സിനിമയുടെ ഫ്ലാഷ്ബാക് ആയിരുന്നെങ്കിൽ 25 വർഷം മുൻപ് ഒരു പ്രഭാതം' എന്നെഴുതിക്കാണിക്കാമായിരുന്നു. ജീവിതത്തിന്റെ ഫ്ലാഷ്ബാക്കിനു ദൃശ്യാവിഷ്കാരം ഇല്ലാത്തതിനാൽ സംവിധായകൻ നേരിട്ടു കഥ പറയുകയാണ്. ഇതൊരു കനവിന്റെ കഥയാണ്; ലാൽജോസ് എന്ന ഒറ്റപ്പാലത്തുകാരൻ മലയാള സിനിമയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ ആദ്യ സിനിമയുടെ കഥ.
“മറവത്തൂർ കനവ് ഇറങ്ങുന്നതിനു രണ്ടു വർഷം മുൻപേ കഥ അന്വേഷിച്ചു ദീർഘയാത്രകൾ നടത്തിയിരുന്നു. ശ്രീനിയേട്ടൻ അഭിനയിച്ചിരുന്ന സിനിമാ ലൊക്കേഷനുകളിലൂടെയായിരുന്നു ആ യാത്ര.'' ലാൽജോസ് പറയുന്നു. “അഭിനയം കഴിഞ്ഞു ശ്രീനിയേട്ടൻ എത്തുന്ന സമയത്താണ് എന്റെ സിനിമയെക്കുറിച്ചുള്ള ചർച്ച. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലുകളിൽ മുറി വാടകയ്ക്കെടുത്തു ഞാൻ കാത്തിരിക്കും. നിരാശയിലൂടെയും പ്രതീക്ഷയിലൂടെയുമുള്ള രണ്ടു വർഷത്തെ അലച്ചിലിനൊടുവിലാണു മറവത്തൂർ കനവ് എന്ന കഥയിൽ ലാൻഡ് ചെയ്തത്.
മമ്മൂക്ക തന്ന വലിയ ഓഫർ
റിട്ടയർമെന്റിനു ശേഷം ഒരു പട്ടാളക്കാരൻ കേരളത്തിന്റെ അതിർത്തിയിൽ എത്തുന്നതാണു കഥ. അക്കാലത്തു മിലിട്ടറിയിൽ നിന്നു വിരമിക്കുന്നവർക്കു മിച്ചഭൂമി പതിച്ചു കിട്ടുമായിരുന്നു. അങ്ങനെ കുടിയേറുന്ന പട്ടാളക്കാരനായ കുടുംബനാഥനിൽ നിന്നാണു കഥ തുടങ്ങുന്നത്. കൃഷിസ്ഥലത്തു വച്ച് അയാൾക്കു പരിക്കേൽക്കുന്നു. അയാ ളെ സഹായിക്കാൻ നാട്ടിൽ നിന്ന് അനിയൻ വരുന്നു. നാട്ടിൻപുറത്തു രാഷ്ട്രീയം കളിച്ചു നടക്കുന്ന പൊടി വില്ലനാണ് അനിയൻ. പട്ടാളക്കാരനായി മുരളി, ഭാര്യയുടെ റോളിൽ ശോഭന, അനിയനായി ജയറാം. അങ്ങനെ കഥാപാത്രങ്ങളെയും നിശ്ചയിച്ചു. പക്ഷേ, ചില തടസ്സങ്ങൾ മൂലം ആ കഥ മുന്നോട്ടു പോകാതായി. ഞാനും ശ്രീനിയേട്ടനും അതു പൂർണമായും മറന്നുവെന്നു പറയാം.
ഈ സമയത്തു ലോഹിതദാസിന്റെ "ഉദ്യാനപാലകനി ൽ അഭിനയിക്കുകയാണ് മമ്മൂക്ക. ലാൽജോസും ശ്രീനിവാസനും ചേർന്നു പുതിയ സിനിമ എടുക്കാൻ ആലോചിക്കുന്ന കാര്യം ആരു വഴിയോ അറിഞ്ഞു മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞു, “നിന്റെ സിനിമയിലെ നായകന് എന്റെ ഛായയുണ്ടെങ്കിൽ അഭിനയിക്കാൻ ഞാൻ റെഡി. എന്റെ ഛായയുള്ള നായകനെക്കുറിച്ച് ആലോചിക്കുകയുമാകാം.
Esta historia es de la edición August 19, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 19, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി