ദുർഗ കൃഷ്ണ സിനിമയിലെത്തിയിട്ട് അഞ്ചുവർഷമേ ആയുള്ളൂ. പക്ഷേ, ഒരു ലിപ് ലോക്കിന്റെ ചൂടു മാറും മുൻപേ സിനിമയിലെ കിടപ്പറരംഗം കൂടി ബിറ്റുകളായി പ്രചരിച്ച് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. “സിനിമ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന എനിക്ക് ആദ്യമൊക്കെ ഇമേജ് പേടിയായിരുന്നു. സ്ലീസ് വേഷമിടാൻ മടിച്ച് ഡയലോഗടിച്ചതിന്റെ പേരിൽ വരെ ട്രോൾ കിട്ടി. ഒരുപാട് ആഗ്ര ഹിച്ചോ, കഷ്ടപ്പെട്ടോ അല്ല സിനിമയിലെത്തിയത്. പക്ഷേ, അഞ്ചുവർഷം കൊണ്ട് സിനിമ എന്നെ മാറ്റി. ഇപ്പോൾ കഥാപാത്രത്തെ മികച്ചതാക്കാൻ എത്ര പരിശ്രമിക്കാനും മടിയില്ല. അതിന്റെ പേരിൽ വരുന്ന ഗോസിപ്പുകളെ പേടിയുമില്ല. ഭർത്താവ് അർജുൻ രവീന്ദ്രന്റെ കൈപിടിച്ച് ദുർഗ പറഞ്ഞു.
ഒരേ നിറമുള്ള കോസ്റ്റുമിൽ അർജുനൊപ്പം ചിരിച്ച് ദുർഗ ഫ്രയിമുകളിൽ നിറഞ്ഞു. വിവാഹ ശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിന്റെ സന്തോഷമായിരുന്നു രണ്ടുപേർക്കും മറുപടികളിലേക്ക് ആ ചിരി നീണ്ടു.
വിവാഹം കഴിഞ്ഞുള്ള ആദ്യ ഫോട്ടോഷൂട്ടാണെന്നോ ? ദുർഗ: ഒരുപാടു വട്ടം ഫോണിലും മറ്റും ഫോട്ടോയെടുത്തിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പ്രത്യേകം കോമിൽ മേക്കപ് ചെയ്ത് വരുന്ന ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണ് ഞാൻ. ഇന്നലെ തൊടുപുഴയിൽ നിന്ന് ഡ്രൈവ് ചെയ്തു വരുമ്പോൾ ഉണ്ണിയേട്ടൻ ചോദിച്ചു, "കുട്ടിയേ, നമ്മുടെ കല്യാണം കഴിഞ്ഞല്ലേ...'
കല്യാണം കഴിഞ്ഞെന്നു ഞങ്ങൾ രണ്ടുപേർക്കും തോന്നുന്നേയില്ല. അഞ്ചുവർഷത്തെ പ്രണയകാലത്തിന്റെ തുടർച്ച പോലെയാണ് ഇപ്പോഴും. എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടു നടക്കുന്നത്. ചിലപ്പോൾ കാലിൽ കയറ്റി നിർത്തി നടത്തിക്കും. മൂന്നു പപ്പീസ് ഉണ്ട് എനിക്ക്, ബെബു, സിരി,റിച്ചി. കൂട്ടത്തിലൊരാൾ ഇപ്പോൾ പ്രഗ്നന്റാണ്. എന്നെയും അവരെയും പൊന്നുപോലെയാണ് ഏട്ടൻ നോക്കുന്നത്.
അർജുൻ ശരിക്കും കല്യാണം കഴിഞ്ഞെന്നു തോന്നുന്നില്ല ദുർഗ: നീയല്ലേടാ ഇന്നലെ അങ്ങനെ പറഞ്ഞത്... (കൊഞ്ചി കണ്ണുരുട്ടുന്നു) കല്യാണം കഴിഞ്ഞെന്നു തോന്നാഞ്ഞിട്ട് ഒന്നാം വിവാഹവാർഷികത്തിന് തമിഴ്നാട്ടിലെ അമ്പലത്തിൽ വച്ച് വീണ്ടും കല്യാണം കഴിച്ചു ഞങ്ങൾ അടുത്ത ഏപ്രിൽ അഞ്ചിന് ഒന്നുകൂടി കെട്ടാം.
അഞ്ചുവർഷത്തെ പ്രണയം എങ്ങനെ രഹസ്യമാക്കി വച്ചു ദുർഗ: "വിമാനത്തിന്റെ ഓഡിഷൻ കഴിഞ്ഞപ്പോൾ സംവിധായകൻ പ്രദീപേട്ടൻ ഒരു ഫിലിം വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. അവിടെ ഉണ്ണിയേട്ടനുമുണ്ടായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.
Bu hikaye Vanitha dergisinin August 20, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin August 20, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി