ആറു വർഷം കാത്തു കാത്തിരുന്നു സിനിമയിലേക്ക്, നാലു വർഷം കൊണ്ടു വളരെ കുറച്ച്, എന്നാൽ ശ്രദ്ധേയമായ സിനിമകൾ. സോഷ്യൽ മീഡിയ അറ്റാക്കുകളോ, വിവാദങ്ങളോ തീരെ ഇല്ലാത്ത ക്ലീൻ ഇമേജ്... അതാണു ചുരുങ്ങിയ വാക്കുകളിൽ തൻവി റാം എന്ന അഭിനേത്രി.
"ഞാനൊരു ദേഷ്യക്കാരിയാണ് കേട്ടോ' എന്നു പറയുമെങ്കിലും പൊതുവേദികളിലോ അഭിമുഖങ്ങളിലോ നിയന്ത്രണം വിട്ടു സംസാരിക്കാറില്ല. ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെങ്കിലും സംസാരത്തിൽ ആംഗലേയ പദങ്ങൾ തീരെ കുറവ്. സോഷ്യൽ മീഡിയ അറ്റാക്ക് അനുഭവിക്കേണ്ടി വരാത്തത് എന്താണ് എന്ന് എനിക്കറിയില്ല. പ്രകോപനപരമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പറയാനുള്ളതു മുഖത്തുനോക്കി പറയുന്ന വ്യക്തിയാണ്. 2018 ന്റെ വിജയഹ്ലാദവും പുതിയ വിശേഷങ്ങളുമായി തൻവി.
രണ്ടാമത്തെ സിനിമയായ 2018 ഇറങ്ങുന്നതു പത്താമത്തെ ചിത്രമായാണ് ?
"അമ്പിളിക്കു ശേഷമാണ് 2018 ലേക്കു വിളി വരുന്നത്. 2019 നവംബറിൽ പതിനഞ്ചു ദിവസത്തോളം ഷൂട്ട് കഴിഞ്ഞു പിരിഞ്ഞ അവസരത്തിലാണു കോവിഡ് ലോക്ക്ഡൗൺ. തുടർന്ന് ഷൂട്ട് ചെയ്യാൻ സാധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. തീർച്ചയായും ചെയ്യും എന്ന ഉറപ്പ് ജൂഡ് ഏട്ടനും ടീമിനുമുണ്ടായിരുന്നു. ആ സിനിമ എന്താണ് എന്നറിയാവുന്നതുകൊണ്ടു തന്നെ എങ്ങനെയും അത് ഇറങ്ങി കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒടുവിൽ എന്റെ പത്താമത്തെ സിനിമയായി അതെത്തി. തിയറ്ററുകളിലും ഒടിടിയിലും വലിയ വിജയം ലഭിച്ചു എന്നതാണ് ഇപ്പോഴത്തെ സന്തോഷം.
ഇപ്പോഴും അവസരങ്ങൾ വരുന്നത് അമ്പിളി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെയാണ്. "ആരാധികേ...' എന്ന മനോഹരമായ പാട്ടു കിട്ടിയത് ആളുകളുടെ മനസ്സിൽ നിന്നു മായാതെ നിൽക്കാൻ സഹായിച്ചു. അമ്പിളിയിലെ കുട്ടി എന്ന നിലയിലാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞിരുന്നത്. ഇപ്പോൾ കുട്ടികളൊക്കെ പ്രളയത്തിലെ ചേച്ചിയല്ലേ എന്നു ചോദിച്ചു തുടങ്ങി.
അന്യഭാഷാ കലർപ്പ് തോന്നുന്ന വടക്കൻ മലയാളമണല്ലോ ?
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 24, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി