്ലം കഴിഞ്ഞാണ് ആലിയ ജനിച്ചത്. ആ പാട്ടു പാടിയതു യേശുദാസും കെ.എസ്.ചിത്രയും എഴുതിയതു കൈതപ്രം ദാമോദരൻ നമ്പൂതിരി. ഈണം പകർന്നതു മോഹൻ സിതാര. മലയാളചലച്ചിത്രങ്ങൾക്ക് ഒട്ടേറെ അനശ്വരഗാനങ്ങൾ സംഭാവന ചെയ്ത ജോടികളാണു കൈതപ്രവും മോഹൻ സിതാരയും. ഇവർ ഒന്നിച്ച ഗാനങ്ങളിൽ മിക്കതും ഹിറ്റുകളായി, പതിറ്റാണ്ടുകൾക്കപ്പുറവും ശ്രോതാക്കളുടെ പ്രിയ ഗാനങ്ങളായി.
എല്ലാ സന്ദർഭങ്ങൾക്കും യോജിച്ച ഗാനങ്ങളുണ്ടെങ്കിലും കാലത്തെ അതിജീവിക്കുന്ന വേറിട്ട് ഇമ്പവും അലിവും കിനിയുന്ന താരാട്ടു പാട്ടുകളുടെ കാര്യം എടുത്തു പറയേണ്ടതാണ്. മോഹൻ സിതാരയുടെ ആദ്യഹിറ്റ് ഗാനം തന്നെ ഒരു താരാട്ടു പാട്ടായിരുന്നു - രാരി രാരീരം രാരോ... 1986ൽ റിലീസ് ചെയ്ത ഒന്നു മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലേത്. കൈതപ്രവും മോഹൻ സിതാരയും ആദ്യമായി ഒന്നിച്ചപ്പോൾ ആദ്യം പിറന്നത് കുടുംബ പുരാണത്തിലെ "താലോലം താനേ താരാട്ടും' എന്ന താരാട്ടാണ് എന്നതു രസകരമായ യാദൃച്ഛികത. നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ സിനിമയ്ക്കു വേണ്ടി ഇരുവരും ഒന്നിക്കുകയാണ്. "ഓട്ടോക്കാരുടെ ശ്രദ്ധയ്ക്ക്' എന്നാണു സിനിമയുടെ പേര്.
സിനിമയിലെത്തും മുൻപേ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. സിനിമയ്ക്കു മുൻപേയുള്ള ജീവിതത്തെക്കുറിച്ചും സിനിമയെ മറികടക്കുന്ന വ്യക്തിബന്ധത്തെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി ഇരുവരുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് :
ആകാശവാണിയുടെ പുഷ്കലകാലത്തല്ലേ നിങ്ങളുടെ കണ്ടുമുട്ടൽ?
यह कहानी Manorama Weekly के June 21,2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Manorama Weekly से और कहानियाँ

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കാന്താരി കുറുമ
1 mins
October 25, 2025

Manorama Weekly
പൂച്ചയ്ക്കും പാരസെറ്റമോൾ!
പെറ്റ്സ് കോർണർ
1 min
October 25, 2025

Manorama Weekly
പൊലീസുകാരിയായി നവ്യ
സിനിമയിൽ ഒരു മു ഴുനീള നർത്തകിയുടെ വേഷം എന്റെ വലിയ സ്വപ്നമാണ്
2 mins
October 25, 2025

Manorama Weekly
ഹരിയുടെ മനമോഹനഗാനങ്ങൾ
ഏതെങ്കിലും പ്രത്യേക ടൈപ്പ് പാട്ടുകളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
4 mins
October 25, 2025

Manorama Weekly
നടനവേദിയിലെ നിലയ്ക്കാത്ത ഗാനങ്ങൾ
വഴിവിളക്കുകൾ
1 mins
October 25, 2025

Manorama Weekly
പേരു വന്നവഴി
കഥക്കൂട്ട്
2 mins
October 18,2025

Manorama Weekly
കൊതിയൂറും വിഭവങ്ങൾ
കുരുമുളകിട്ട താറാവ് റോസ്റ്റ്
1 mins
October 18,2025

Manorama Weekly
നായ്ക്കളുടെ അനാവശ്യ ശീലങ്ങൾ
പെറ്റ്സ് കോർണർ
1 min
October 18,2025

Manorama Weekly
കഥയുടെ സുവിശേഷം
വഴിവിളക്കുകൾ
1 mins
October 18,2025

Manorama Weekly
ഫൊറൻസിക് ഓഫിസർ ആഭ്യന്തര കുറ്റവാളിയിൽ
നല്ലൊരു ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലേക്കിറങ്ങുന്നത്
2 mins
October 11,2025
Listen
Translate
Change font size