2022 കടന്നുപോയിരിക്കുന്നു. കലണ്ടറിലെ അക്കങ്ങൾ ഒരുപക്ഷേ, നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. പത്തു വർഷത്തിന്റെ കണക്കെടുക്കൂ. കടന്നു പോയ വേഗത്തെക്കുറിച്ചോർത്ത് നാം അമ്പരക്കും. അങ്ങേയറ്റം പുരോഗമിച്ച ഒരു കാലത്താണ് ജീവിക്കുന്നത് എന്നും തോന്നും. പക്ഷേ, ചില കാര്യങ്ങൾ മാറാതെ തന്നെ നിൽക്കുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. വിവാഹം, ഗർഭം, പ്രസവം തുടങ്ങിയവയോടുള്ള പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ ഒരു പരിധി വരെ മാറിയിട്ടുണ്ട്. അതേ സമയം തന്നെ അത് പരിഷ്കരിക്കപ്പെട്ടവിധത്തിൽ അവരിലേക്കു തന്നെ തിരിച്ചെത്തുന്നുമുണ്ട്. ആർഭാട വിവാഹം വേണ്ട എന്നു തീരുമാനിക്കുന്ന പെൺകുട്ടികളെക്കാൾ കൂടുതലുണ്ടാവും അത് താത്പര്യപ്പെടുന്ന പെൺകുട്ടികൾ, തന്റെ വിവാഹത്തിന് ഓരോ ദിവസവും വേണ്ട ചടങ്ങുകൾ, അതിനുള്ള പ്രത്യേക വസ്ത്രാഭരണാദികൾ, അലങ്കാരങ്ങൾ, ഫോട്ടോഗ്രഫി, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വിശദമായ പദ്ധതി തയ്യാറാക്കി രക്ഷിതാക്കളെ ഏൽപ്പിച്ച പെൺകുട്ടികളെ അറിയാം. അതിന്റെ പാതി ചെലവ് പോലും താങ്ങാനാവാത്ത രക്ഷിതാക്കളോട് ദീർഘകാലം പിണങ്ങി നിന്നവരുണ്ട്. ഗർഭകാലത്ത് വിശാലമായ ചടങ്ങുകൾ നടത്താത്തതിന്റെ പേരിൽ വഴക്കിട്ടവരുണ്ട്. നവമാധ്യമങ്ങളിൽ ഇത്തരം ചടങ്ങുകളുടെ വർണാഭമായ ഫോട്ടോകളും വീഡിയോകളും സുലഭമാണ്. വിവാഹം, ഗർഭം, പ്രസവം എന്നിവ സംബന്ധിച്ചുള്ള ചടങ്ങുകൾ സാമൂഹിക സ്വീകാര്യതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടവയാണ്. പക്ഷേ, അതിലെല്ലാം സ്ത്രീയ്ക്ക് മാത്രം ബാധകമായ മെരുക്കൽ പ്രക്രിയകളുടെ കൂടി അംശമുണ്ട് എന്നു കാണാം. ഈ മെരുക്കൽ പ്രക്രിയകളുടെ കാൽപനികമായ ആവിഷ്കാരമായി വേണം ഇത്തരം ചടങ്ങുകളെയും അവയുടെ പുതുമ നിറഞ്ഞ ആവിഷ്കാരങ്ങളെയും കാണാൻ. അത് പുതിയ മണവാട്ടിമാർക്ക് എത്രത്തോളം സാധിക്കുന്നുണ്ടെന്നതാണ് ചോദ്യം.
Bu hikaye Grihalakshmi dergisinin January 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin January 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...
പ്രസവരക്ഷ ശിക്ഷയാകല്ലേ
അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ
ജൂലിയുടെ സ്വന്തം റാണി
റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...
കരുതൽ; കുഞ്ഞിനും വീടിനും
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
താരയുടെ സൗഭാഗ്യങ്ങൾ
മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ