സ്വീകരണമുറിയിലെ ചതുരപ്പെട്ടിയിൽ ദൂരദർശൻ മാത്രം തെളിഞ്ഞിരുന്ന കാലം മുതൽക്ക് മലയാളിക്ക് പരിചയമുള്ള പേരാണ് താരാ കല്യാൺ. പിന്നീട് ചാനലുകൾ പലതായി. ടി.വി.യിൽ താര നിറഞ്ഞു. സിനിമയുടെ വെള്ളിവെട്ടത്തിലും ആ മുഖം മലയാളി കണ്ടു. ഭർത്താവ് രാജാറാമിനൊപ്പം താരയുടെ ജീവിതച്ചുവടുകൾ താളലയത്തിൽ മുന്നോട്ടുപോയി. സംഗീതത്തിന്റെ അരങ്ങുകൾ കീഴടക്കി അമ്മ സുബ്ബലക്ഷ്മിയും വൈകാതെ സ്ക്രീനിലെത്തി. നന്ദനത്തിലെ വേശാമണിയമ്മാളായി വന്ന് അമ്മ സിനിമാലോകത്തെ പരിചിത താരമായി. സുബ്ബലക്ഷ്മിയുടെ പേരക്കുട്ടിയും താരയുടെ മകളുമായ സൗഭാഗ്യ സോഷ്യൽ മീഡിയ അടക്കിവാഴുന്ന താരമാണിന്ന്.
രാജാറാമിന്റെ പെട്ടെന്നുള്ള മരണം. ശബ്ദം പതറിച്ച ശസ്ത്രക്രിയ... വേദനയുടെ കയറ്റിറക്കങ്ങൾ കണ്ട ജീവിതത്തെ താര ചിരിയോടെ നേരിടുകയാണ്. ഗൃഹലക്ഷ്മിയുടെ കവർഷൂട്ടിനായി സൗഭാഗ്യയുടെ പൂജപ്പുരയിലെ വീട്ടിൽ കലാകുടുംബം ഒത്തുചേർന്നു. അത് മൂന്ന് അമ്മത്തലമുറകളുടെ കൂടിച്ചേരലായി. ഹാപ്പിയെന്ന പട്ടിക്കുട്ടിക്കൊപ്പം ചിരിച്ചും കളിച്ചും ഒപ്പം കുഞ്ഞുസുദർശനയും.
കലാമുത്തശ്ശി
വർത്തമാനത്തിന് തിരികൊളുത്തിയത് സുബ്ബലക്ഷ്മിയാണ്. “പെൺകുട്ടികൾ വീട്ടുജോലികൾ മാത്രം പഠിച്ചാൽ മതിയെന്ന് പറയുന്ന കാലത്താണ് ഞാൻ ജനിച്ചുവളർന്നത്. പുറത്തുപോകാനോ ജോലിചെയ്യാനോ ഒന്നിനും പെൺകുട്ടികൾക്ക് അധികാരമില്ല. ഭർത്താവാണ് എന്റെ കലാജീവിതത്തിനു താങ്ങായത്. നീ നിന്റെ ഇഷ്ടങ്ങളെ പിന്തുടരണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഇന്നും ഞാൻ അതാണ് ചെയ്യുന്നത്. കലയ്ക്ക് പ്രായമില്ല. ഏതുപ്രായത്തിലും പഠിക്കാം. ആത്മാർഥമായ ആഗ്രഹവും ജന്മസിദ്ധമായ പ്രതിഭയും ഉണ്ടെങ്കിൽ ജീവിതം അവസരങ്ങൾ തരും. പക്ഷേ, അധ്വാനിക്കണം. പ്രയത്നത്തിലൂടെ എനിക്ക് കലാരംഗത്ത് പേരുണ്ടാക്കാനായി.
വെളിച്ചം കണ്ട സ്വപ്നം
സുബ്ബലക്ഷ്മി; ഞാൻ നൃത്തം പഠിച്ചിട്ടില്ല. പഠിക്കാനാഗ്രഹമുണ്ടായിട്ടും നടന്നില്ല. എന്റെ മകളെ ഒരു നർത്തകിയായി കാണണമെന്ന് ഞാൻ കൊതിച്ചിരുന്നു. അവൾക്ക് കഴിവും താത്പര്യവും ഉണ്ടായിരുന്നതുകൊണ്ട് അത് സാധിച്ചു. ഓരോ വേദിയിലും അവൾക്കായി കൈയടി ഉയരുമ്പോൾ എന്റെ മനസ്സ് നിറയും. എന്തൊക്കെയോ നേടിയെന്നുതോന്നും.
Bu hikaye Grihalakshmi dergisinin May 01 - 15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin May 01 - 15, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...
പ്രസവരക്ഷ ശിക്ഷയാകല്ലേ
അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ
ജൂലിയുടെ സ്വന്തം റാണി
റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...
കരുതൽ; കുഞ്ഞിനും വീടിനും
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
താരയുടെ സൗഭാഗ്യങ്ങൾ
മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ