സിനിമയുടെ ഫ്ലാഷ്ബാക് ആയിരുന്നെങ്കിൽ 25 വർഷം മുൻപ് ഒരു പ്രഭാതം' എന്നെഴുതിക്കാണിക്കാമായിരുന്നു. ജീവിതത്തിന്റെ ഫ്ലാഷ്ബാക്കിനു ദൃശ്യാവിഷ്കാരം ഇല്ലാത്തതിനാൽ സംവിധായകൻ നേരിട്ടു കഥ പറയുകയാണ്. ഇതൊരു കനവിന്റെ കഥയാണ്; ലാൽജോസ് എന്ന ഒറ്റപ്പാലത്തുകാരൻ മലയാള സിനിമയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ ആദ്യ സിനിമയുടെ കഥ.
“മറവത്തൂർ കനവ് ഇറങ്ങുന്നതിനു രണ്ടു വർഷം മുൻപേ കഥ അന്വേഷിച്ചു ദീർഘയാത്രകൾ നടത്തിയിരുന്നു. ശ്രീനിയേട്ടൻ അഭിനയിച്ചിരുന്ന സിനിമാ ലൊക്കേഷനുകളിലൂടെയായിരുന്നു ആ യാത്ര.'' ലാൽജോസ് പറയുന്നു. “അഭിനയം കഴിഞ്ഞു ശ്രീനിയേട്ടൻ എത്തുന്ന സമയത്താണ് എന്റെ സിനിമയെക്കുറിച്ചുള്ള ചർച്ച. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലുകളിൽ മുറി വാടകയ്ക്കെടുത്തു ഞാൻ കാത്തിരിക്കും. നിരാശയിലൂടെയും പ്രതീക്ഷയിലൂടെയുമുള്ള രണ്ടു വർഷത്തെ അലച്ചിലിനൊടുവിലാണു മറവത്തൂർ കനവ് എന്ന കഥയിൽ ലാൻഡ് ചെയ്തത്.
മമ്മൂക്ക തന്ന വലിയ ഓഫർ
റിട്ടയർമെന്റിനു ശേഷം ഒരു പട്ടാളക്കാരൻ കേരളത്തിന്റെ അതിർത്തിയിൽ എത്തുന്നതാണു കഥ. അക്കാലത്തു മിലിട്ടറിയിൽ നിന്നു വിരമിക്കുന്നവർക്കു മിച്ചഭൂമി പതിച്ചു കിട്ടുമായിരുന്നു. അങ്ങനെ കുടിയേറുന്ന പട്ടാളക്കാരനായ കുടുംബനാഥനിൽ നിന്നാണു കഥ തുടങ്ങുന്നത്. കൃഷിസ്ഥലത്തു വച്ച് അയാൾക്കു പരിക്കേൽക്കുന്നു. അയാ ളെ സഹായിക്കാൻ നാട്ടിൽ നിന്ന് അനിയൻ വരുന്നു. നാട്ടിൻപുറത്തു രാഷ്ട്രീയം കളിച്ചു നടക്കുന്ന പൊടി വില്ലനാണ് അനിയൻ. പട്ടാളക്കാരനായി മുരളി, ഭാര്യയുടെ റോളിൽ ശോഭന, അനിയനായി ജയറാം. അങ്ങനെ കഥാപാത്രങ്ങളെയും നിശ്ചയിച്ചു. പക്ഷേ, ചില തടസ്സങ്ങൾ മൂലം ആ കഥ മുന്നോട്ടു പോകാതായി. ഞാനും ശ്രീനിയേട്ടനും അതു പൂർണമായും മറന്നുവെന്നു പറയാം.
ഈ സമയത്തു ലോഹിതദാസിന്റെ "ഉദ്യാനപാലകനി ൽ അഭിനയിക്കുകയാണ് മമ്മൂക്ക. ലാൽജോസും ശ്രീനിവാസനും ചേർന്നു പുതിയ സിനിമ എടുക്കാൻ ആലോചിക്കുന്ന കാര്യം ആരു വഴിയോ അറിഞ്ഞു മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു, “നിന്റെ സിനിമയിലെ നായകന് എന്റെ ഛായയുണ്ടെങ്കിൽ അഭിനയിക്കാൻ ഞാൻ റെഡി. എന്റെ ഛായയുള്ള നായകനെക്കുറിച്ച് ആലോചിക്കുകയുമാകാം.
Bu hikaye Vanitha dergisinin August 19, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 19, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ