Denemek ALTIN - Özgür
നെഞ്ചോടു ചേർത്തു പറയാം ഒറ്റയ്ക്കല്ല
Vanitha
|May 25, 2024
അവിവാഹിതരായ ആ അമ്മമാരോട് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ....കുറ്റപ്പെടുത്തലിനും കല്ലേറിനും വിട്ടുകൊടുക്കാതെ രക്ഷിതാക്കൾ ചേർത്തു പിടിച്ചിരുന്നെങ്കിൽ...അവരൊന്നും ഇങ്ങനെ ഒറ്റയ്ക്കു പൊള്ളേണ്ടി വരില്ലായിരുന്നു.
കുഞ്ഞിനെ മരണത്തിലേക്കെറിയുന്ന അവിവാഹിതരായ അമ്മമാരെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ എന്താണു മനസ്സിൽ തോന്നുന്നത്? ഒരമ്മയ്ക്ക്, സ്ത്രീക്ക് എങ്ങനെ ഇതു ചെയ്യാനാകുന്നു എന്നാണോ? തെറ്റായ വഴിക്കു നടന്നിട്ടല്ലേ, അങ്ങനെ തന്നെ വേണം എന്നാണോ?
പക്ഷേ, നമ്മളോർത്തിട്ടുണ്ടോ, അവിവാഹിതരായ ആ അമ്മമാരെല്ലാം സമൂഹത്തിന്റെ കല്ലേറു ഭയന്ന് ആരോടും പറയാതെ ഒറ്റയ്ക്ക് അനുഭവിച്ച വിങ്ങലിനെക്കുറിച്ച്.. ഓരോ നിമിഷവും അനുഭവിച്ച് വഞ്ചിക്കപ്പെട്ടു എന്ന നീറലിനെക്കുറിച്ച്... എന്നിട്ടും കുറ്റപ്പെടുത്തുകയാണോ?
എങ്കിൽ ഞാൻ ചിലതു കൂടി ഓർമിപ്പിക്കട്ടെ. പ്രണയത്തിന്റെ മുഖം മൂടിയിട്ടോ പീഡനങ്ങളിലൂടെയോ അവളെ തകർത്തുകളഞ്ഞ 'അവനെ' കുറിച്ച് എന്താണൊന്നും പറയാത്തത്?
മകൾ ഗർഭിണിയാണെന്നു പോലും അറിയാതെ പോകുന്ന മാതാപിതാക്കൾ നിരപരാധികളാണോ? ജീവിതത്തിലെ വലിയ പ്രതിസന്ധികൾ പറയാൻ പോലും പഠിപ്പിക്കാത്ത അത്തരം പേരന്റിങ് രീതികളല്ലേ ആദ്യം തിരുത്തപ്പെടേണ്ടത്? വാർത്തകൾ വരുമ്പോൾ മാത്രമേ ആശങ്കകളുള്ളൂ, കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമുള്ളൂ. വാർത്ത വായിച്ച് പത്രം മടക്കി ഉറപ്പിക്കും, എന്റെ മക്കൾക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ല. അതാണു തെറ്റിലേക്കുള്ള ആദ്യ ചുവട്,
തിരുത്തപ്പെടേണ്ടതും തിരിച്ചറിവു തുടങ്ങേണ്ടതും വീട്ടിൽ നിന്നു തന്നെയാണ്. ആരുടെ ജീവിതത്തിലും സംഭവിച്ചേക്കാവുന്ന ഈ ഭയപ്പെടുത്തുന്ന രംഗങ്ങളെ എങ്ങനെ ഇല്ലാതാക്കാനാകും?
ഇതും ദുരഭിമാനക്കൊല
“മാനഹാനി എന്നത് ഏറ്റവും വലിയ ഭയമായി കൊണ്ടു നടക്കുന്ന സമൂഹമാണു നമ്മുടേത്. അതുപോലെ തന്നെ പെൺകുട്ടിയുടെ ജീവിതത്തിലെ പരമമായ ലക്ഷ്യം വിവാഹവും അടുത്ത തലമുറയെ സൃഷ്ടിക്കലും മാത്രമാണന്നു കരുതുന്നവർ ഇന്നും നമുക്കു ചുറ്റും ഉണ്ട്.
അവിവാഹിതയായ യുവതിയോ കൗമാരക്കാരിയോ ഗർഭിണിയാകുന്ന സാഹചര്യം കുടുംബത്തെ തീപിടിപ്പിക്കുന്ന പ്രശ്നം തന്നെയാണ്. എങ്ങനെ നേരിടണം എന്നു പോലും ആരോടും ചോദിക്കാനാകാത്ത അവസ്ഥ. ഉണ്ടാകാൻ പോകുന്ന മാനഹാനിയിൽ നിന്നു രക്ഷപ്പെടാൻ അവൾ ആരോടും പറയാതെ അതു സൂക്ഷിക്കുന്നു.
മാതാപിതാക്കൾ അറിഞ്ഞാൽ പോലും സമൂഹത്തെ ഭയന്ന് എല്ലാം രഹസ്യമാക്കപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ നിയമവ്യവസ്ഥയ്ക്ക് എതിരായ പലതും ചെയ്യാൻ നിർബന്ധിതരാകാം. ഇങ്ങനെ അശാസ്ത്രീയമായി സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതു വലിയ കുഴപ്പങ്ങളിലേക്ക് ആ കുടുംബത്തെ എത്തിക്കാം.
Bu hikaye Vanitha dergisinin May 25, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
