ഓർത്താൽ ഇന്നും വിസ്മയമാണു വിദ്യാസാഗറിന് കഷ്ടിച്ച് ഇരുപത്തഞ്ചു സെക്കൻഡ് മാത്രം നീളുന്ന ഒരു സംഗീതശകലം ലോകമലയാളികളുടെ മുഴുവൻ ഓണസ്മൃതികളുടെ സിഗ്നേചർ ട്യൂൺ ആയി മാറുമെന്നു സങ്കൽപിച്ചിട്ടു പോലുമില്ല അതിന്റെ ശിൽപി. കാൽ നൂറ്റാണ്ടോളമായി ഓണപ്പൂക്കളം പോലെ, ഓണനിലാവ് പോലെ, ഓണ സദ്യപോലെ, ഓണവുമായി ചേർന്നുനിൽക്കുന്ന എല്ലാ മിത്തുകളെയും പോലെ ഇത്തിരിപ്പോന്ന ആ ഈണവും നമ്മുടെ ഗൃഹാതുരതയുടെ ഭാഗമായി മാറി.
25 വർഷം മുൻപ് തിരുവോണക്കൈനീട്ടം എന്ന ആൽബത്തിലെ "പറ നിറയെ പൊന്നളക്കും പൗർണമി രാവായി... എന്ന ഗാനത്തിനു വേണ്ടിയാണു വിദ്യാ സാഗർ അനവദ്യസുന്ദരമായ ഈ പശ്ചാത്തല സംഗീതശകലം സൃഷ്ടിച്ചത്. എന്താവാം ഈ പ്രതിഭാസത്തിന്റെ പൊരുളെന്നു ചോദിച്ചിട്ടുണ്ടു സംഗീത സംവിധായകനോട്
“എവിടെനിന്നാണ് ആ മ്യൂസിക്കൽ ബിറ്റ് ആ നിമിഷം എന്റെ മനസ്സിൽ, ചിന്തകളിൽ ഒഴുകിയെത്തിയത് എന്നറിയില്ല. വിദ്യാസാഗർ ഓർക്കുന്നു. “കാലത്തെ അതിജീവിക്കും അതെന്നു സങ്കൽപിച്ചിട്ടുമില്ല. ഓണത്തിന്റെ ഓർമകൾ ഉണർത്തുന്ന ഒരു പാട്ട് ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. അഞ്ചോ ആറോ മിനിറ്റ് ദൈർഘ്യമുള്ള ആ പാട്ടിന്റെ ഇൻട്രോയിലെ ഒരു പുല്ലാങ്കുഴൽ ശകലം അത്രകണ്ടു മലയാളികളെ വശീകരിച്ചു എന്നത് എന്നെപ്പോലും അദ്ഭുതപ്പെടുത്തുന്നു.
ഇന്നും ഓണക്കാലത്തു ടെലിവിഷനോ റേഡിയോയോ തുറന്നാൽ ആദ്യം ഒഴുകിയെത്തുക ആ ഈണമാണ്. സോഷ്യൽമീഡിയ ആശംസകളിൽ നിറയുന്നതും അതു തന്നെ. ദൈവാനുഗ്രഹം എന്നേ പറയാനാകൂ. വിഖ്യാത പുല്ലാങ്കുഴൽ വാദകൻ നവീനാണു പാട്ടിന്റെ തുടക്കത്തിലെ മുരളീനാദശകലം വായിച്ചതെന്നും ഓർത്തു പറയുന്നു വിദ്യാജി.
Esta historia es de la edición August 19, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 19, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി