ശാരീരികമായും മാനസികമായും വെല്ലുവിളികൾ നിറഞ്ഞ കാലമാണ് പ്രസവശേഷമുള്ള ആദ്യ മാസങ്ങൾ. കൃത്യമായ പരിചരണം ആവശ്യ മായ കാലം. എന്നാൽ, പലപ്പോഴും പ്രസവാനന്തര ശുശ്രൂഷയുടെ പേരിൽ അശാസ്ത്രീയവും അനാരോഗ്യകരവുമായ ചിട്ടകൾ അമ്മമാരുടെ മേൽ അടിച്ചേൽപ്പിക്കാറുണ്ട്.
പ്രസവശേഷം ഗർഭപാത്രം, യോനീഭാഗം മുതലായ പ്രത്യുത്പാദനാവയവങ്ങൾ പൂർവസ്ഥിതിയിലെത്താൻ നാലുമുതൽ ആറാഴ്ച വരെയെടുക്കും. വയറ്റിലെ പേശികൾ ഒൻപതുമാസത്തോളം വലിഞ്ഞു നിന്നതിനാൽ, പ്രസവം കഴിയുമ്പോൾ അടിവയറും യോനീഭാഗവും അയഞ്ഞുതൂങ്ങും. പ്രത്യേക വ്യായാമങ്ങളിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.
ചില സ്ത്രീകൾക്ക് പ്രസവത്തിന്റെ അവസാനഘട്ടത്തിൽ അല്പം പ്രയാസമനുഭവപ്പെടാം. കുഞ്ഞിന്റെ തലയുടെ സമ്മർദം വരുമ്പോൾ, മൂത്രസഞ്ചിക്ക് ചെറിയരീതിയിൽ ക്ഷതം സംഭവിക്കും. മാത്രമല്ല, പ്രസവ ശേഷം മൂത്രസഞ്ചിയുടെ വിസ്തൃതി വർധിക്കുകയും ചെയ്യാം. ഇതെല്ലാം മൂത്രസഞ്ചിക്ക് അണുബാധയുണ്ടാകാ നുള്ള സാധ്യത കൂട്ടും. ഇതുണ്ടാകാതെ നോക്കേണ്ടത്, പ്രസവാനന്തര ശുശ്രൂഷയുടെ ഭാഗമാണ്.
വിശ്രമം അമിതമാവരുത്
പ്രസവം കഴിഞ്ഞാൽ ദേഹമനക്ക രുത്, പൂർണവിശ്രമം വേണം, പടികയറാൻ പാടില്ല തുടങ്ങിയ നിർദേശങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ, ഗർഭകാല പ്രസവം കഴിഞ്ഞോ കൃത്യമായ കാരണമില്ലാതെ പൂർണവിശ്രമമെടുക്കുന്നത് അഭികാമ്യമല്ല.
മുലപ്പാലൂറാനും അത് നിലനിൽക്കാനും കുഞ്ഞിന് മുലയൂട്ടാനുമുള്ള സാഹചര്യവും സൗകര്യവും അമ്മമാർക്കുണ്ടാവണം. എന്നാൽ, പൂർണമായി വിശ്രമിക്കണമെന്നല്ല അതിന്റെ അർഥം. പ്രസവം കഴിഞ്ഞുള്ള ആറാഴ്ച രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രസവം കഴിഞ്ഞ് അമിതമായി വിശ്രമിക്കുന്നവരുടെ കാലിൽ രക്തം കട്ടപിടിക്കുകയും അത് ഹൃദയത്തിലെ രക്തക്കുഴലിലടിഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്തേക്കാം.
ചോറ് കഴിച്ചാൽ മുലപ്പാൽ കൂടില്ല
Bu hikaye Grihalakshmi dergisinin May 01 - 15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin May 01 - 15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...
പ്രസവരക്ഷ ശിക്ഷയാകല്ലേ
അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ
ജൂലിയുടെ സ്വന്തം റാണി
റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...
കരുതൽ; കുഞ്ഞിനും വീടിനും
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
താരയുടെ സൗഭാഗ്യങ്ങൾ
മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ