പാലക്കാടുനിന്നു 40 കിലോമീറ്റർ അകലെ വണ്ടാഴി. നിർമാതാവ് സാന്ദ്രാ തോമസിന്റെ ഫാം ഹൗസ് അവിടെയാണ്. വൈകിട്ട് നാലു മണിക്ക് അവിടെ ചെല്ലുമ്പോൾ, വിശാലമായ മുറ്റത്ത് സാന്ദ്രയുടെ ഇരട്ടക്കുട്ടികൾ തങ്കവും കുൽസുവും കളിച്ചുകൊണ്ടിരിക്കുന്നു. കണ്ടതും തങ്കക്കൊലുസുമാർ ചോദിച്ചു:
"എന്തിനാ വന്നത്?
“അമ്മയെ കാണാൻ.
"എന്തിനാ അമ്മയെ കാണുന്നത്?'
അപ്പോഴേക്കും സാന്ദ്രാ തോമസ് പുറത്തേക്കു വന്നു.
"അവർക്കൊരു ഇരയെ കിട്ടിയ സന്തോഷത്തിലാണ്. ഇങ്ങോട്ട് കേറിപ്പോര്. അല്ലെങ്കിൽ ചോദ്യങ്ങൾ തീരില്ല.
വീടിനകത്ത് ആദ്യം കണ്ണിൽ പെട്ടത് ഫഹദ് ഫാസിലിന്റെ ചിത്രവും ഫ്രൈഡേ 11.11.11' എന്നെഴുതിയ വലിയ ബോർഡും ആണ്. സാന്ദ്ര നിർമിച്ച ആദ്യ സിനിമയാണത്. 22-ാം വയസ്സിൽ സിനിമാ നിർമാണത്തിലേക്കെത്തുമ്പോൾ, സിനിമ സാന്ദ്രയുടെ പാഷൻ ആയിരുന്നില്ല. എന്നിട്ടും തൊട്ടതെല്ലാം പൊന്നാക്കി. ഫ്രൈഡേ, ഫിലിപ്സ് ആൻഡ് മങ്കി പെൻ, ആട് തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. “ആമേൻ' ഉൾപ്പെടെ അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ആർക്കും കീഴിൽ നിൽക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്ത് പൈസയുണ്ടാക്കണം എന്നു മാത്രമേ സാന്ദ്ര ആഗ്രഹിച്ചിട്ടുള്ളൂ. അച്ഛൻ തോമസ് ജോസഫിനും അമ്മ റൂബി തോമസിനും പല ബിസിനസുമുണ്ടായിരുന്നു. കോയമ്പത്തൂർ ജിആർഡി കോളജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ സാന്ദ്ര മീഡിയ ബയിങ് ആണ് തുടക്കത്തിൽ ചെയ്തത്.
ആദ്യ ബിസിനസ്
Bu hikaye Manorama Weekly dergisinin April 08,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin April 08,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.
കൊതിയൂറും വിഭവങ്ങൾ
മുട്ട സ്റ്റു
ലിജോമോൾ സിനിമയിലേക്ക് നടന്ന സംഭവം
ഏറ്റവും പുതിയ ചിത്രം നടന്ന സംഭവം' റിലീസിനൊരുങ്ങുമ്പോൾ ലിജോമോൾ ജോസ് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
എന്നിട്ടും കണ്ടില്ല
കഥക്കൂട്ട്
ആദ്യം കിട്ടിയ താജ്മഹൽ
വഴിവിളക്കുകൾ
മിസ് ഇന്ത്യ വേദികളിൽ നിന്ന് ലേഖ
ലേഖ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.