ജയഭാരതിയും രാജേഷും തമ്മിലെ ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ സ്ത്രീപ ക്ഷത്തുനിന്ന് നോക്കിക്കാണുകയും ഇരയായ സ്ത്രീയിലൂടെ തന്നെ അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന മനോഹരമായ ചിത്ര മാണ് ജയ ജയ ജയ ജയ ഹേ! നാളിതുവരെ നാം പുലർത്തിപ്പോന്ന ഒട്ടേറെ തെറ്റിദ്ധാരണകളെ ഈ ചിത്രം തിരുത്തുന്നു. പഴയ ധാരണകളുമായി പുതിയ കാലത്തും തുടരുന്ന ആൺകോയ്മയുടെ തലമണ്ടയും നെഞ്ചും വയറും കൈകാലുകളും ശക്തീകരിക്കട്ടെ നായികയുടെ അടിയേറ്റു വീങ്ങി പൊട്ടി ചോരയൊലിച്ച് നിൽക്കുന്ന കാഴ്ചയാണ് ഇതിൽ ഹാസ്യത്തിന് പാത്രീഭവിക്കുന്നത്. ചിയേ ഴ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ വിപിൻ ദാസ് അണിയിച്ചൊരുക്കിയ ചിത്രം കാപട്യവും ആ ത്മവഞ്ചനയും കൈമുതലാക്കി കുടുംബമഹിമയും പുരോഗമനവും ഒരുപോലെ പറഞ്ഞുനടക്കുന്ന മലയാളിയുടെ ജീവിതത്തെ പുനർചിന്തനത്തിന് വിധേയമാക്കുകയാണ്.
മുത്തുഗൗ അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിപിൻദാസിന്റെ മികച്ച പ്രക ടനമാണ് ഈ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നാം ആസ്വദിക്കുന്നത്. വിപിൻദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നൊരുക്കിയ തിരക്കഥ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ പകർത്തു മ്പോൾ ഹാസ്യസന്ദർഭങ്ങൾ ആസ്വാദകമനസ്സിൽ സ്വയം വിമർശനപരമായി സംഭവിക്കുകയാണ്. ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാ വികത കൈവിടാതുള്ള മനോഹരമായ രചന.
ജനനം മുതൽ പ്രത്യേക ശ്രദ്ധ കൊടുത്തു വളർത്തപ്പെടുന്ന പെൺകുട്ടികളുടെ ജീവിതവ്യ ഥയും ഒടുവിൽ സ്വയം കണ്ടെത്തുന്ന വഴിയിലൂടെ അവൾ നേടിയെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ രു ചിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം വീട്ടുകാരു ടെയും നാട്ടുകാരുടെയും ഭർത്താവിന്റെയും സ്നേ ഹരഹിതമായ അതിശ്രദ്ധമൂലം സ്വന്തമായൊരു തീരുമാനവും അഥവാ ആഗ്രഹവും ജീവിതത്തിൽ നേടിയെടുക്കാനാവാതെ തല്ലും തലോടലും ഏറ്റ് ദുരിതജീവികളായിത്തീരുകയാണ് നമ്മുടെ കൂടെയുള്ള സ്ത്രീകൾ എന്ന തിരിച്ചറിവ് ആസ്വാ ദകരിൽ വേദനയായി നിറയുന്നു. അവളോടുള്ള സ്നേഹവും കരുതലുമെല്ലാം ഒരുതരം ബാധ്യത നിറവേറ്റലാണ് പലപ്പോഴും സ്വന്തം വീട്ടിലും ഭർ തൃവീട്ടിലും അവൾക്ക് യഥാർത്ഥവും നീതിപൂർവ മായ സ്നേഹമല്ല ലഭിക്കുന്നത്.
Bu hikaye Saaketham dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Saaketham dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഒരേ നിറമുള്ള പക്ഷികൾ
അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.
ആഘോഷങ്ങളുടെ പറുദീസ
കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.
അരുത്! ആരെയും വിട്ടുകളയരുത്
അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?