വളരെ ചെറുപ്പത്തിൽ തന്നെ വിധവയായി. ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന അങ്കലാപ്പായിരുന്നു ആദ്യം. ചന്ദ്രേട്ടൻ മരിച്ചു കഴിഞ്ഞ് ചേർത്തു പിടിക്കേണ്ടവർ പോലും എല്ലാറ്റിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്തത്. ആകെ തുണ എന്റെയൊരു ആങ്ങള മാത്രം. അമ്മയായിരുന്നു ഏറ്റവും വലിയ കരുത്ത്.
ഭർത്താവു മരിക്കുമ്പോൾ മകൻ എട്ടിലും മകൾ പ്ലസ് വണ്ണിലുമാണ്. കഞ്ഞിയും കറിയും വെച്ച് മാത്രം ശീലം. മക്കളുടെ കാര്യങ്ങൾ ചെയ്യുക, അച്ഛനെയും അമ്മയെയും നോക്കുക അതാണ് ഒരു സ്ത്രീയുടെ കടമയെന്നാണ് അന്നു ധരിച്ചു വച്ചിരുന്നത്.
ചന്ദ്രേട്ടൻ നടത്തി വന്ന ചെറിയ കടയുണ്ട്. ജീവിക്കാൻ വേണ്ടി അത് ഏറ്റെടുക്കാൻ തീരുമാനിച്ചു. ഒരു കുപ്പി പാലും ഒരു കിലോ അരിയുമായി അയൽവക്കത്തെ സജി എന്നൊരു കുട്ടിയെ സഹായത്തിനു കൂട്ടി കട തുടങ്ങി. അമ്മയും ഞാനും അവനും. സഹതാപവും മറ്റ് ചില നോട്ടങ്ങളും ഒക്കെ തരണം ചെയ്ത് മുന്നോട്ടുപോയി.
ഒരു കുപ്പിപ്പാലിൽ തുടങ്ങിയത് അഞ്ച് കുപ്പിയിൽ വരെ എത്തി. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നതു കണ്ട് അന്നത്തെ റെയ്ഞ്ച് ഓഫിസർ ജേക്കബ് സാർ ഫോറസ്റ്റ് നേചർ ക്യാംപിലേക്കുള്ള ഓർഡർ നമ്മളെ ഏൽപ്പിച്ചു. അതാണ് തുടക്കം.
ഗുരുവിൽ നിന്ന് കേട്ട് പഠിച്ച്...
പരിസ്ഥിതി ക്യാംപിൽ ക്ലാസ് എടുക്കാനാണ് ഡോ. സുഗതൻ സാർ വരുന്നത്. പക്ഷിനിരീക്ഷകൻ, ശാസ്ത്രജ്ഞൻ, ഡോ. സലീം അലിയുടെ ശിഷ്യൻ ഒക്കെയാണ് അദ്ദേഹം. സാറിന്റെ ക്ലാസ്സുകൾ ഞാൻ മതിലിനരികിൽ നിന്നും വാതിലിനു മറവിൽ നിന്നുമൊക്കെ കേൾക്കും. അന്നു സ്ത്രീകൾക്കു മുൻനിരയിൽ വരാൻ വിലക്കുകളുണ്ട്. എന്നാൽ സാറെന്നെ ശ്രദ്ധിച്ച് സുധാമ്മ കയറി ഇരിക്കൂ' എന്നാണു പറഞ്ഞത്. അങ്ങനെ പരിസ്ഥിതി ക്യാംപിലെ മുഴുവൻ ക്ലാസ്സുകളുംകേട്ടു. വരുമാനമാർഗമുണ്ട്. ഒപ്പം പുതിതായൊരു കാര്യവും പഠിക്കുന്നു. അങ്ങനെയിരിക്കെ അവിടെ വരാമെന്നേറ്റ് മൂന്നു പേർക്കു ചോറുണ്ടാക്കി കൊടുക്കാൻ പറ്റുമോ എന്നായി. അതിനു പ്രതിഫലമായി നൂറു രൂപ സാറ് തന്നു.
Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ