![മോഹ മല്ലിക](https://cdn.magzter.com/1408684117/1708077323/articles/NNWBqlaI51708102667999/1708103536115.jpg)
നടന്ന വഴികളെക്കുറിച്ചു കേട്ടിരിക്കുമ്പോൾ തോന്നി, ഇതിനെ ജീവിതമെന്നാണോ സിനിമയെന്നാണോ വിളിക്കേണ്ടത്. അത്രയേറെ നാടകീയത. ഇടയ്ക്കുള്ള മൗനത്തിൽ പോലും വാക്കുകളുടെ കടലിരമ്പം. ഓരോ ഓർമത്തിരയിലും പ്രതീക്ഷയും നൊമ്പരവും ഉയർത്തെഴുന്നേൽപ്പും...
എന്തു രസമുള്ള പേരാണു കൈനിക്കര മാധവൻപിള്ള മകൾക്കു നൽകിയത്, മോഹമല്ലിക. കൈനിക്കരയെന്ന പേരുകേട്ട കുടുംബത്തിലെ മോഹമല്ലിക കൊതിച്ചതു വസന്തം പോലൊരു ജീവിതമായി രുന്നെങ്കിലും ആദ്യമെത്തിയതു നരച്ചു പോയ മദിരാശിക്കാലത്തേക്ക് തെറ്റായ തീരുമാനത്തിൽ നീറിയ അഞ്ചുവർഷം. ഒടുവിൽ ഒറ്റപ്പെടലിൽ നിന്നു രക്ഷിക്കാൻ ഒരു നായകനെത്തുന്നു. വിവാഹം കഴിയുന്നു.
പക്ഷേ,വിരൽത്തുമ്പിൽ നിന്നു വേർപെട്ടു പോകുന്ന പോലെ നായകന്റെ മരണം. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ മാറോടു ചേർത്തു പിടിച്ചു നിന്ന ദിനങ്ങൾ. അതിലൊന്നും തളരാതെ ജീവിതത്തോടു യുദ്ധം ചെയ്തു. ഒടുവിൽ അച്ഛനുമമ്മയും ജീവിച്ച സിനിമാലോകത്തേക്കു മക്കൾ എത്തുന്നു.അവർ സിനിമയിൽ മായ്ക്കാനാകാത്ത കയ്യൊപ്പുകളിടുന്നു. അതൊക്കെ കണ്ടു വിജയനായികയായി തലയുയർത്തി, ചിരിയോടെ നിൽക്കുകയാണ് ഇന്നു മല്ലിക.
ഇതു മല്ലികാ വസന്തമാണ്, മല്ലികാ സുകുമാരൻ എന്ന നായികയുടെ കഥ. ഒരു സീൻ പോലും എഴുതപ്പെട്ടില്ലെങ്കിലും ഈ ജീവിതത്തിലെ ഓരോ രംഗവും മലയാളിക്കു കാണാപാഠമാണ്. സിനിമയിൽ ജീവിച്ച അൻപതു വർഷം. ഒരുപാടു മുഖങ്ങൾ, ഓർമകൾ. അതിൽ നിന്നു മായാതെ നിൽക്കുന്ന അഞ്ചു മുഹൂർത്തങ്ങൾ പങ്കുവയ്ക്കുകയാണു മല്ലികാ സുകുമാരൻ,
കരുതൽ, പ്രണയം, ജീവിതം
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസ്സിൽ നിറയുന്ന രംഗം സുകുവേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നുവന്ന മുഹൂർത്തമാണ്. ഇവിടം വരെയെത്താനും നിങ്ങളുടെയെല്ലാം ചേച്ചീ...' എന്ന സ്നേഹത്തോടെയുള്ള വിളി കേൾക്കാനും ഒക്കെ കാരണമായത് ആ വരവാണ്.
നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണു വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന കാര്യം സുകുവേട്ടൻ എന്നോടു പറയുന്നത്. ഒന്നിച്ചഭിനയിച്ച ചില സിനിമകളുടെ സെറ്റിൽ വച്ചു ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഒറ്റയ്ക്ക് മദ്രാസിൽ കഴിയുന്നത്. തിരിച്ചു വീട്ടിലേക്കു പൊടേ? അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും. എന്തു സഹായവും ഞാൻ നൽകാം എന്നൊക്കെ.
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 17, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
![വൈദ്യുത ലൈൻ പൊട്ടി വീണാൽ...](https://reseuro.magzter.com/100x125/articles/7382/1728380/WQ1CFAih81718188944062/1718189835630.jpg)
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
![മിടുമിടുക്കൻ](https://reseuro.magzter.com/100x125/articles/7382/1728380/NrgPTMJI-1718185898223/1718188919390.jpg)
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
![ചൂടോടെ വിളമ്പാം ആരോഗ്യം](https://reseuro.magzter.com/100x125/articles/7382/1728380/A9iY81fqn1718185610736/1718185824566.jpg)
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
![കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ](https://reseuro.magzter.com/100x125/articles/7382/1728380/XUXs1F6qY1718185172574/1718185593347.jpg)
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
![ജിമെയിലും എസിയും ബുദ്ധിപൂർവം](https://reseuro.magzter.com/100x125/articles/7382/1728380/AKM0oTUvT1718184851423/1718185059963.jpg)
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
![എളുപ്പം നേടാം ഇനി ജർമൻ ജോലി](https://reseuro.magzter.com/100x125/articles/7382/1728380/85ftXV6zV1718184618599/1718184829804.jpg)
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
![മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ](https://reseuro.magzter.com/100x125/articles/7382/1728380/gQCGJREMU1718177582970/1718178935221.jpg)
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
![അഖിൽ C/O ധർമജൻ](https://reseuro.magzter.com/100x125/articles/7382/1728380/72Woszjf11718126901558/1718127544054.jpg)
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
![ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...](https://reseuro.magzter.com/100x125/articles/7382/1728380/qYePWDAIv1718125652462/1718126880634.jpg)
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
![ആ നല്ല സമയം](https://reseuro.magzter.com/100x125/articles/7382/1728380/t0Qs_GYgS1718119324094/1718119572645.jpg)
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ