ആരോഗ്യമുള്ള കുഞ്ഞ് പിറക്കാൻ 25 നും 32 നും ഇടയിലുള്ള പ്രായത്തിൽ അമ്മയാകുന്നതാണു നല്ലത്. പല കാരണങ്ങൾ കൊണ്ടു വിവാഹവും അമ്മയാകുന്നതുമൊക്കെ അൽപം വൈകി മതിയെന്നാണോ? അങ്ങനെയെങ്കിൽ എഗ് ഫ്രീസിങ് 'മാർഗം പ്രയോജനപ്പെടുത്താം. ഇന്ത്യയിലാകെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ "എഗ് ഫ്രീസിങ്' പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധന ഉണ്ടായെന്നാണ് ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റിപ്രൊഡക്ഷന്റെ കണ്ടെത്തൽ. കേരളത്തിൽ മുൻവർഷത്തേക്കാൾ അഞ്ചിരട്ടി വർധനയാണുള്ളത്.
കരിയറിൽ മുന്നേറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, ആരോഗ്യപ്രശ്നങ്ങൾ മൂലം വലയുന്നവർ അങ്ങനെ പല ഗണത്തിൽ പെടുന്നവർക്കാണ് അണ്ഡശീതികരണം ഗുണകരമാകുന്നത്. യൗവനം നിറഞ്ഞു നിൽക്കുന്ന പ്രായത്തിലെ മുന്നൊരുക്കം എങ്ങനെ വേണമെന്നു മനസ്സിലാക്കാം. "എഗ് ഫ്രീസിങ്' സംബന്ധമായുള്ള പൊതുസംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി.
അണ്ഡം ശീതീകരിച്ചു സൂക്ഷിക്കൽ എന്നാൽ എന്താണ്? ആരോഗ്യകാരണങ്ങൾ കൊണ്ടോ വ്യക്തിപരമോ സാമൂഹികമോ ആയ കാരണങ്ങൾ കൊണ്ടോ ഗർഭധാരണം വൈകാനിടയുള്ള സ്ത്രീകൾക്കു വേണ്ട സമയത്ത് ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാൻ വൈദ്യശാസ്ത്രം നൽകുന്ന നൂതന മാർഗമാണ് അണ്ഡശീതീകരണം.
ഒരു പെൺകുട്ടി ജനിക്കുമ്പോഴേ അവൾക്കുള്ളിൽ അണ്ഡങ്ങളുണ്ടാകും. പ്രായപൂർത്തിയാകുന്നതോടെ ഇവയിലോരോന്നു വീതം ഓരോ ആർത്തവചക്രത്തിലും പുറത്തു പോകും. സ്ത്രീയുടെ പ്രായമേറുന്തോറും അണ്ഡങ്ങളുടെ എണ്ണം കുറയുന്നതു പോലെ ഗുണമേന്മയും കുറയും. പ്രായം ഇരുപതുകളിലുള്ള സ്ത്രീക്ക് 80 - 90 ശതമാനം വരെ ആരോഗ്യമുള്ള അണ്ഡങ്ങളുണ്ടാകും. മുപതുകളിൽ 50 ശതമാനമാകും ആരോഗ്യമുള്ള അണ്ഡങ്ങൾ. നാൽപ്പതുകളിൽ ഇത് 10-20 ശതമാനം വരെയാകാം. ആരോഗ്യമുള്ള അണ്ഡങ്ങൾ ശീതികരിച്ച് സൂക്ഷിച്ചാൽ അവയ്ക്കു പ്രായമേറില്ല. ഗുണവും മറ്റു ഘടനകളും മാറുകയുമില്ല. കുഞ്ഞു വേണമെന്നു തോന്നുന്ന കാലത്തു ശീതീകരിച്ച് അണ്ഡമുപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ ഗർഭം ധരിക്കാം.
ആർക്കെല്ലാം ഉപകാരപ്പെടും?
അണ്ഡ ശീതീകരണം രണ്ടു രീതിയിലാണ് ഉപകാരപ്പെടുന്നത്. സാമൂഹിക കാരണങ്ങൾ കൊണ്ടു ഗർഭധാരണം വൈകുന്നവർക്കും ആരോഗ്യകാരണങ്ങൾ കൊണ്ടു വൈകുന്നവർക്കും. മുപ്പതു കഴിയാതെ വിവാഹക്കാര്യം ആലോചിക്കുകയേ വേണ്ട. എനിക്കു സിംഗിൾലൈഫ് ആസ്വദിക്കണം' എന്നു ചിന്തിക്കുന്ന സ്ത്രീകൾ സാമൂഹിക കാരണങ്ങളിൽ പെടും.
Bu hikaye Vanitha dergisinin December 09, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin December 09, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്