"മധ്യകാല ഇന്ത്യയുടെ പ്രതാപം: 8-18 നൂറ്റാണ്ടുകളിലെ ഇന്ത്യൻ രാജവംശങ്ങൾ എന്നതായിരുന്നു പ്രദർശനത്തിന്റെ പ്രമേയം. ചോളർ, കാകതീയർ, മറാത്തകൾ, വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാ രികൾ എന്നീ രാജവംശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇങ്ങനെ പ്രദർശിപ്പിക്കപ്പെ ട്ടു. മുസ്ലിം നാമമുള്ള ഒരു രാജവംശമോ ഭരണാധികാരിയോ പ്രദർശനത്തിലുൾപ്പെ ട്ടില്ല എന്നതിൽ ആർക്കും അദ്ഭുതം തോന്നാ നിടയില്ല.
സർക്കാർ സ്ഥാപനമെന്നനിലയിൽ ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും രാഷ്ട്രീയമുൻഗണനകൾ എല്ലാക്കാലത്തും ഐ.സി.എച്ച്.ആറിലും പ്രതിഫലിച്ചിരു ന്നു. കോൺഗ്രസ് അധികാരത്തിലിരുന്ന പ്പോൾ ഇടത്-ദേശീയവാദികളായ ഒരു ഗൂഢസംഘമായിരുന്നു ഐ.സി.എച്ച്.ആർ. നിയന്ത്രിച്ചിരുന്നത്. മാർക്സിസ്റ്റ് ചായ്വുള്ള ചരിത്രവ്യാഖ്യാനങ്ങളാണ് അവർ അന്നു യർത്തിപ്പിടിച്ചത്. മുൻകാലങ്ങളിലെ ഈ ചെയ്തികൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ഭരണകക്ഷിയുടെ ആരാധകർ ഐ.സി.എച്ച്.ആറിന്റെ മുൻവിധിയോടെയുള്ള പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നത്.
ഇവരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് പറയാനാവില്ല. പക്ഷേ, മാർക്സിസ്റ്റ് ചാ ണ്ടെങ്കിലും, ഏറ്റവും മികച്ച ചരിത്രകാരൻമാ രാണ് മുൻകാലങ്ങളിൽ ചരിത്രഗവേഷണം നടത്തിയിരുന്നത്. പ്രാഥമിക ഉറവിടങ്ങളിൽ ആഴത്തിൽ പരിശോധിച്ച് വിവരങ്ങൾ കണ്ടെത്തിയാണ് അവർ ചരിത്രനിഗമന ങ്ങളിൽ എത്തിയിരുന്നതും. വലതുപക്ഷ ഹിന്ദുക്കളുടെ ചരിത്രരചനയിൽ (അതോ തിരുത്തിയെഴുതലോ) ഈ രണ്ടുകാര്യങ്ങ ളും കാണാനേയില്ല. നമ്മുടെ വിഖ്യാതചരിത്ര കാരൻമാരൊന്നും ഐ.സി.എച്ച്.ആറിന്റെ കുടക്കീഴിൽ അഭയം തേടിയിരുന്നില്ല എന്നതാണ് ഓർക്കേണ്ട മറ്റൊരു പ്രധാന കാര്യം. സർവകലാശാലാസംവിധാനങ്ങളി ലാണ് അവരിലേറെപ്പേരും പ്രവർത്തിച്ചത്. അവിടെയവർ പിഎച്ച്.ഡി. വിദ്യാർഥികൾ ക്ക് മാർഗനിർദേശം നൽകി; സ്വന്തമായി പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചു. വിശാലമായ ഉറവിടങ്ങളിൽനിന്നുള്ള വിവര ങ്ങൾ ശേഖരിച്ചുകൊണ്ട്, വ്യത്യസ്തമായ വിഷയങ്ങളിലായിരുന്നു അവരുടെ രചനക ളത്രയും. ഒരിക്കൽപ്പോലും എഴുത്തിൽ രാഷ്ട്രീയ കക്ഷി താത്പര്യങ്ങൾ കടന്നുവ ന്നില്ല. അന്നത്തെ ചരിത്രകാരൻമാരെല്ലാം പണ്ഡിതരായിരുന്നു. കൂലിയെഴുത്തുകാരാ യിരുന്നില്ല.
This story is from the May 28, 2023 edition of Mathrubhumi Illustrated.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 28, 2023 edition of Mathrubhumi Illustrated.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
ഹാർമോണിയം
ആദ്യമായി മാള്യമല് മെഹ്ഫിൽ പാടിയത്. ഇക്കയുടെ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലാണ്. മാള്യമല് പാട് പരിപാടി എന്താണെന്ന് എനിക്കോ ലെസ്ലിക്കോ അറിയാമായിരുന്നില്ല.
വൈലോപ്പിള്ളിയുടെ ‘ഋശ്യശൃംഗൻ'
മലയാള നാടകചരിത്രത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ നാടകങ്ങളിലൊന്നാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഋശ്യശൃംഗൻ. 1954 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വൈലോപ്പിള്ളിയു ടെ ഋശ്യശൃംഗൻ നാടകം പ്രസിദ്ധീകരിക്കുന്നത്. അഞ്ച് അങ്കങ്ങളുള്ള ഈ നാടകത്തിന്റെ സാംസ്കാരിക സവിശേഷതകളെക്കുറിച്ചും കവി എഴുതിയ നാടകത്തിന്റെ കാവ്യാത്മകഘടനയെക്കുറിച്ചും ചർച്ച ചെയ്യുന്നു. എഴുപതു വർഷം തികയുന്ന പശ്ചാത്തലത്തിൽ ഈ തലങ്ങളും വൈലോപ്പിള്ളിയുടെ വ്യക്തിജീവിതവുമായുള്ള നാടകത്തിന്റെ ലാവണ്യാത്മക ബന്ധവും സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുന്നു.
സി.പി.എം രാഹുലിനോട് നന്ദിപറയണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാനും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാനും കാരണമായത് രാഹുൽ ഗാന്ധിയുടെ നടപടിയാണ്. കേരളത്തിന്റെ സാഹചര്യം മനസിലാക്കാതെ രാഹുൽ തിരുകിക്കയറ്റിയ 47 സ്ഥാനാർഥികൾ പരാജയപ്പെട്ടു. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസ് ശക്തമാണ്. കോൺഗ്രസിനോട് വിടപറഞ്ഞ ഗുലാം നബി ആസാദ് ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം.
ഹിന്ദുത്വയുടെ ചരിത്രരചന
\"ചരിത്രത്തെ കൃത്യമായും ശ്രേഷ്ഠതയോടെയും അവതരിപ്പിക്കേണ്ടതുണ്ട്, കഴിഞ്ഞ നവംബറിൽ ന്യൂഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അക്കാദമിക് വിദഗ്ധരോടാവശ്യപ്പെട്ടു. “രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി 150 വർഷത്തിലേറെ ഭരണം തുടർന്ന മുപ്പത് രാജവംശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തിനായി പൊരുതിയ മുന്നൂറ് വിഖ്യാതവ്യക്തിത്വങ്ങ ളെക്കുറിച്ചും നിങ്ങൾ ഗവേഷണം നടത്തണം,” ഷാ കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശത്തോട് ഏറ്റവുമാദ്യം പ്രതികരിച്ചത് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ.) എന്ന കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായിരുന്നു. മൂന്നാഴ്ചത്തെ റെക്കോഡ് സമയത്തിനുള്ളിൽ ഐ.സി.എച്ച്.ആർ. ന്യൂഡൽഹിയിൽ ഒരു പ്രദർശനം സംഘടിപ്പിച്ചു വെന്ന് ദ പ്രിന്റ് ന്യൂസ് പോർട്ടൽ റിപ്പോർട്ടുചെയ്യുന്നു.
അംബേദ്കറും ബോംബെ തുണിമിൽ സമരവും
ബോംബെ തുണിമിൽത്തൊഴിലാളികൾ1928 മേയ്മാസത്തിൽ ആരംഭിച്ച ആറുമാസത്തെ സമരം അംബേദ്കറുടെ രാഷ്ട്രീയജീവിതത്തെ സ്വാധീനിച്ച സമരങ്ങളിലൊന്നാണ്.1916 മുതൽ 1956 വരെ നാലുദ ശാബ്ദം നീണ്ട അംബേദ്കറുടെ പൊതു രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ സമരം നടന്നത്. കമ്യൂണൽ അവാർഡ്, പുണെ കരാർ, മന്ത്രിപദവി, ഭരണഘടനാ നിർമാണം എന്നിവപോലെ ഈ സമരം അദ്ദേഹത്തിന്റെ ഇടപെടലുകളിൽ പ്രധാനമായി രേഖപ്പെട്ടിട്ടില്ല. സി.പി.ഐയുടെ നിയന്ത്രണത്തിലുണ്ടാ യിരുന്ന മിൽത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ വേതന ഏകീകരണവും അനുബന്ധാവശ്യ ങ്ങളുമുയർത്തി ഒന്നരലക്ഷത്തോളം തൊഴിലാളികൾ നടത്തിയ ഈ സമരവും അതിന്റെ ഫലങ്ങളും അംബേദ്കറുടെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെങ്ങനെയെന്ന് ചർച്ചചെയ്യുന്നു.
സംസ്കാരങ്ങളുടെ നാടകം
നാടകതത്ത്വചിന്തകൻ, നിരൂപകൻ, സംവിധായകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സ്ഥാനമാണ് റിച്ചാർഡ് ഷെർക്ക് ലോക നാടകവേദിയിലുള്ളത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് പെർഫോമിങ് ആർട്ടിലെ പ്രൊഫസറും അന്താരാഷ്ട്ര പ്രശസ്തി നേടിയ TDR(The Drama Review)എന്ന നാടക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായ റിച്ചാർഡിന്റെ ശ്രദ്ധേയമായ സംഭാവന പെർഫോമൻസ് സ്റ്റഡീസ് എന്ന അക്കാദമിക് വിഷയത്തിന്റെ രൂപവത്കരണമാണ്. ഏഷ്യൻ- ആഫ്രിക്കൻ സിദ്ധാന്തങ്ങളേയും നാടകപ്രയോഗ രൂപങ്ങളേയും പാശ്ചാത്യതത്ത്വചിന്തയുമായും നാടകചരിത്രവുമാ യും കണ്ണിചേർക്കുന്ന പെർഫോമൻസ് സ്റ്റഡീസ്, ഇരുപതാം നൂറ്റാണ്ടിൽ നാടകത്തിന്റെ ബൗധിക മേഖല യിലുണ്ടായ ശക്തമായ ചുവടുവയ്പാണ്. ന്യൂയോർക്കിൽ വെച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖം.
ശശിനാസിന്റെ സത്യം
വൈക്കം മുഹമ്മദ് ബഷീറിന്റെ ശശിനാസ് എന്ന കഥയുടെ വായന സദാചാര പൊതുബോധത്തെ ചോദ്യം ചെയ്യുകയും വ്യക്തിബന്ധങ്ങളിലെ സങ്കീർണതയേയും പ്രണയത്തേയും അടയാളപ്പെടുത്തു കയും ചെയ്യുന്ന കഥയാണ് ശശിനാസ്. അതിശക്തമായ പ്രണയവും പാപബോധവും രഹസ്യങ്ങളും കലർന്ന ജീവിതത്തിന്റെ ആഖ്യാനമാണ് ഈ കഥ. എഴുതിയാൽ കൈ പൊള്ളുന്ന ഒരു കഥ പറഞ്ഞുവെ ന്നതല്ല. അത് അപാരമായ ധാരണയോടെ, ആത്മാനുതാപത്തോടെ പറഞ്ഞു എന്നതിലാണ് ബഷീറിന്റെ വലിപ്പമെന്ന് കൽപ്പറ്റ നാരായണൻ പറയുന്നു. പരിഹാരമുള്ള സങ്കടങ്ങൾക്കപ്പുറം നിൽക്കുന്ന ശശിനാ സിന്റെ കഥയുടെ വിശകലനം.
ഊര്ക് പോകാലം കണ്ണേ
മാരിക്കൊളുന്തുമായ് ചാരത്തുനിൽക്കയാ ണാടിത്തിരുവിഴക്കാലം തോവാളയിൽ പണ്ടു നമ്മൾ പൂക്കാരായി ജീവിച്ചൊരാനന്ദലോകം!
ഒരു സാധാരണക്കാരന്റെ അസാധാരണ കഥ
ഗോവിന്ദൻകുട്ടി അടുത്തകാലംവരെ ധരിച്ചിരുന്നത് തനിക്ക് രണ്ട് കണ്ണുകളേ ഉള്ളൂ എന്നാണ്. സ്വാഭാവികം.
കാലത്തിന്റെ താളുകൾ
പൂമുഖത്തെ ചാരുകസേരയിൽ മലർന്നുകിടന്ന് പുസ്തകങ്ങളും പത്രവും വായിക്കുന്ന അപ്പച്ച നാണ് വായനാലോകത്തേക്കുള്ള എന്റെ വഴികാട്ടി. വായനയുടെ നേരത്ത് ആരും ശല്യം ചെയ്യുന്നത് അപ്പ ച്ചനിഷ്ടമല്ല.