മൂന്നു നേരവും പീത്സയും ബർഗറും ന്യൂഡിൽസും കിട്ടിയാൽ കുട്ടികൾക്കു സന്തോഷമാകും. ഇത്തരം ഭക്ഷണശീലങ്ങൾ വട്ടം ചുറ്റിക്കുന്നതു മാതാപിതാക്കളെയാണ്. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കിയേ മതിയാകൂ. കുട്ടിക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെയാണ് ആരോഗ്യകരവും സ്വാദിഷ്ഠവുമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കേണ്ടത്. മാതാപിതാക്കളുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി അറിയാം.
മൈ ഫൂഡ് പ്ലേറ്റ്
ഒരു പാത്രത്തിന്റെ പകുതി അളവിൽ പച്ചക്കറികളും പഴങ്ങളുമാണു വേണ്ടത്. കിഴങ്ങുകൾ, ചേന തുടങ്ങി സ്റ്റാർച് അടങ്ങിയവ പച്ചക്കറികളായി കണക്കാക്കേണ്ടതില്ല. കാൽഭാഗം കാർബോഹൈഡ്രേറ്റ് ആണു വേണ്ടത്. അരി, ഓട്സ്, ബാർലി തുടങ്ങിയ ധാന്യങ്ങളെല്ലാം ഈ വിഭാഗത്തിലുൾപ്പെടുത്താം. ചേമ്പ്, ചേന തുടങ്ങിയ സ്റ്റാർച് അടങ്ങിയ പച്ചക്കറികളും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്.
ശേഷിക്കുന്ന കാൽഭാഗത്തു നിലവാരമുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീനുകളായ പയർവർഗങ്ങൾ, ചെറുധാന്യങ്ങൾ, പാൽ, പാൽ ഉൽപന്നങ്ങൾ, മീൻ, ചിക്കൻ തുടങ്ങിയവ ഉൾപ്പെടുത്താം.
ആട്ടിറച്ചി, ബീഫ് തുടങ്ങിയ ചുവന്ന മാംസം പ്രോട്ടീന്റെ നല്ല ഉറവിടമാണെങ്കിലും സാച്യുറേറ്റഡ് കൊഴുപ്പ് കൂടിയതിനാൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണു നല്ലത്.
വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കുന്നവർ പയർ - പരിപ്പുവർഗങ്ങൾ, പാൽ പാലുൽപന്നങ്ങൾ, ചെറുധാന്യങ്ങൾ ചെറുപയർ, മുതിര തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി പ്രോട്ടീൻ ഉറപ്പാക്കണം.
1 പ്രഭാതഭക്ഷണം കഴിക്കാതെയാണു സ്കൂളിൽ പോകുന്നത്. പോഷകക്കുറവു തടയാൻ എന്താണു ചെയ്യേണ്ടത്?
മിക്ക കുട്ടികൾക്കും ഉണർന്നയുടൻ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ്. ഉറങ്ങാൻ വൈകും. ഉണരാനും. പിന്നെ, ഓട്ടപാച്ചിലാണ്. അതിനിടെ ഭക്ഷണം കഴിക്കാൻ മടി കാട്ടും. നേരത്തെ കിടത്തി ഉറക്കുകയും രാവിലെ നേരത്തെ എഴുന്നേൽപ്പിക്കുകയും ചെയ്യുക. ആ ചിട്ട ഭാവിജീവിതത്തിലും ഗുണം ചെയ്യും. നേരത്തേ ഉണരുന്നതു കൊണ്ടു തിടുക്കം ഒഴിവാക്കാം. വിശപ്പും ഉണ്ടാ കും. ശാന്തമായി ഭക്ഷണം കഴിച്ചു സ്കൂളിൽ പോകാൻ കഴിയും. കുട്ടികളോടു ചർച്ച ചെയ്ത് അവരുടെ ഇഷ്ടം കൂടി കണക്കിലെടുത്തു പ്രഭാതഭക്ഷണം തീരുമാനിക്കാം.
പോഷകാഹാരക്കുറവു പരിഹരിക്കാനായി പ്രഭാതഭക്ഷണം കാലറി കൂട്ടി ചെറിയ അളവിൽ നൽകാം.
This story is from the May 27, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 27, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ആ ദിവസം ഞാൻ മരിച്ചില്ല
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാൽ
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
ചെയ്തു നോക്കാം നെഗറ്റീവ് റോൾ
കാത്തിരിക്കേണ്ടി വന്നാലും നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്തു മുന്നോട്ടു പോകാനാണ് അനന്യയ്ക്ക് ഇഷ്ടം
ആടുജീവിതത്തിലെ കൂട്ടി ഹീറോ
ആടുജീവിതത്തിൽ പൃഥ്വിരാജിനൊപ്പം കട്ടയ്ക്കു നിന്ന കെ.ആർ.ഗോകുലിന്റെ വിശേഷങ്ങൾ
ഉള്ളം നിറയെ ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പന്റെ സന്നിധിയിൽ സർവം സമർപ്പിച്ച രണ്ടുപേർ. ഉണ്ണിക്കണ്ണനെ കയ്യിലേന്തി നടക്കുന്ന നളിനി മാധവനും ഉണ്ണിക്കണ്ണനെ മാത്രം വരയ്ക്കുന്ന ജസ്ന സലിമും വിഷു വിശേഷങ്ങളുമായി
ചെറുപ്പം കിട്ടിയ സൂപ്പർ ഡാഡ്
രണ്ടാമത്തെ കുഞ്ഞിന്റെ വരവും ജീവിതത്തിലെ പുത്തൻ മാറ്റങ്ങളുടെ കഥകളുമായി അജയകുമാർ
രോഗമോ വെറും പാടുകളോ?
സ്ട്രോബറി സ്കിൻ, ചിക്കൻ സ്കിൻ, കിലോയിഡ് തുടങ്ങി കേട്ടതും കേൾക്കാത്തതുമായ ചർമാവസ്ഥകളെ കുറിച്ച് അറിയാം
വസ്തു വാങ്ങാം കെ സ്മാർട്ടായി
ഒരു വസ്തുവിന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ സ്മാർട് ആപ്ലിക്കേഷനെ കുറിച്ചറിയാം
മിണ്ടിപ്പറയുന്ന താരസാരികൾ
ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ