Denemek ALTIN - Özgür
നിറങ്ങൾ പാർക്കുന്ന വീട്
Vanitha
|January 18, 2025
ഇന്നോളം പറയാത്ത കഥകളും പുത്തൻ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയതാരം ബോബൻ ആലുംമൂടൻ കുടുംബ സമേതം
പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണിൽ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി, രാഗം ചുണ്ടിൽ ഗാനം നൽകി...
ഭാവഗായകൻ പി. ജയചന്ദ്രൻ പാടിയ പ്രണയമനോഹര ഗാനത്തിനൊപ്പം മലയാളികൾ നെഞ്ചേറ്റിയത് ഒരു യുവ നടനെക്കൂടിയാണ്. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു പാടുന്ന സുന്ദരൻ. അതായിരുന്നു ബിഗ് സ്ക്രീനിൽ ബോബൻ ആലുംമൂടന്റെ തുടക്കം. 'നിറം' വൻ വിജയമായപ്പോൾ, പ്രേക്ഷകർ ബോബന്റെ പ്രകാശ് മാത്യുവിനെയും ഹൃദയത്തിലേക്ക് എടുത്തു വച്ചു.
മലയാള സിനിമയുടെ ചിരിയഴകായിരുന്ന ആലുംമൂടന്റെ മകന് സിനിമയും അഭിനയവും പുതുമയായിരുന്നില്ല. അങ്ങനെ അച്ഛന്റെ വഴിയേ പ്രശസ്തിയുടെ വെള്ളിവ ളിച്ചത്തിലേക്കു ബോബനുമെത്തി. നിറം' തിയറ്ററുകളിലെത്തി 25 വർഷം പിന്നിടുമ്പോഴും ആ പഴയ പ്രകാശ് മാത്യുവിൽ നിന്നു വലിയ മാറ്റമൊന്നുമില്ല ബോബന്. അതേ രൂപം, ചിരി, സംസാരം...
“കഴിഞ്ഞ ഒക്ടോബറിൽ 54 വയസ്സ് തികഞ്ഞു. പ്രായം കേൾക്കുമ്പോൾ പലർക്കും അതിശയമാണ്. എല്ലാവരുടെയും മനസ്സിൽ ഞാനിപ്പോഴും പ്രകാശ് മാത്യുവാണ്. അതൊരു ഭാഗ്യം. കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നതു നിസ്സാരമല്ലല്ലോ.
എന്നെ സംബന്ധിച്ചു സിനിമകളുടെ എണ്ണം കുറവെങ്കിലും 'നിറം', 'കല്യാണരാമൻ പോലെ എപ്പോഴും ഓർമിക്കപ്പെടുന്ന ചില വേഷങ്ങളുണ്ട് വലിയ സന്തോഷം.
അന്നത്തെ പോലെ ചുള്ളനായി ഇന്നുമിരിക്കുന്നതിന്റെ രഹസ്യം തിരക്കുമ്പോൾ മറുപടി പറയുന്നത് ബോബന്റെ ഭാര്യ ഷെല്ലിയാണ്. "എത്ര ആഹാരം കഴിച്ചാലും തടി കൂടില്ല. അങ്ങനെയൊരു പ്രകൃതമാണ്. ബോബച്ചൻ നല്ല ഭക്ഷണപ്രേമിയാണ്. വയറു നിറച്ച് ആസ്വദിച്ച് കഴിക്കും. സമയമുള്ളപ്പോൾ നടക്കാൻ പോകും എന്നല്ലാതെ, പറയത്തക്ക വർക്ക് ഔട്ട് ഒന്നും ഇല്ല. എങ്കിലും ശരീരം എപ്പോഴും ഇങ്ങനെ തന്നെ. പലരും ചോദിക്കും, "ബോബൻ ഏതു ഡയറ്റ് ആണ് ഫോളോ ചെയ്യുന്നതെ'ന്ന്. അങ്ങനെയൊരു സംഗതിയേ ഇല്ലെന്നു പറയുമ്പോൾ അവർ വിശ്വസിക്കില്ല. "ഞാൻ ആഹാരം കഴിക്കാൻ വേണ്ടിയാണ് ജീവിക്കുന്നേ എന്നാണു ബോബച്ചൻ പറയുന്നത്.
കുറുപ്പുംതറയാണ് എന്റെ നാട്. പക്ഷേ, ജനിച്ചതും വളർന്നതുമൊക്കെ ജർമനിയിൽ. അവിടെ ആശുപത്രി മേഖലയിലായിരുന്നു പപ്പയ്ക്ക് ജോലി. എന്റെ അമ്മച്ചി നന്നായി പാചകം ചെയ്യും. അതുകൊണ്ടു തന്നെ ബോബച്ചൻ വീട്ടിലെത്തിയാൽ തീൻമേശയിൽ ആഘോഷമാണ്.'' കഥകൾ കേട്ടിരുന്ന മൂത്ത മകൻ സിലാൻ അപ്പോൾ പ്രശംസിച്ചു, “പപ്പയും ഗംഭീര കുക്കാണ് കേട്ടോ. ബിരിയാണിയാണു പപ്പയുടെ സ്പെഷൽ. ഭയങ്കര സ്പീഡിലാണു കുക്കിങ്.
Bu hikaye Vanitha dergisinin January 18, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
