ഓർത്താൽ ഇന്നും വിസ്മയമാണു വിദ്യാസാഗറിന് കഷ്ടിച്ച് ഇരുപത്തഞ്ചു സെക്കൻഡ് മാത്രം നീളുന്ന ഒരു സംഗീതശകലം ലോകമലയാളികളുടെ മുഴുവൻ ഓണസ്മൃതികളുടെ സിഗ്നേചർ ട്യൂൺ ആയി മാറുമെന്നു സങ്കൽപിച്ചിട്ടു പോലുമില്ല അതിന്റെ ശിൽപി. കാൽ നൂറ്റാണ്ടോളമായി ഓണപ്പൂക്കളം പോലെ, ഓണനിലാവ് പോലെ, ഓണ സദ്യപോലെ, ഓണവുമായി ചേർന്നുനിൽക്കുന്ന എല്ലാ മിത്തുകളെയും പോലെ ഇത്തിരിപ്പോന്ന ആ ഈണവും നമ്മുടെ ഗൃഹാതുരതയുടെ ഭാഗമായി മാറി.
25 വർഷം മുൻപ് തിരുവോണക്കൈനീട്ടം എന്ന ആൽബത്തിലെ "പറ നിറയെ പൊന്നളക്കും പൗർണമി രാവായി... എന്ന ഗാനത്തിനു വേണ്ടിയാണു വിദ്യാ സാഗർ അനവദ്യസുന്ദരമായ ഈ പശ്ചാത്തല സംഗീതശകലം സൃഷ്ടിച്ചത്. എന്താവാം ഈ പ്രതിഭാസത്തിന്റെ പൊരുളെന്നു ചോദിച്ചിട്ടുണ്ടു സംഗീത സംവിധായകനോട്
“എവിടെനിന്നാണ് ആ മ്യൂസിക്കൽ ബിറ്റ് ആ നിമിഷം എന്റെ മനസ്സിൽ, ചിന്തകളിൽ ഒഴുകിയെത്തിയത് എന്നറിയില്ല. വിദ്യാസാഗർ ഓർക്കുന്നു. “കാലത്തെ അതിജീവിക്കും അതെന്നു സങ്കൽപിച്ചിട്ടുമില്ല. ഓണത്തിന്റെ ഓർമകൾ ഉണർത്തുന്ന ഒരു പാട്ട് ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. അഞ്ചോ ആറോ മിനിറ്റ് ദൈർഘ്യമുള്ള ആ പാട്ടിന്റെ ഇൻട്രോയിലെ ഒരു പുല്ലാങ്കുഴൽ ശകലം അത്രകണ്ടു മലയാളികളെ വശീകരിച്ചു എന്നത് എന്നെപ്പോലും അദ്ഭുതപ്പെടുത്തുന്നു.
ഇന്നും ഓണക്കാലത്തു ടെലിവിഷനോ റേഡിയോയോ തുറന്നാൽ ആദ്യം ഒഴുകിയെത്തുക ആ ഈണമാണ്. സോഷ്യൽമീഡിയ ആശംസകളിൽ നിറയുന്നതും അതു തന്നെ. ദൈവാനുഗ്രഹം എന്നേ പറയാനാകൂ. വിഖ്യാത പുല്ലാങ്കുഴൽ വാദകൻ നവീനാണു പാട്ടിന്റെ തുടക്കത്തിലെ മുരളീനാദശകലം വായിച്ചതെന്നും ഓർത്തു പറയുന്നു വിദ്യാജി.
Bu hikaye Vanitha dergisinin August 19, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 19, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ