നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും പൂവമ്മയും. ഒരാൾ മണ്ണാർക്കാട്ടും മറ്റേയാൾ ആലുവയിലും വല്യവധി തുടങ്ങുമ്പോൾ അവർ രണ്ടു മാസത്തേക്കു തറവാട്ടിൽ ഒഴിവുകാലം ആഘോഷിക്കാൻ എത്തും. സ്നേഹവതികളായ ഇരുവരും ഞങ്ങൾക്കു പുത്തനുടുപ്പും കല്ലുമാലകളും പൂസ്ലൈഡുമെല്ലാം സമ്മാനിക്കും.
ഈ രണ്ടു മാസത്തിനിടയ്ക്ക് അവർക്ക് കാഞ്ഞിരപ്പള്ളിയിൽ നിരവധി ചടങ്ങുകളിൽ മാമ്മോദീസ, മനസ്സമ്മതം, കല്യാണ ഉറപ്പ് ഇത്യാദികൾ പങ്കെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ഭംഗിയേറിയ സാരികളും ചേരുന്ന ആഭരണങ്ങളുമൊക്കെയായാണ് എത്തുന്നത്.
തൃശൂരിലെ ഫാഷൻ ഫാബ്രിക്സ്ഉം എറണാകുളത്തെ ചാക്കോളാസുമായിരുന്നു അവരുടെ ഇഷ്ട കേന്ദ്രങ്ങൾ. അവർ നിരത്തിക്കാട്ടുന്ന ആ സാരിത്തരങ്ങൾ ഞങ്ങൾ കുട്ടികൾ വിസ്മയത്തോടെ ആസ്വദിക്കും. ഗെദ് വാൾ, വെങ്കിടഗിരി, നാരായൺ പട്ട്, ധർമവാരം പട്ട്, പോച്ചംപള്ളി... എന്തെല്ലാം പേരുകൾ അവ തുറക്കുമ്പോഴുള്ള സീൽക്കാര ധ്വനി. അവയിൽ നിന്നുതിരുന്ന നറുമണങ്ങൾ...
മഴവിൽ നിറങ്ങളിൽ ആദ്യ സാരി
ആദ്യമായി ഒരു സാരി സമ്മാനിക്കുന്നത് ഏറ്റവും ഇളയ ഉപ്പാപ്പന്റെ ഭാര്യയായ ഉണ്ണിയാന്റിയാണ്. പ്രീഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ്. മഴവില്ലിന്റെ ഏഴു നിറങ്ങൾ സൗമ്യമായ് ചേർത്തുവച്ച ആ ഫുൾ വോയിൽ സാരിക്കു സവിശേഷമായ ചാരുതയുണ്ടായിരുന്നു. റെയിൻബോ സാരി എന്നറിയപ്പെടുന്ന ആ സാരി അണിയുമ്പോഴൊക്കെ ഞാനൊരു വനദേവതയായി പരിണമിക്കുന്നു എന്നൊരു തോന്നൽ. അതിന്റെ പാളികൾ നിവർക്കുമ്പോൾ പ്രസരിക്കുന്ന ചന്ദനഗന്ധം ഇപ്പോഴും പ്രജ്ഞയിൽ തങ്ങിനിൽക്കുന്നു.
ചേട്ടനെ സെന്റ് റോക്സ് സ്കൂളിൽ ചേർക്കാനാണ് ആദ്യമായി സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിൽ നിന്ന് അപ്പന്റെ ഒപ്പം തിരുവനന്തപുരം എന്ന വിദൂര നഗരത്തിലെത്തിയത്. കണ്ട മാത്രയിൽ ഞാനീ പ്രിയനഗരവുമായി പ്രണയത്തിലായി. അവിടുത്തെ പഞ്ചാരമണൽ ശേഖരമുള്ള കടലോരം, കാഴ്ചബംഗ്ലാവ്, തണൽ വിരിച്ച വഴികൾ, പുരാതന കെട്ടിടങ്ങൾ... ആ പ്രണയമാണ് ബിഎ പഠനത്തിന് എന്നെ മാർ ഇവാനിയോസ് കോളജിലെത്തിച്ചത്.
Bu hikaye Vanitha dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 30, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി