കന്യാകുമാരിയിൽ നിന്നു മൂന്നു ദൈവങ്ങൾ മൂന്നു പകലും രണ്ടു രാത്രിയും പിന്നിട്ട്, നാടും പുഴയും കടന്ന്, എല്ലാ നവരാത്രിക്കാലത്തും അനന്തപുരിയിലെത്തും. അക്ഷരപുണ്യവും അറിവും അനുഗ്രഹവും ചൊരിഞ്ഞ് ഒൻപതു നാൾ ശ്രീപദ്മനാഭന്റെ മണ്ണിൽ കുടിയിരിക്കും. പിന്നീട് അടുത്ത വർഷം തിരികെ വരാമെന്നു പറഞ്ഞു മടങ്ങും.
വിദ്യാദേവതയായ സരസ്വതിയും സുബ്രഹ്മണ്യനും മുന്നൂറ്റിനങ്കയും എഴുന്നള്ളുന്ന ഈ അപൂർവ യാത്രയിൽ വിശ്വാസവും പാരമ്പര്യവും സം സ്കാരവും ഒന്നായി ഒഴുകുന്നു. ഈ നവരാത്രി എഴുന്നള്ളത്ത് എത്തുന്ന തോടെയാണ് അനന്തപുരിയിൽ നവരാത്രി സംഗീതോത്സവത്തിനും നവ രാത്രി പൂജയ്ക്കും തുടക്കമാകുന്നത്. ഒന്നര നൂറ്റാണ്ടു പിന്നിട്ടിട്ടും രണ്ടു സംസ്ഥാനങ്ങളായി മുറിഞ്ഞു പോയിട്ടും നവരാത്രി വിഗ്രഹഘോഷയാത്ര പാരമ്പര്യ പ്രൗഢിയോടെ ഇന്നും നാടു കൊണ്ടാടുകയാണ്.
“പദ്മനാഭപുരം കൊട്ടാരത്തിലെ നവരാത്രി മണ്ഡപത്തിലാണു തിരുവിതാംകൂർ രാജാക്കന്മാർ നവരാത്രി ആഘോഷിച്ചിരുന്നത്. കൊട്ടാരത്തോടു ചേർന്നുള്ള തേവാരക്കെട്ട് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു പൂജവയ്പ്പും വിദ്യാരംഭവും നടത്തിയിരുന്നു.'' തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി നവരാത്രി ആഘോഷങ്ങളുടെ വിശ്വാസധാര പറഞ്ഞു തന്നു. “പിന്നീട് തലസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയപ്പോഴും ഈ സരസ്വതി വിഗ്രഹത്തിന്റെ മുന്നിലാണു നവരാത്രി ആഘോഷിച്ചിരുന്നത്.
രാജാക്കന്മാർ തിരുവനന്തപുരത്ത് ഇല്ലാത്ത നവരാത്രി കാലത്ത് ഈ ദേവി വിഗ്രഹം അവരുള്ള ഇടത്തേക്ക് എത്തിച്ചു പൂജ നടത്തി. മാർത്താണ്ഡവർമയും പിൻഗാമികളായ കാർത്തിക തിരുന്നാളും അവിട്ടം തിരുന്നാളും മാവേലിക്കരയിലെത്തിച്ചു പൂജ നടത്തിയതായി ചരിത്രം പറയുന്നുണ്ട്. സ്വാതി തിരുന്നാളിന്റെ കാലത്താണ് ഇന്നു കാണുന്ന രീതിയിൽ അനന്തപുരിയിലേക്കുള്ള നവരാത്രി ഘോഷയാത്ര ചിട്ടപ്പെടുത്തിയത്.
Bu hikaye Vanitha dergisinin October 14, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 14, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ