ചിരിയോടെയല്ലാതെ അഭിമുഖങ്ങളിലും പൊതുവേദികളിലും സ്വാസികയെ കണ്ടിട്ടേയില്ല. പക്ഷേ, ആ ചിരിയിലേക്ക് എത്തും മുൻപു മരണമാണ് അഭയം എന്നു ചിന്തിച്ചിരുന്ന സ്വാസികയുടെ ജീവിതകഥ അധികമാർക്കും അറിയില്ല.
“തമിഴിലാണ് എന്റെ ആദ്യസിനിമ. പ്ലസ് വൺ പഠിക്കുമ്പോഴാണ് വൈഗൈ'യിൽ അഭിനയിക്കുന്നത്. അതിനു പിന്നാലെ തമിഴിലും മലയാളത്തിലും അവസരങ്ങൾ കിട്ടി. സ്കൂൾകാലം മുതലേ സിനിമ മാത്രമായിരുന്നു മോഹം. അതു കിട്ടിയതോടെ പഠനം പോലും വേണ്ടെന്നു വച്ചു. നല്ല തുടക്കത്തിനു ശേഷം സിനിമയേ ഇല്ലാത്ത അവസ്ഥയുണ്ടായി. മൂന്നുവർഷം ആ സ്ഥിതി തുടർന്നു. ഞാൻ വിഷാദത്തിലേക്കു വീണുപോയി. ഇങ്ങനെ ജീവിച്ചിരിക്കുന്നതിലും നല്ലതു മരണമാണെന്നു തോന്നിത്തുടങ്ങി. ആ കാലം കഠിനമായിരുന്നു. പക്ഷേ, എനിക്കത് അതിജീവിക്കാൻ കഴിഞ്ഞു.
വിഷാദത്തെ അതിജീവിച്ചതെങ്ങനെയാണ് ?
"വൈഗൈ'യ്ക്കു ശേഷം തമിഴിൽ മൂന്നും മലയാളത്തിൽ പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് അവസരങ്ങൾ വന്നില്ല. പഠനവും വിട്ടു. സിനിമയും ഇല്ല എന്ന അവസ്ഥ. ജീവിക്കാൻ തന്നെ താൽപര്യമില്ലാതെയായി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നാലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ.
കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ഞാൻ മാത്രം സിനിമ' എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക, വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ. അതിൽ നിന്നു പുറത്തു കടക്കണം. ആ തോന്നൽ ശക്തമായി. ധ്യാനം - യോഗ പരിശീലനത്തിനു പോയിത്തുടങ്ങി. ഞാൻ എന്നെ വീണ്ടെടുക്കാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്.
ആ സമയത്താണു “മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലിലേക്കു വിളിക്കുന്നത്. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുത്തു. അതൊരു പുതിയ തുടക്കമായി. നിരാശകൾ അകന്നു. സിനിമയെങ്കിൽ സിനിമ സീരിയൽ എങ്കിൽ സീരിയൽ എന്ന രീതിയിലേക്കു മാറി.
പിന്നീട് അഭിനയിച്ച സീത സീരിയലും ഹിറ്റ് ആയി. ഒപ്പം സിനിമയിലും അവസരങ്ങൾ വന്നു. സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നതു ഭാഗ്യമാണ്. അതെല്ലാവർക്കും കിട്ടുന്നതുമല്ല.
നിരാശയുടെ ആ കാലം ഇപ്പോൾ ഓർക്കുമ്പോൾ
Bu hikaye Vanitha dergisinin January 21, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin January 21, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്